ലെബനനിലെ പേജർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മലയാളിയുടെ ബൾഗേറിയൻ കമ്പനിയിലേക്ക് അന്വേഷണം നടക്കുന്നു. നോർവീജിയൻ പൗരനായ മലയാളി റിൻസൻ ജോസിന്റെ കമ്പനിയായ നോർട്ട ഗ്ലോബലാണ് പേജർ വാങ്ങാനുള്ള കരാറിൽ ഏർപ്പെട്ടിരുന്നത്. ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിലെ റെസിഡൻഷ്യൽ വിലാസത്തിൽ പ്രവർത്തിക്കുന്ന ഈ കമ്പനിയെപ്പറ്റി അധികൃതർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
സ്ഫോടനം നടന്ന ദിവസം മുതൽ റിൻസൺ ജോസിനെ കാണാതായതായി കമ്പനി അധികൃതർ അറിയിച്ചു. ഇടനിലക്കാരനായ ക്രിസ്റ്റ്യാന ബാർസണിയ്ക്ക് പേജറുകൾ ലഭിക്കുന്നതിനുള്ള സാമ്പത്തിക ഇടപാട് നടത്തിയത് റിൻസന്റെ കമ്പനിയാണെന്നാണ് സൂചന. 1.
3 മില്യൺ പൗണ്ട് ഈ കമ്പനി വഴിയാണ് ഇടനിലക്കാരന് കൈമാറിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേലി സുരക്ഷാ ഏജൻസിയുമായി ബന്ധമുള്ള ആളാണ് ക്രിസ്റ്റ്യാന എന്നാണ് വിവരം. 2022 ഏപ്രിലിൽ സ്ഥാപിതമായ നോർട്ട ഗ്ലോബൽ വഴിയാണ് ഇസ്രയേലിന്റെ ഷെൽ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കൺസൾട്ടിങ്ങിൽനിന്ന് ഹിസ്ബുല്ലയ്ക്ക് പേജറുകൾ കൈമാറിയതെന്നാണ് വിവരം.
പേജർ സ്ഫോടനങ്ങളിൽ തയ്വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ പങ്ക് സംശയിക്കപ്പെട്ടെങ്കിലും കമ്പനി ആരോപണങ്ങൾ നിഷേധിച്ചു. സ്ഫോടന പരമ്പരകൾക്ക് പിന്നാലെ യുഎൻ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ചേരാനിരിക്കെ, ഹിസ്ബുല്ലയുടെ ശക്തി കേന്ദ്രങ്ങൾക്കെതിരെ ഇസ്രയേൽ ആക്രമണം തുടരുകയാണ്.
Story Highlights: Investigation into Malayali’s Bulgarian company linked to Lebanon pager blasts