ഓർമിക്കപ്പെടേണ്ട അടിയന്തരാവസ്ഥക്കാലം; ഇന്ദിരാ ഗാന്ധിയുടെ നിലപാടുകളും ‘കറുത്ത അധ്യായം’ അല്ലെന്ന വാദങ്ങളും

Indira Gandhi Emergency

ഇന്ത്യാ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായി പലപ്പോഴും വിലയിരുത്തപ്പെടുന്ന ഒന്നാണ് 1975 ൽ ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ. എന്നാൽ അക്കാലത്തെ രാഷ്ട്രീയ– സാമൂഹിക സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയാൽ ഒരു പക്ഷേ ആ നടപടി രാജ്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമായിരുന്നോ എന്നൊരു ചോദ്യം ഉയരും. ‘ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ അമേരിക്കയുടെ പിന്തുണയോടെ ഒരു വലിയ അട്ടിമറിയ്ക്കു കളമൊരുങ്ങുന്നു’ എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളാണ് ഇന്ദിരാ ഗാന്ധിയെ ആ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ അട്ടിമറി ശ്രമങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇന്ദിരാ ഗാന്ധിക്ക് ലഭിച്ചത് ക്യൂബൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോ വഴിയായിരുന്നെന്നും ഈ വിവരം കാസ്ട്രോയ്ക്ക് ലഭിച്ചത് സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ ഏജൻസിയായ കെജിബി(Komitet Gosudarstvennoy Bezopasnosti)യിൽ നിന്നായിരുന്നെന്നും ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു. കെ.ആർ.മോഹൻ ദാസിന്റെ @ചരിത്രപരമായ മണ്ടത്തരങ്ങൾ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും ഹിന്ദുത്വക്ക് വഴിവെട്ടിയതെങ്ങിനെ’ എന്ന പുസ്തകത്തിൽ അടിയന്തരാവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1972 ലെ ഇന്ത്യാ- പാക് യുദ്ധത്തിലെ വിജയവും ബംഗ്ലാദേശ് രൂപീകരണവും ഇന്ദിരാ ഗാന്ധിയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച സമയത്തായിരുന്നു അത്. 1971 ലെ ഇന്ത്യാ സോവിയറ്റ് യൂണിയൻ കരാർ നിലവിൽ വന്നതോടെ എന്തു വില കൊടുത്തും ഇന്ദിരാ ഗാന്ധിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ(Central Intelligence Agency) തീരുമാനിക്കുകയായിരുന്നു.

1974 ൽ രാജസ്ഥാനിലെ പൊഖ്റാനിൽ ഇന്ത്യ വിജയകരമായി നടത്തിയ ആണവ പരീക്ഷണം അമേരിക്കയെ അക്ഷരാർത്ഥത്തിൽ പ്രകോപിപ്പിച്ചു. പൊഖ്റാൻ ആണവ പരീക്ഷണത്തിന് പിന്നിലും സോവിയറ്റ് യൂണിയന്റെ കൈ അമേരിക്ക സംശയിച്ചിരുന്നു. ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ് പാർട്ടിയെയും അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ഒറ്റ അജണ്ടയിൽ കേന്ദ്രീകരിച്ചായിരുന്നു അക്കാലത്ത് അമേരിക്കയുടെ ഇന്ത്യൻ നയം. ഇന്ത്യയുടെ സോവിയറ്റ് ബ്ലോക്കിലെ ശക്തമായ സാന്നിധ്യം അമേരിക്കയെ അലോസരപ്പെടുത്തിയിരുന്നു.

