ഷാങ്ഹായ്◾: നരേന്ദ്രമോദി-ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ ഇന്ത്യ-ചൈന ബന്ധം കൂടുതൽ ഊഷ്മളമായി. സാമ്പത്തിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അതിർത്തി തർക്കങ്ങൾ ബന്ധത്തെ ബാധിക്കരുതെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അഭിപ്രായപ്പെട്ടു. വികസനത്തിനുള്ള സഹകരണമാണ് വേണ്ടതെന്നും ശത്രുതയല്ലെന്നും ഷി ജിൻപിങ് കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും വികസനത്തിനുള്ള അവസരങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധിച്ചാൽ ബന്ധം മെച്ചപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിർത്തിയിൽ നിലവിൽ ശാന്തമായ അന്തരീക്ഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റിനെ അറിയിച്ചു. ലോകം ഉറ്റുനോക്കിയ നിർണായക ചർച്ച അമേരിക്കയുടെ തീരുവ ഭീഷണികൾക്കിടെയായിരുന്നു നടന്നത്. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് മുന്നോടിയായി ടിയാൻജിനിൽ വെച്ച് ഇരു നേതാക്കളും 55 മിനിറ്റ് കൂടിക്കാഴ്ച നടത്തി. ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് ഇരു നേതാക്കളും ചൈനയിൽ നേരിൽ കാണുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി. പ്രധാനമന്ത്രി മോദി, ഷി ജിൻപിങ്ങിനെ അടുത്ത വർഷത്തെ ബ്രിക്സ് ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് ക്ഷണിച്ചു. വ്യാളി-ആന സൗഹൃദം മെച്ചപ്പെടണമെന്നും നല്ല അയൽക്കാരായി തുടരണമെന്നും ഷി ജിൻപിങ് അഭിപ്രായപ്പെട്ടു.
അതേസമയം, ഇന്തോനേഷ്യയിലെ ജനപ്രതിനിധികളുടെ ആനുകൂല്യങ്ങൾ റദ്ദാക്കാൻ രാഷ്ട്രീയ പാർട്ടികൾ സമ്മതിച്ചു. ജനപ്രതിനിധി സഭാ അംഗങ്ങൾക്ക് പ്രതിമാസം 2,68,000 രൂപ ഭവന അലവൻസ് ലഭിക്കുന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. ആനുകൂല്യങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്ന ജനകീയ പ്രക്ഷോഭത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.
പ്രസിഡന്റ് പ്രബാവോ സുബിയാന്റോയുടെ തീരുമാനപ്രകാരമാണ് രാഷ്ട്രീയ പാർട്ടികളുടെ ഈ സമ്മതം. പ്രതിഷേധത്തിനിടെ ജക്കാർത്തയിൽ പൊലീസ് വാഹനമിടിച്ച് ബൈക്ക് ടാക്സി ഡ്രൈവർ കൊല്ലപ്പെട്ടതോടെ സമരം കൂടുതൽ ശക്തമായി.
Story Highlights: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്: നമുക്ക് വികസനത്തിന് സഹകരണമാണ് വേണ്ടത്, ശത്രുതയല്ല