അഖിലിന് യുവ ബിസിനസ് പുരസ്കാരം കൊടുക്കേണ്ടിയിരുന്നു; വിമർശനവുമായി കൽപറ്റ നാരായണൻ

Sahitya Akademi Award

അഖിൽ പി. ധർമ്മജന്റെ ‘റാം കെയർ ഓഫ് ആനന്ദി’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ലഭിച്ചതിനെതിരെ വിമർശനവുമായി കൽപറ്റ നാരായണൻ രംഗത്ത്. യുവ എഴുത്തുകാർക്ക് നൽകേണ്ട പുരസ്കാരം അർഹിക്കാത്ത ഒരാൾക്ക് നൽകിയെന്നും ഇത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഖിലിന് നൽകേണ്ടിയിരുന്നത് യുവ ബിസിനസ് പുരസ്കാരമാണെന്നും കൽപറ്റ നാരായണൻ കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇക്കാലത്ത് യുവ എഴുത്തുകാരിൽ വലിയ പ്രതിഭാശാലികൾ ഉണ്ട്. മൃദുൽ, രാഹുൽ മണപ്പാട്ട്, ദുർഗ്ഗ പ്രസാദ് തുടങ്ങിയ ആളുകൾ ഈ പുരസ്കാരത്തിനുള്ള ലിസ്റ്റിൽ ഉണ്ടായിരുന്നുവെന്ന് താൻ മനസ്സിലാക്കുന്നുവെന്ന് കൽപറ്റ നാരായണൻ പറഞ്ഞു. അവർക്കാർക്കും കൊടുക്കാതെ ഒരു പൈങ്കിളി കൃതിക്ക് ഇങ്ങനെയൊരു അവാർഡ് കൊടുക്കുമ്പോൾ പ്രതിഷേധിക്കണം. അത് യുവ എഴുത്തുകാരോടുള്ള സ്നേഹംകൊണ്ടാണ്, മറിച്ചല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുധാകർ മംഗളോദയവും മുട്ടത്ത് വർക്കിയും ഒക്കെ എഴുതിയിരുന്ന ഒരു ശാഖയുടെ പുനരവതരണം മാത്രമാണ് ഈ കൃതിയെന്ന് കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു. 16 – 17 ലക്ഷം ആളുകൾ വായിക്കുന്ന മംഗളത്തിലും മനോരമയിലും ആണ് അവരെഴുതിയിരുന്നത്. വായന എന്ന് പറയുന്നതിൽ ഒരു അത്ഭുതവുമില്ല. അഖിലിന് ഒരു യുവ ബിസിനസുകാരനുള്ള അവാർഡ് കിട്ടിയിരുന്നെങ്കിൽ തനിക്ക് സന്തോഷമേ ഉണ്ടാകുമായിരുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു.

  ഒല്ലൂരിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

വായന ശീലമില്ലാത്ത ആളുകൾ ഈ പുസ്തകം വായിച്ചു എന്നതിനോടും കൽപറ്റ നാരായണന് വിയോജിപ്പുണ്ട്. ഭാവുകത്വമുള്ള വായനക്കാർക്ക് വേണ്ടി ഭാവുകത്വമുള്ള എഴുത്തുകാർ എഴുതുന്നതാണ് മികച്ച കൃതി എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഈ പുസ്തകത്തിൽ ഭാവുകത്വത്തിന്റെ ലാഞ്ജന പോലുമില്ല.

അസാധാരണമായ ഒരു ഭാഷയോ അപൂർവമായ നിരീക്ഷണങ്ങളോ ഡീറ്റെയിൽസിന്റെ സാന്നിധ്യമോ ഈ പുസ്തകത്തിനില്ലെന്ന് കൽപറ്റ നാരായണൻ കുറ്റപ്പെടുത്തി. ഇതിൽ അത്ഭുതപ്പെടുത്തുന്ന ഒരു അംശവുമില്ല. ഒരു എഫർട്ട് ഇല്ലാതെ വായിച്ചുപോകാവുന്ന ഒരു പുസ്തകമാണിത്. വായന ഒരു ക്രിയേറ്റീവ് പ്രോസസ്സാണ്. എഴുത്തുകാരനോളം വായനക്കാരനും ക്രിയേറ്റീവ് ആകുന്ന സന്ദർഭമാണ് വായന. വായനക്കാർക്ക് അങ്ങനെയൊരു അവസരം കൊടുക്കുന്ന കൃതിയല്ല ഇത്. നേരത്തെ ജയമോഹനൻ, എൻ.എസ് മാധവൻ ഒക്കെ കിട്ടിയിട്ടുള്ള അവാർഡാണിത്.

