കൂത്തുപറമ്പ് സമര നായകന് പുഷ്പന് ജനകീയ വിടവാങ്ങല്; ആയിരങ്ങള് അന്ത്യാഭിവാദ്യം അര്പ്പിച്ചു

നിവ ലേഖകൻ

Pushpan DYFI leader funeral

കൂത്തുപറമ്പ് സമര നായകന് പുഷ്പന്റെ സംസ്കാരം കണ്ണൂര് ചൊക്ലി മേനപ്രത്തെ വീട്ടുവളപ്പില് നടന്നു. ഇടതു സമരഭൂമികയില് ആവേശം വിതറിയ രക്തതാരകമായിരുന്ന പുഷ്പന് ഇനി ഓര്മ മാത്രം. കോഴിക്കോട് ഡിവൈഎഫ്ഐ യൂത്ത് സെന്ററില് നിന്ന് ആരംഭിച്ച വിലാപയാത്രയില് നിരവധിപേര് അന്ത്യാഭിവാദ്യമര്പ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എലത്തൂര്, പൂക്കാട്, കൊയിലാണ്ടി, നന്തി, പയ്യോളി, വടകര, നാദാപുരം റോഡ്, മാഹി, പുന്നോല് എന്നിവിടങ്ങളില് റോഡിന്റെ ഇരുവശത്തും നിരവധി പേര് പ്രിയ സഖാവിനെ അവസാനമായി കാണാന് തിങ്ങിക്കൂടി. തലശ്ശേരിയിലെയും കൂത്തുപറമ്പിലെയും പൊതുദര്ശനത്തിനുശേഷം ചൊക്ലി രാമവിലാസം ഹയര് സെക്കന്ഡറി സ്കൂളിലെ പൊതുദര്ശനത്തിലും ജനപ്രവാഹമായിരുന്നു. പിന്നീട് പുഷ്പന്റെ ശരീരം വീട്ടിലേക്ക് കൊണ്ടുവന്നു.

അവിടെയും പൊതുദര്ശനമുണ്ടായിരുന്നു. അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യം അര്പ്പിക്കാനും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്, കണ്ണൂര് ജില്ല സെക്രട്ടറി എം വി ജയരാജന്, എ എ റഹിം, വികെ സനോജ് ഉള്പ്പടെയുള്ള ഡിവൈഎഫ്ഐ നേതാക്കള് പുഷ്പനെ തോളിലേറ്റിയത് വികാര നിര്ഭരമായ കാഴ്ചയായി.

  എൽഡിഎഫ് പാർട്ടികളെയും യുഡിഎഫിൽ എത്തിക്കും; രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്

1994 നവംബര് 25ന് സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നവുമായി ബന്ധപ്പെട്ട ഡിവൈഎഫ്ഐയുടെ പ്രക്ഷോഭത്തിനിടെയായിരുന്നു പുഷ്പന് വെടിയേറ്റത്. മന്ത്രിയായിരുന്ന എംവി രാഘവനെ തടഞ്ഞവര്ക്ക് നേരെ പൊലിസ് വെടിയുതിര്ക്കുകയായിരുന്നു. ഈ വെടിവെപ്പില് തലയ്ക്കു പരുക്കേറ്റ പുഷ്പന് ഇരുപത്തിനാലാം വയസ്സില് തളര്ന്ന് കിടപ്പിലായി.

29 വര്ഷം ജീവിക്കുന്ന രക്തസാക്ഷിയായി പാര്ട്ടിക്കൊപ്പം സഞ്ചരിച്ച പുഷ്പന്, ആരോഗ്യ പ്രശ്നങ്ങളെ തുടര്ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ചികിത്സയില് കഴിയവേ ഇന്നലെയാണ് മരണപ്പെട്ടത്.

Story Highlights: Thousands bid farewell to DYFI leader Pushpan, who was shot during a protest in 1994 and lived as a living martyr for 29 years.

Related Posts
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; പലയിടത്തും സംഘർഷം
Health Minister Resignation

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് Read more

മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ ദുരൂഹതയെന്ന് കെ. സുരേന്ദ്രൻ
Kerala CM foreign trip

മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ ദുരൂഹതയുണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. Read more

  ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് എതിര്, കോണ്ഗ്രസ് അപകടകരം; വിമര്ശനവുമായി രാജീവ് ചന്ദ്രശേഖര്
കോട്ടയം മെഡിക്കൽ കോളേജ് അപകടം; സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വി.ഡി. സതീശൻ
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് പ്രതിപക്ഷ Read more

വീണാ ജോർജിനെ തകർക്കാൻ ശ്രമം നടക്കില്ല; സിപിഐഎമ്മിന് അതിനുള്ള കരുത്തുണ്ട്: സജി ചെറിയാൻ
Veena George

ആരോഗ്യമന്ത്രി വീണാ ജോർജിനെ വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കാനുള്ള കരുത്ത് Read more

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ കൂട്ടി; പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നു

പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. മന്ത്രിയുടെ Read more

നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനിച്ചു.തുടർച്ചയായി മൂന്ന് Read more

  ഗവർണർ വിഭാഗീയതക്ക് ശ്രമിക്കുന്നു; മന്ത്രി ആർ.ബിന്ദുവിന്റെ പ്രതികരണം
ടി കെ അഷ്റഫിനെ സസ്പെൻഡ് ചെയ്തതിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്
T K Ashraf suspension

ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്തതിനെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്ത്. Read more

ഗവർണർ സ്ഥാനത്തിനനുസരിച്ച് പ്രവർത്തിക്കണം; രാഷ്ട്രീയ പ്രചാരണം നടത്തരുതെന്ന് വി.ഡി. സതീശൻ
Kerala Governor controversy

ഗവർണർ അദ്ദേഹത്തിൻ്റെ പദവിക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഗവർണർ രാഷ്ട്രീയ, മത Read more

വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി

വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ Read more

കെ.പി.സി.സി യോഗത്തിൽ വിമർശനം; മിതത്വം പാലിക്കാത്ത നേതാക്കൾക്കെതിരെ വിമർശനം, യൂത്ത് കോൺഗ്രസ് പട്ടികയിൽ അന്വേഷണം വേണമെന്ന് ആവശ്യം
KPCC meeting criticism

കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്കെതിരെ വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്നും, Read more

Leave a Comment