എനിക്കാവതില്ലേ പൂക്കാതിരിക്കാൻ, കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ; വിഷുവിനു പിന്നിലെ ‘കണിക്കൊന്നക്കഥ’

നിവ ലേഖകൻ

Kanikkonna Flower

ഐതിഹ്യങ്ങൾക്കും കെട്ടുകഥകൾക്കും പഞ്ഞമില്ലാത്ത നാട്ടിൽ ‘കണിക്കൊന്ന’യ്ക്കു പിന്നിലുമുണ്ടൊരു കഥ
നാളെ വിഷുവാണല്ലോ. വിഷുവിനു പിന്നിലുമുണ്ട് കഥകൾ. കണി കാണുന്ന അപൂർവാനുഭവത്തിനു പിന്നിലുമുണ്ട് ഐതിഹ്യം. കണിക്കൊന്നയാണല്ലോ വിഷുന്റെ ഹൈലൈറ്റ്. വിഷു ആകുമ്പോൾ പൂക്കും, പിന്നാലെ കൊഴിയും. അതിനുമപ്പുറം എന്തുണ്ടെന്ന് പലരും ചിന്തിച്ചിരിക്കാം. പലരും പറഞ്ഞ് കേട്ടിട്ടും ഉണ്ടാകില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘‘എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ,
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ…!!’’

കവി അയ്യപ്പ പണിക്കരുടെ വരികളാണ്. പൂക്കാതിരിക്കാൻ ആവതില്ലാത്ത കൊന്ന മരം പൂത്ത് തളിർത്ത് കണിയായും കനവായും പടർന്നു കൊണ്ടിരിക്കുന്നു. ഈ കണിക്കൊന്നയ്ക്ക് പിന്നിലെ കെട്ടുകഥ രസകരമാണ്.

ത്രേതാ യുഗത്തിൽ വനവാസത്തിനിടെ കാണാതായ സീതാ ദേവിയേ അന്വേഷിക്കാനായി ശ്രീരാമൻ ഇറങ്ങിത്തിരിച്ചപ്പോൾ വഴി മധ്യേ സുഗ്രീവനെ കണ്ട കഥ കേട്ടിട്ടുണ്ടല്ലോ. ബാലിയെ ഭൂമുഖത്ത് നിന്നും ഇല്ലാതെയാക്കാൻ സുഗ്രീവൻ സഹായം തേടുന്നത് ശ്രീരാമനോടാണ്. ബാലിയെ ശ്രീരാമൻ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്റെ പിന്നിൽ മറഞ്ഞു നിന്നായിരുന്നു. ഈ മരത്തെ ബാലിയുടെ പിൻഗാമികൾ ബാലിയെ ‘കൊന്ന’ മരം എന്ന് വിളിച്ചു. അത് പിന്നീടത് കൊന്ന മരമായി മാറി. പാവം ആ മരത്തിന് വല്ലാതെ വിഷമമായത്രേ. ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേൾക്കേണ്ടി വന്നല്ലോ എന്നോർത്ത് മരം പരിതപിച്ചു. മരം ശ്രീരാമനെ സ്മരിച്ചു. ശ്രീരാമൻ മരത്തിനു മുന്നിൽ പ്രത്യക്ഷനായി.

മരം സങ്കടത്തോടെ ചോദിച്ചു, ‘‘അല്ലയോ ഭഗവാനേ, എന്റെ പിന്നിൽ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ…? എന്നാൽ കൊന്ന മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്. എനിക്ക് ഈ പഴി താങ്ങുവാന് വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തി തരാൻ ദയവുണ്ടാകണം..’’

ശ്രീരാമൻ പറഞ്ഞു, ‘‘പൂർവ ജന്മത്തിൽ നീ ഒരു മഹാത്മാവിനെതിരെ തെറ്റിദ്ധാരണ മൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്മ്മ ഫലം അനുഭവിക്കുക തന്നെ വേണം. ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാൽ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്റെ വര്ഗ്ഗത്തില്പ്പെട്ടവര്ക്കും ഭാവിയിൽ ഒരു സൗഭാഗ്യം ലഭിക്കും. കാത്തിരിക്കുക.”

