മാന്നാർ കല കൊലപാതകം: പൊലീസ് കണ്ടെത്തൽ തള്ളി മകൻ; അമ്മ ജീവനോടെയുണ്ടെന്ന് ഉറപ്പ്

നിവ ലേഖകൻ

Updated on:

മാന്നാറിലെ കലയുടെ കൊലപാതകക്കേസിൽ പുതിയ വഴിത്തിരിവ്. കലയെ ഭർത്താവ് കൊലപ്പെടുത്തിയെന്ന പൊലീസ് കണ്ടെത്തൽ മകന് ഉൾക്കൊള്ളാനാകുന്നില്ല. അമ്മ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും മകൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അമ്മയെ തിരികെ കൊണ്ടുവരുമെന്നും പേടിക്കേണ്ടെന്ന് അച്ഛൻ പറഞ്ഞതായും മകൻ പറഞ്ഞു. പൊലീസ് പരിശോധനയിൽ എന്തു കണ്ടെത്തിയെന്നും മകൻ ചോദ്യമുയർത്തി. 15 വർഷമായി അമ്മ എവിടെയോ ജീവനോടെയുണ്ടെന്ന മകന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായാണ് കല കൊല്ലപ്പെട്ടെന്നും കൊന്നത് ഭർത്താവാണെന്നും ഇന്നലെ പൊലീസ് കണ്ടെത്തിയത്.

പൊലീസ് അന്വേഷണത്തിൽ താൻ തൃപ്തനല്ലെന്നും ഇന്നലത്തെ പരിശോധനയിൽ പ്രധാനപ്പെട്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും മകൻ ആരോപിച്ചു. അമ്മ ജീവിച്ചിരിപ്പുണ്ടെന്നത് കേവലം സൂചനയല്ലെന്നും തനിക്ക് ഉറപ്പാണെന്നും അമ്മയെ തിരിച്ചുകൊണ്ടുവരാനാകുമെന്ന് പൂർണമായി ആത്മവിശ്വാസമുണ്ടെന്നും മകൻ പറഞ്ഞു. അച്ഛന് യാതൊരു ടെൻഷനുമില്ലെന്നും എസ്പിയുടെ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും മകൻ ആരോപിച്ചു.

ഇന്നലെയാണ് സെപ്റ്റിക് ടാങ്കിൽ നിന്നും കലയുടെ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന തെളിവുകൾ പൊലീസ് കണ്ടെത്തിയത്. 15 വർഷങ്ങൾക്ക് മുൻപ് ഒരു യുവതിയെ കാണാതായ കേസിൽ സത്യങ്ങൾ പുറംലോകത്തേക്ക് എത്തുന്നത് ഒരു ഊമ കത്തിന്റെ രൂപത്തിലാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച കത്തിൽ 15 വർഷങ്ങൾക്ക് മുൻപ് ഇരമത്തൂരിൽ നിന്ന് കാമുകനൊപ്പം അപ്രത്യക്ഷമായെന്നു പറയപ്പെടുന്ന കല എന്ന 26 കാരി കൊല്ലപ്പെട്ടു എന്നായിരുന്നു ഉള്ളടക്കം.

  നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി; കൊലപാതകത്തിന് മുമ്പ് ക്രൂര മർദ്ദനം

കൊലപ്പെടുത്തിയ രീതിയും, പങ്കുള്ളവരുടെ പേരുകളും ഉൾപ്പടെ വിശദമായി കത്തിൽ ഉണ്ടായിരുന്നു. തുടർന്ന് അതീവ രഹസ്യമായി അമ്പലപ്പുഴ പൊലീസിനെ കേസ് അന്വേഷിക്കാൻ ഏൽപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

Related Posts
നെടുമ്പാശ്ശേരി കൊലപാതകം: സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ നടപടി തുടങ്ങി
Nedumbassery murder case

നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി Read more

കൊല്ലത്ത് അമ്മയെ കൊലപ്പെടുത്തി മകന്റെ ആത്മഹത്യ
son commits suicide

കൊല്ലത്ത് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. തഴുത്തല പികെ ജംഗ്ഷന് Read more

  പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാരന് ക്രൂര മർദ്ദനം; പ്രതി അറസ്റ്റിൽ
നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി; കൊലപാതകത്തിന് മുമ്പ് ക്രൂര മർദ്ദനം
Nedumbassery murder case

നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഐവിൻ ജിജോ, അപകടത്തിന് മുമ്പ് ക്രൂരമായ മർദ്ദനത്തിന് ഇരയായിരുന്നു. Read more

കിളിമാനൂരിൽ മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിൻ്റെ കഴുത്തറുത്തു; പ്രതി കസ്റ്റഡിയിൽ
Kilimanoor crime incident

കിളിമാനൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. സുഹൃത്തിന്റെ ആക്രമണത്തിൽ കഴുത്തിന് വെട്ടേറ്റ Read more

ജിം സന്തോഷ് കൊലക്കേസ് പ്രതി ജയിൽ വാർഡനെ മർദ്ദിച്ചു; കമ്പ്യൂട്ടർ തല്ലിത്തകർത്തു
Jim Santhosh murder case

ജിം സന്തോഷ് കൊലക്കേസ് പ്രതിയായ ആലുവ അതുൽ കൊല്ലം ജില്ലാ ജയിലിൽ വാർഡനെ Read more

നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഇന്ന് വിധി; ആസ്ട്രൽ പ്രൊജക്ഷൻ കഥയുമായി പ്രതി രക്ഷ തേടി
NanthanCode murder case

നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഇന്ന് കോടതി വിധി പ്രസ്താവിക്കും. പ്രതി കേദൽ ജെൻസൺ രാജാണ്. Read more

പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാരന് ക്രൂര മർദ്ദനം; പ്രതി അറസ്റ്റിൽ
Paliekkara Toll Plaza attack

തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാരനായ പപ്പു കുമാറിന് ടോറസ് ലോറി ഡ്രൈവറുടെ Read more

  കിളിമാനൂരിൽ മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിൻ്റെ കഴുത്തറുത്തു; പ്രതി കസ്റ്റഡിയിൽ
നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഇന്ന് വിധി; കേദൽ ജെൻസൺ രാജയുടെ വിധി അറിയാൻ ആകാംഷയോടെ കേരളം
Nanthancode murder case

തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് Read more

ചേന്ദമംഗലം കൂട്ടക്കൊലക്കേസ്: പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആക്രമണത്തിനിരയായ ജിതിൻ
chendamangalam murder case

ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ പ്രതി ഋതു ജയന് പരമാവധി ശിക്ഷ നൽകണമെന്ന് ആക്രമണത്തിനിരയായ ജിതിൻ Read more

വെട്ടിക്കുളത്ത് സ്ത്രീവേഷത്തിൽ സിസിടിവി തകർത്ത് യുവാവ് രാജ്യംവിട്ടു; അറസ്റ്റ് ഒഴിവാക്കാൻ കോടതിയെ സമീപിച്ചു
CCTV camera vandalism

വെട്ടിക്കുളത്ത് അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി സിസിടിവി ക്യാമറ തകർത്ത ശേഷം യുവാവ് Read more