വരുംകാലത്തെ വായനക്കാരെ ഒരുപക്ഷേ വഴിതെറ്റിച്ചേക്കാവുന്ന റിസൾട്ട് എന്നതുകൊണ്ടാണ് താൻ ആക്ഷേപം പറയുന്നത് എന്ന് കൽപറ്റ നാരായണൻ വ്യക്തമാക്കി.

story_highlight:അഖിൽ പി. ധർമ്മജന്റെ കൃതിക്ക് പുരസ്കാരം കിട്ടിയതിൽ കൽപറ്റ നാരായണന്റെ വിമർശനം.

  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനാസ്ഥ; ആൻജിയോഗ്രാം വൈകിയതിനാൽ രോഗി മരിച്ചു
Related Posts
അട്ടപ്പാടിയിൽ മതിയായ സമയത്ത് ആശുപത്രിയിലെത്തിക്കാന് സാധിക്കാത്തതിനാല് കുട്ടികള് മരിച്ചെന്ന് ആരോപണം
Attappadi children death

പാലക്കാട് അട്ടപ്പാടിയില് വീടിന്റെ ചുവരിടിഞ്ഞ് കുട്ടികള് മരിച്ച സംഭവത്തില് ഗുരുതര ആരോപണവുമായി കുടുംബം. Read more

ആർഎസ്എസ് ഗണഗീതം വിദ്യാർത്ഥികൾ പാടിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
RSS ganageetham

ആർഎസ്എസ് ഗണഗീതം സ്കൂൾ വിദ്യാർത്ഥികൾ പാടിയതിനെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ന്യായീകരിച്ചു. ഗണഗീതത്തിൽ Read more

വേണുവിന്റെ മരണം: ചികിത്സാ പിഴവില്ലെന്ന് കണ്ടെത്തൽ
Thiruvananthapuram medical college

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവം. ചികിത്സാ മാനദണ്ഡങ്ങൾ Read more

കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകും
Travancore Devaswom Board

മുൻ മന്ത്രി കെ. രാജുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി നിയമിക്കാൻ തീരുമാനിച്ചു. Read more

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി
medical college strike

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രി Read more

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാഹനം അപകടത്തിൽപ്പെട്ടു
Vehicle Accident

തിരുവനന്തപുരം വാമനപുരത്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. എതിരെ Read more

  തിരുവനന്തപുരം കോർപ്പറേഷനിൽ അട്ടിമറിക്ക് കോൺഗ്രസ്; 48 സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും
ഒല്ലൂരിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
cannabis hash oil arrest

ഒല്ലൂരിൽ വീട്ടിൽ സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി 25 വയസ്സുള്ള യുവാവ് പിടിയിലായി. Read more

ആർഎസ്എസ് ഗണഗീതം വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയിൽവേ; വിമർശനവുമായി ബിജെപി
Southern Railway GangaGita

ദക്ഷിണ റെയിൽവേയുടെ എക്സ് അക്കൗണ്ടിൽ ആർഎസ്എസ് ഗണഗീതം വീണ്ടും പ്രത്യക്ഷപ്പെട്ടത് വിവാദമായി. എറണാകുളം Read more

വെഞ്ഞാറമൂട്ടിൽ കാർ കുഴിയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്
Car accident

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാർ Read more

മദർ ഏലീശ്വ വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചു; തിരുനാൾ ജൂലൈ 18-ന്
Mother Eliswa

കേരളത്തിലെ ആദ്യ സന്യാസിനി സഭാ സ്ഥാപക മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടു. Read more