  ചൊവ്വയുടെ ഉപരിതലത്തിൽ ഇനി വർക്കലയും തുമ്പയും; മലയാളി ശാസ്ത്രജ്ഞർക്ക് അഭിനന്ദനം

ശ്രീരാന്റെ വാക്കുകൾ അക്ഷരം പ്രതി അനുസരിച്ച് കൊന്ന മരം കാത്തിരുന്നു. ത്രേതാ യുഗം കഴിഞ്ഞ് കലി യുഗമെത്തി. ശ്രീകൃഷ്ണന്റെ അവതാരപ്പിറവിയെത്തി. ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ഗുരുവായൂരില് ഒരു കുട്ടി ശ്രീകൃഷ്ണന് പ്രിയപ്പെട്ടവനായി. ഉണ്ണിക്കണ്ണനെ ആ ഉണ്ണിയെന്ന് തന്നെ വിളിപ്പേരുള്ള ആ കുട്ടി കളിക്കൂട്ടുകാരനായി കണ്ടു. ഉണ്ണിയുടെ നിഷ്കളങ്കതയിൽ ആകൃഷ്ടനായ ഉണ്ണിക്കണ്ണൻ ആ കുട്ടിയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഉണ്ണി എപ്പോള് വിളിച്ചാലും കണ്ണന് കൂടെ ചെല്ലും. തൊടിയിലും പാടത്തും പറമ്പിലുമെല്ലാം രണ്ട് പേരും കളിച്ചു നടക്കും. അക്കാര്യം ഉണ്ണി പറയുമ്പോള് ആരും വിശ്വസിച്ചിരുന്നില്ല. ഉണ്ണിയുടെ വെറും സങ്കൽപ്പം മാത്രമായി പലരും കരുതി.

ഒരു ദിവസം ക്ഷേത്രത്തിൽ തിളക്കമേറെയുള്ള ഒരു സവിശേഷ സ്വർണ മാല ഒരു ഭക്തന് ഗുരുവായൂരമ്പല നടയിൽ സമര്പ്പിച്ചു. അന്ന് ആ മാലയും ഇട്ടു കൊണ്ടാണ് ഉണ്ണിക്കണ്ണന് തന്റെ കൂട്ടുകാരനായ ഉണ്ണിയെ കാണാനെത്തിയത്. ഉണ്ണിക്കണ്ണന്റെ മാല കണ്ടാപ്പോൾ ഉണ്ണിയ്ക്ക് അത് അണിയാന് മോഹം തോന്നി. ഉണ്ണിയെ ആഗ്രഹം തിരിച്ചറിഞ്ഞ ഉണ്ണിക്കണ്ണൻ അത് അവന് സമ്മാനിച്ചു.

വൈകിട്ട് ഗുരാവായൂരമ്പല നട തുറന്നപ്പോൾ മാല കാണാത്തത് പൂജാരി ശ്രദ്ധിച്ചു. തുടർന്ന് അന്വേഷണം ആരംഭിച്ചു. ആ സമയം കുഞ്ഞിന്റെ കയ്യില് വില പിടിപ്പുള്ള മാല കണ്ട മാതാപിതാക്കൾ അവന് പറഞ്ഞതൊന്നും വിശ്വസിച്ചില്ല. അവനെയും കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ഉണ്ണി ഇത് തനിക്ക് ഉണ്ണിക്കണ്ണൻ സമ്മാനിച്ചതാണെന്ന് പറഞ്ഞു കൊണ്ടേയിരുന്നു. ആരും അത് വിശ്വസിച്ചില്ല. കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാൻ ഒരുങ്ങി. പേടിച്ചരണ്ട കുഞ്ഞ് തന്റെ കഴുത്തിൽ നിന്നും മാല ഊരിയെടുത്ത് ദേഷ്യത്തോടെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.

എന്നിട്ട് പറഞ്ഞു, ‘‘കണ്ണാ, നീ എന്റെ ചങ്ങാതിയല്ല. ആണെങ്കിൽ എന്നെ ശിക്ഷിക്കരുതെന്നും നിന്റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മാലയും..’’

  കിഫ്ബിയിലൂടെ കേരളം നേടിയത് അഭൂതപൂർവമായ വികസനം; മുഖ്യമന്ത്രിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നു

ഉണ്ണിയുടെ പെട്ടെന്നുള്ള പ്രതികരണം കണ്ട് കണ്ടു നിന്നവർ വാ പൊളിച്ചു. ‘‘ഇവനിത്ര ധിക്കാരമോ..’’ എന്നുള്ള രീതിയിൽ പലരും പരസ്പരം പിറു പിറുത്തു. ഉണ്ണി വലിച്ചെറിഞ്ഞ ആ മാല ചെന്ന് വീണത് അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ, കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ആ മരം മുഴുവനും സ്വർണ നിറത്തിലുള്ള മനോഹരമായ പൂക്കളാൽ നിറഞ്ഞു.

ആ സമയത്ത് ശ്രീകോവിലില് നിന്നും അശരീരി മുഴങ്ങി, ‘‘ഇത് എന്റെ ഭക്തനു ഞാന് നല്കിയ നിയോഗമാണ്. ഈ പൂക്കളാല് അലങ്കരിച്ച് എന്നെ കണി കാണുമ്പോള് എല്ലാവിധ ഐശ്വര്യവും സമ്പല് സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള് കണി കാണുന്നത് മൂലം ദുഷ്ക്കീര്ത്തി കേള്ക്കേണ്ടാതായി വരില്ല…’’

അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്. ഗുരുവായൂരപ്പന്റെ അനുഗ്രഹത്താല് കണിക്കൊന്ന എല്ലാ മനസ്സുകളിലും സന്തോഷത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായി അന്നു മുതൽ സ്ഥാനം പിടിച്ചു. അങ്ങനെ ബാലിയെ‘കൊന്ന’ മരത്തിന്റെ പേര് ‘കണിക്കൊന്ന’യെന്നായി. വിഷുവിനു കണി കാണാൻ കൊന്നയില്ലാത്തത് ചിന്തിക്കാൻ പോലും പറ്റാതെയായി.