ബംഗ്ലാദേശ് യുദ്ധ കാലത്ത് പാക്കിസ്ഥാനെ സഹായിക്കാന് എത്തിയ അമേരിക്കൻ നാവികപ്പടയെ സോവിയറ്റ് യൂണിയന്റെ ശക്തമായ താക്കീത് കാരണം ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കാൻ പോലും കഴിയാതിരുന്നതും അവരുടെ അലോസരത്തിന്റെ ആഴം വർധിപ്പിച്ചു. സിപിഐ നേതാവായ മൊഹിത് സെൻ തന്റെ ആത്മകഥയായ ‘എ ട്രാവലർ ആൻഡ് ദ റോഡ്: ദ ജേർണി ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ്’ എന്ന പുസ്തകത്തിൽ(പേജ് 336) വിശദീകരിക്കുന്നത്, ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ സിഐഎ പ്രയോഗിച്ച തന്ത്രം തന്നെയാണ് ഇന്ത്യയിലും ഇന്ദിരയെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ അവർ പ്രയോഗിച്ചതെന്നാണ്.

  അടിയന്തരാവസ്ഥയ്ക്ക് 50 വർഷം: ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങൾ ഓർക്കുമ്പോൾ

1971 ലെ ഇൻഡോ സോവിയറ്റ് കരാറാണ് അമേരിക്കയെ ശരിക്കും പ്രകോപിപ്പിച്ചത്. ഇതോടെ അമേരിക്ക വെറുക്കുന്ന സോഷ്യലിസ്റ്റ് ബ്ലോക്കിലെ അംഗത്തെപ്പോലെയായി ഇന്ത്യ. സോവിയറ്റ് യൂണിയനുമായി അടുത്ത ബന്ധമുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന ഇന്ത്യയുടെ ഖ്യാതി, രാജ്യാന്തര തലത്തിൽ സോവിയറ്റ് ഭരണകൂടത്തിനെതിരെയുള്ള അമേരിക്കൻ പ്രചാരണങ്ങളുടെ മുനയൊടിക്കുമെന്ന് അവർ ഭയന്നു. 1973 ൽ ചിലിയിലെ സാൽവദോർ അലിൻഡെയെ അട്ടിമറിച്ച അതേ മാതൃകയിലായിരുന്നു ഇന്ദിരാ സർക്കാരിനെ അട്ടിമറിക്കാൻ സിഐഎ ശ്രമിച്ചത്. ക്യൂബൻ പ്രസിഡന്റായിരുന്ന ഫിഡൽ കാസ്ട്രോ വഴി ഇന്ദിരയ്ക്ക് ഈ വിവരം യഥാസമയം ലഭിക്കുകയും ചെയ്തിരുന്നു.

1974-ൽ ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ 20 ദിവസം നീണ്ടു നിന്ന രാജ്യ വ്യാപകമായ റെയിൽവേ പണിമുടക്ക് ഈ അട്ടിമറി ശ്രമത്തിന്റെ ഒരു ‘കർട്ടൻ റെയ്സർ’ ആയിരുന്നു. സാൽവദോർ അലിൻഡെയെ അട്ടിമറിക്കാൻ സിഐഎ ഉപയോഗിച്ചത് ട്രക്ക് സമരമായിരുന്നെങ്കിൽ, ഇവിടെ റെയിൽവേ സമരം ഉപയോഗിച്ച് അട്ടിമറിക്കാനായിരുന്നു ശ്രമം. എന്നാൽ ഈ റെയിൽവേ സമരത്തെ അടിച്ചമർത്താൻ ഇന്ദിരാ ഗാന്ധിക്ക് കഴിഞ്ഞു. ഇന്ദിരയ്ക്കെതിരായ അലഹബാദ് ഹൈക്കോടതി വിധി പോലും സംശയാസ്പദമായ സാഹചര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായി മൊഹിത് സെൻ അഭിപ്രായപ്പെടുന്നുണ്ട്. 1975 ജൂൺ 12 നാണ് ഇന്ദിരാ ഗാന്ധിയുടെ 197 ലെ തിരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്.

