ജനീവയില് നടന്ന യൂറോപ്യന് യൂണിയന് പ്രതിനിധികളും ഇറാനും തമ്മിലുള്ള നയതന്ത്ര ചര്ച്ചയില് കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായില്ല. ഇസ്രായേലിന്റെ സുരക്ഷാ കൗണ്സിലിലെ അംബാസിഡര് ആണവായുധ ഭീഷണി അവസാനിക്കുന്നതുവരെ ആക്രമണം നിര്ത്തില്ലെന്ന് അറിയിച്ചു. അതേസമയം, ഇസ്രായേല് ആക്രമണം അവസാനിപ്പിച്ചാല് ചര്ച്ചയ്ക്ക് തയ്യാറാകാമെന്ന് ഇറാന് വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന നിലപാടില് മാറ്റമില്ലെന്നും ഇറാന് ആവര്ത്തിച്ചു.
ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള വിശദമായ ചര്ച്ചകള് ജനീവയില് നടന്നു. ചര്ച്ചകള്ക്കിടെ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ഇറാന്റെ ആണവപദ്ധതി സമാധാനപരമാണെന്നും IAEA സുരക്ഷാ മാനദണ്ഡങ്ങള് കൃത്യമായി പാലിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ആണവ പദ്ധതി നിര്ത്താന് തയാറല്ലെന്നും ഇറാന് അറിയിക്കുകയുണ്ടായി. പുറത്തുനിന്ന് ഒരു രാജ്യം ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു.
ഇസ്രായേല് ആക്രമണം തുടരുന്ന സാഹചര്യത്തില് സ്വയം പ്രതിരോധം തുടരുമെന്ന് ഇറാന് യുഎന് സുരക്ഷാ കൗണ്സിലില് അറിയിച്ചു. യുഎന് സുരക്ഷാ സമിതിയില് ഇസ്രയേല്-ഇറാന് പ്രതിനിധികള് തമ്മില് രൂക്ഷമായ വാക്പോര് ഉണ്ടായി. സ്വയരക്ഷക്കുവേണ്ടി പ്രതിരോധിക്കുന്നതില് തങ്ങള് മാപ്പു പറയില്ലെന്ന് ഇസ്രയേല് വ്യക്തമാക്കി.
ചര്ച്ചയുടെ ആദ്യഘട്ടത്തില് പ്രതീക്ഷയില്ലായിരുന്നെങ്കിലും രണ്ടാം ഭാഗത്ത് നല്ല ചര്ച്ചകള് നടന്നുവെന്ന് യൂറോപ്യന് യൂണിയന് പ്രതിനിധികള് അറിയിച്ചു. നയതന്ത്രപരമായ നീക്കങ്ങള് തുടരുമെന്നും യൂറോപ്യന് യൂണിയന് പ്രതിനിധികളുമായി അടുത്ത വൃത്തങ്ങള് വ്യക്തമാക്കി. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.
കൂടാതെ സംഘര്ഷം അവസാനിപ്പിക്കണമെന്നും സമാധാനത്തിന് അവസരം നല്കണമെന്നും അന്റോണിയോ ഗുട്ടറസ് ഇരുരാജ്യങ്ങളുടെ പ്രതിനിധികളോടും അഭ്യര്ഥിച്ചു. ഇറാന്റെ ആണവഭീഷണി അവസാനിക്കുന്നതുവരെ ആക്രമണം നിര്ത്തില്ലെന്ന് ഇസ്രയേലിന്റെ യുഎന് അംബാസിഡര് സുരക്ഷാ കൗണ്സിലില് അറിയിച്ചു.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്ഷം രൂക്ഷമാകുന്നതിനിടെ ജനീവയില് നടന്ന ചര്ച്ചകള് ഒരു തീരുമാനവുമില്ലാതെ അവസാനിച്ചു. ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാതെ ചർച്ചക്കില്ലെന്ന് ഇറാൻ നിലപാട് കടുപ്പിച്ചു. അതേസമയം, ആണവ ഭീഷണി അവസാനിക്കും വരെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ യുഎൻ അംബാസഡർ സുരക്ഷാ കൗൺസിലിൽ വ്യക്തമാക്കി.
Story Highlights: Geneva talks between Iran and Europe end with no breakthrough.