ഐതിഹ്യങ്ങൾക്കും കെട്ടുകഥകൾക്കും പഞ്ഞമില്ലാത്ത നാട്ടിൽ ‘കണിക്കൊന്ന’യ്ക്കു പിന്നിൽ പറഞ്ഞ് കേൾക്കുന്ന കഥയാണിത്. നാളെ വിഷുവാണ്. സന്തോഷത്തിന്റെ കണിക്കൊന്നപ്പൂക്കൾ കണി കണ്ട് മലയാളക്കര ഉണരുന്ന ദിനം. പടക്കം പൊട്ടിച്ചും വിഷു സദ്യയൊരുക്കിയും ഏവരും വിഷു ആഘോഷിക്കുന്നു. ഏവർക്കും ‘നിവാ ഡേയിലി’യുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

Story Highlights: The article explores the legend behind the Kanikkonna flower, a symbol of prosperity and happiness during the Vishu festival in Kerala.

Related Posts
കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ SIR സമയപരിധി നീട്ടി; ഡിസംബർ 16 വരെ അപേക്ഷിക്കാം
voter list update

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലെ എസ്ഐആർ സമയപരിധി ഡിസംബർ Read more

  നടിയെ ആക്രമിച്ച കേസ്: കൊച്ചിയിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഗർഭിണി കൊലക്കേസിൽ രണ്ടാം പ്രതി രജയ്ക്കും വധശിക്ഷ വിധിച്ച് കോടതി
anita murder case

ആലപ്പുഴ കൈനകരിയിൽ ഗർഭിணியെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ രണ്ടാം പ്രതി രജനിക്ക് Read more

സ്വർണവില കുതിക്കുന്നു; പവൻ 95,000 കടന്നു
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില ഇന്ന് വീണ്ടും ഉയര്ന്നു. പവന് 1000 രൂപ വര്ധിച്ച് 95,200 Read more

ഒതായി മനാഫ് കൊലക്കേസ്: ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് കുറ്റക്കാരനെന്ന് കോടതി
Othai Manaf murder case

മലപ്പുറം യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് കൊലക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ Read more

ചൊവ്വയുടെ ഉപരിതലത്തിൽ ഇനി വർക്കലയും തുമ്പയും; മലയാളി ശാസ്ത്രജ്ഞർക്ക് അഭിനന്ദനം
Kerala place names

ചൊവ്വയിലെ ഗവേഷണ പ്രാധാന്യമുള്ള ഗർത്തങ്ങൾക്ക് കേരളത്തിലെ സ്ഥലങ്ങളുടെ പേരുകൾ നൽകി. വർക്കല, തുമ്പ, Read more

സ്വർണ്ണവിലയിൽ ഇടിവ്: പുതിയ വില അറിയുക
Kerala gold price

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് 93,680 രൂപയായി. Read more

ശബരിമലയിൽ തീർഥാടനത്തിരക്ക് തുടരുന്നു; സ്പോട്ട് ബുക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
Sabarimala pilgrimage

ശബരിമലയിൽ തീർഥാടനത്തിരക്ക് തുടരുന്നു. ഇന്നലെ 87,585 ഭക്തരാണ് സന്നിധാനത്ത് എത്തിയത്. സ്പോട്ട് ബുക്കിംഗ് Read more

പത്തനംതിട്ടയിൽ ഓട്ടോ അപകടം: ഡ്രൈവർക്കെതിരെ കേസ്, മരണസംഖ്യ രണ്ടായി
Pathanamthitta auto accident

പത്തനംതിട്ട കരിമാൻതോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിന് Read more

കിഫ്ബിയിലൂടെ കേരളം നേടിയത് അഭൂതപൂർവമായ വികസനം; മുഖ്യമന്ത്രിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നു
Kerala infrastructure development

മുഖ്യമന്ത്രി പിണറായി വിജയൻ കിഫ്ബി പദ്ധതികളെ പ്രശംസിച്ച് രംഗത്ത്. 2016-ൽ എൽഡിഎഫ് സർക്കാർ Read more

രാഗം സുനിൽ ആക്രമണക്കേസിൽ സിനിമാ നിർമ്മാതാവിനെതിരെ ക്വട്ടേഷൻ ആരോപണം
Ragam Sunil attack

തൃശ്ശൂർ രാഗം തീയേറ്റർ ഉടമ സുനിലിനെ ആക്രമിച്ച കേസിൽ പ്രവാസി വ്യവസായിയും സിനിമാ Read more