സാങ്കേതികമായ കാരണങ്ങൾ നിരത്തിക്കൊണ്ടാണ് ഈ വിധി പുറപ്പെടുവിച്ചത്. 1971 ൽ ഇന്ദിരാ ഗാന്ധിയുടെ ജനപ്രീതി അതിന്റെ ഉച്ചകോടിയിൽ എത്തിയിരുന്ന സമയമായിരുന്നു അത്. അത്രയധികം ജന പിന്തുണയുള്ള ഒരു നേതാവ് തിരഞ്ഞെടുപ്പ് ജയിക്കാൻ കൃത്രിമം കാണിച്ചു എന്ന് കോടതി കണ്ടെത്തിയത് അവിശ്വസനീയമായിരുന്നു. സുപ്രീം കോടതി അപ്പീലിന്മേൽ ഇന്ദിരാ ഗാന്ധിക്ക് ലോക്സഭാ നടപടികളിൽ പങ്കെടുക്കാമെങ്കിലും വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് വിധിച്ചു.

  അടിയന്തരാവസ്ഥയ്ക്ക് 50 വർഷം: ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങൾ ഓർക്കുമ്പോൾ

ഇതോടെ രാജ്യമെങ്ങും അസ്വസ്ഥതകൾ പുകഞ്ഞു തുടങ്ങി. സൈന്യവും അർദ്ധസൈനിക വിഭാഗങ്ങളും കേന്ദ്രസർക്കാരിന്റെ ഉത്തരവുകൾ അനുസരിക്കേണ്ടെന്ന് ജയപ്രകാശ് നാരായണൻ പരസ്യമായി ആഹ്വാനം ചെയ്തു. രാജ്യത്ത് കലാപാന്തരീക്ഷം ഉരുത്തിരിഞ്ഞു വരുന്നതായും അമേരിക്ക അടക്കമുള്ള പാശ്ചാത്യ ശക്തികൾ ഇത്തരം കലാപന്തരീക്ഷത്തെ സജീവമാക്കി നിർത്താൻ പിന്തുണ നൽകുന്നതായും ഇന്റലിജൻസ് ഏജൻസികൾ ഇന്ദിരയെ ധരിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ ഏജൻസിയായ കെജിബിയും സമാനമായ വിവരം പ്രധാന മന്ത്രിയ്ക്ക് നൽകി. ഒടുവിൽ രാഷ്ട്രത്തിന്റെ അഖണ്ഡതയും ഭദ്രതയും നിലനിർത്താൻ അടിയന്തരാവസ്ഥ എന്ന തീരുമാനത്തിലേക്ക് നീങ്ങുകയല്ലാതെ ഇന്ദിരാ ഗാന്ധിയുടെ മുന്നിൽ മറ്റു വഴികളില്ലാ എന്ന അവസ്ഥ സംജാതമായി. 1975 ജൂൺ 25 ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.

2024 ലെ ബംഗ്ലാദേശ് കലാപവും ഒരു പാഠം 2024ൽ ബംഗ്ലാദേശിൽ അരങ്ങേറിയ കലാപങ്ങളും അതിനെത്തുടർന്ന് ഷെയ്ഖ് ഹസീനയുടെ സർക്കാരിനെ അട്ടിമറിച്ചതും 1975 ലെ ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഒട്ടേറെ സമാനതകൾ പങ്കു വയ്ക്കുന്നുണ്ട്. ബംഗ്ലാദേശിലെ പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി പ്രക്ഷോഭങ്ങളും ചേർന്ന് ഷെയ്ഖ് ഹസീന സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ അഴിച്ചു വിട്ടു. വിദേശ ശക്തികളുടെ പിന്തുണയും ഈ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ഉണ്ടായിരുന്നു എന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഒടുവിൽ ഹസീനക്ക് അധികാരം വിട്ടൊഴിയേണ്ടി വരികയും സൈന്യം ഇടക്കാല ഭരണം ഏറ്റെടുക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.

