Headlines

Health

മലപ്പുറം നിപ്പ: ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമം തീവ്രമാക്കി

മലപ്പുറം നിപ്പ: ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമം തീവ്രമാക്കി

മലപ്പുറത്ത് നിപ്പ രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പ് തീവ്രമാക്കി. 14 കാരനായ രോഗിയും സുഹൃത്തുക്കളും കാട്ടമ്പഴം കഴിച്ചതായി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ നിന്നാണോ നിപ്പ സ്ഥിരീകരിച്ചതെന്ന് വിശദമായി പരിശോധിച്ചുവരികയാണ്. മേഖലയിൽ മൃഗസംരക്ഷണ വകുപ്പും പരിശോധന തുടരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലവിൽ 350 പേരാണ് കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 101 പേർ ഹൈ റിസ്ക് കാറ്റഗറിയിലാണ്. രോഗലക്ഷണമുള്ള ആറുപേരുൾപ്പെടെ 13 പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. രോഗലക്ഷണമുള്ളവരിൽ നാലുപേർ തിരുവനന്തപുരം സ്വദേശികളും രണ്ടുപേർ പാലക്കാട് സ്വദേശികളുമാണ്. മരിച്ച കുട്ടിയുടെ ബന്ധുക്കളുടെ സാമ്പിളുകളും പരിശോധിക്കും.

നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിലുടനീളം ഊർജിതമായി തുടരുകയാണ്. കേന്ദ്രസംഘം ഇന്നലെ രാത്രിയോടെ കോഴിക്കോട് എത്തി. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ലാബ് ഇന്ന് വൈകിട്ട് കോഴിക്കോട് എത്തും. ഇത് കൂടുതൽ പരിശോധനകൾ നടത്താൻ സഹായകമാകും. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗവും ചേർന്നു.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്

Related posts