ഇവിടെയാണ് 1975 ൽ ഇന്ദിരാ ഗാന്ധി എടുത്ത തീരുമാനത്തിന്റെ പ്രസക്തി വർധിക്കുന്നത്. 1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നില്ലെങ്കിൽ ഒരു പക്ഷേ ഇന്ത്യയുടെ സ്ഥിതിയും ബംഗ്ലാദേശിന് സമാനമാകുമായിരുന്നു. ജയപ്രകാശ് നാരായണൻ, ജോർജ് ഫെർണാണ്ടസ് തുടങ്ങിയ അമേരിക്കൻ പക്ഷപാതികളുടെയും ആർഎസ്എസ്സിന്റെയും നേതൃത്വത്തിൽ അരങ്ങേറിയ അട്ടിമറി ശ്രമങ്ങളെ പരാജയപ്പെടുത്താനും രാഷ്ട്രത്തെ നില നിർത്താനും അടിയന്തരാവസ്ഥ അല്ലാതെ ഇന്ദിരാ ഗാന്ധിയുടെ മുന്നിൽ മറ്റു വഴികളുണ്ടായിരുന്നില്ല.

അടിയന്തരാവസ്ഥയിൽ അതിക്രമങ്ങൾ അരങ്ങേറി നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നത് ശരിയാണ്. അതുകൊണ്ട് തന്നെ ഇന്ദിരാഗാന്ധി പിന്നീട് അടിയന്തരാവസ്ഥയെ തള്ളിപ്പറയുകയും ചെയ്തു. എന്നാൽ ആ കാലഘട്ടത്തിൽ ഇന്ത്യ, ഇന്ത്യയായി നിലനിൽക്കാൻ അടിയന്തരാവസ്ഥ അനിവാര്യമായിരുന്നു എന്ന് ഈ സംഭവങ്ങൾ ഓർമിപ്പിക്കുന്നു. ചില സമയങ്ങളിൽ ഒരു രാജ്യത്തിന്റെ നിലനിൽപ്പിന് കടുത്ത തീരുമാനങ്ങൾ അനിവാര്യമായേക്കാം എന്നതിന്റെ തെളിവാണ് ഈ രണ്ട് സംഭവങ്ങളും.

  അടിയന്തരാവസ്ഥയ്ക്ക് 50 വർഷം: ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങൾ ഓർക്കുമ്പോൾ

Story Highlights: ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ അമേരിക്കയുടെ പിന്തുണയോടെയുള്ള അട്ടിമറി ശ്രമങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോർട്ടുകളാണ് ഇന്ദിരാഗാന്ധിയെ അടിയന്തരാവസ്ഥയിലേക്ക് നയിച്ചത്.

Related Posts
അടിയന്തരാവസ്ഥയ്ക്ക് 50 വർഷം: ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങൾ ഓർക്കുമ്പോൾ
Emergency India

50 വർഷം മുൻപ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുകയും മൗലിക Read more

ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കി ഫേസ്ബുക്കിൽ പ്രചരിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
Facebook Indira Gandhi Image

ഇന്ദിരാഗാന്ധിയുടെ ചിത്രം ഫേസ്ബുക്കിലൂടെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകനെ ഷൊർണൂർ പൊലീസ് അറസ്റ്റ് Read more

ഇന്ദിരാ ഗാന്ധിയുടെ 40-ാം ചരമവാർഷികം: ഇന്ത്യയുടെ ഉരുക്കുവനിതയുടെ ഓർമ്മകൾ
Indira Gandhi death anniversary

ഇന്ദിരാ ഗാന്ധിയുടെ 40-ാം ചരമവാർഷികമാണ് ഇന്ന്. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് അവർ Read more

പ്രിയങ്കാ ഗാന്ധിയെ ഇന്ദിരാ ഗാന്ധിയോട് ഉപമിച്ച് രമേശ് ചെന്നിത്തല; രണ്ടാം പ്രിയദര്ശിനിയുടെ രാഷ്ട്രീയ ഉദയമെന്ന് വിശേഷണം

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രിയങ്കാ ഗാന്ധിയെ ഇന്ദിരാ ഗാന്ധിയോട് ഉപമിച്ചു. രണ്ടാം Read more