സ്ത്രീധന പീഡനം; ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

Dowry Harassment Case

കൊല്ലം◾: ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഭർത്താവിനും ഭർതൃപിതാവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ചെന്നും ഭർതൃപിതാവ് അപമര്യാദയായി പെരുമാറിയെന്നും കത്തിൽ പറയുന്നു. മരിക്കാൻ ഒട്ടും ആഗ്രഹമില്ലെന്നും കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീർന്നിട്ടില്ലെന്നും വിപഞ്ചിക കുറിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിപഞ്ചികയുടെ ആത്മഹത്യയിൽ ഒന്നാം പ്രതികൾ ഭർതൃസഹോദരിയായ നീതു, ഭർത്താവ് നിതീഷ് മോഹൻ എന്നിവരാണെന്നും രണ്ടാം പ്രതി ഭർതൃപിതാവായ മോഹനൻ ആണെന്നും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊലയാളികളെ വെറുതെ വിടരുതെന്നും വിപഞ്ചിക ആത്മഹത്യാക്കുറിപ്പിൽ ആവശ്യപ്പെടുന്നു. ഭർതൃപിതാവിനെതിരെയും ഭർതൃസഹോദരിക്കെതിരെയും കത്തിൽ ഗുരുതരമായ ആരോപണങ്ങളാണുള്ളത്.

വിവാഹം ആഡംബരമായി നടത്തിയില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും കാർ കൊടുത്തില്ലെന്നുമൊക്കെ പറഞ്ഞ് തന്നെ കൊല്ലാക്കൊല ചെയ്തുവെന്ന് വിപഞ്ചിക കത്തിൽ പറയുന്നു. വീടില്ലാത്തവൾ, പണമില്ലാത്തവൾ, തെണ്ടി ജീവിക്കുന്നവൾ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചു. അച്ഛൻ എന്ന് പറയുന്നയാൾ അപമര്യാദയായി പെരുമാറിയിട്ടും ഭർത്താവ് പ്രതികരിച്ചില്ലെന്നും, പകരം അയാൾക്ക് വേണ്ടിയാണ് തന്നെ വിവാഹം ചെയ്തതെന്നുമാണ് വിപഞ്ചികയുടെ ആരോപണം. ഭർതൃസഹോദരി തന്നെ ജീവിക്കാൻ അനുവദിച്ചില്ലെന്നും കത്തിൽ പറയുന്നു.

ഗർഭിണിയായിരുന്നപ്പോൾ ഭർതൃസഹോദരിയുടെ പേരും പറഞ്ഞ് കഴുത്തിൽ ബെൽറ്റിട്ട് വലിച്ചെന്നും മുടിയും പൊടിയുമെല്ലാം ചേർന്ന ഷവർമ വായിൽ കുത്തിക്കയറ്റിയെന്നും വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കുഞ്ഞിനെ ഓർത്ത് വിട്ടയക്കാൻ കെഞ്ചിയിട്ടും ഭർതൃസഹോദരി കേട്ടില്ല. ഒരിക്കൽ ഇവരുടെ വാക്കുകേട്ട് നിതീഷ് വീട്ടിൽ വലിയ ബഹളമുണ്ടാക്കിയെന്നും കത്തിൽ പറയുന്നു.

  ആലപ്പുഴയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വിപഞ്ചികയെയും മകൾ വൈഭവിയെയും ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഷാർജയിലെ ഫ്ലാറ്റിൽ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വിപഞ്ചിക തന്നെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും തിരിച്ചുവിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ലെന്നും അഡ്വക്കറ്റ് മനോജ് പള്ളിമൺ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അമ്മ ഷൈലജ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് നിതീഷ് വിപഞ്ചികയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മർദ്ദം ചെലുത്തിയിരുന്നതായും അമ്മ ഷൈലജയോടും അടുത്ത ബന്ധുക്കളോടും വിപഞ്ചിക പറഞ്ഞിരുന്നു. ഗർഭിണിയായി ഏഴാം മാസത്തിൽ തന്നെ നിതീഷ് വീട്ടിൽ നിന്നും ഇറക്കിവിട്ടുവെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി തനിക്ക് വെള്ളമോ ആഹാരമോ വസ്ത്രമോ തരാറില്ലെന്നും നിതീഷിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും വിപഞ്ചിക ആരോപിക്കുന്നു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള് ‘ദിശ’ ഹെല്പ് ലൈനില് വിളിക്കുക. ടോള് ഫ്രീ നമ്പര്: 1056, 0471-2552056.

Story Highlights: ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിൽ ഭർത്താവിനും ഭർതൃപിതാവിനുമെതിരെ ഗുരുതര ആരോപണങ്ങൾ.

Related Posts
ഷാജൻ സ്കറിയയുടെ രാജ്യദ്രോഹ കേസ്; കോടതി മേൽനോട്ടത്തിൽ അന്വേഷണം
Shajan Scaria case

യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കും. കുറ്റപത്രം Read more

  വീണാ ജോർജിനെതിരായ പ്രതിഷേധം ചെറുക്കാൻ എൽഡിഎഫ്; യൂത്ത് കോൺഗ്രസ് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം കനക്കുന്നു
സ്കൂൾ സമയമാറ്റത്തിൽ സർക്കാരിന്റേത് ജനാധിപത്യ വിരുദ്ധ നിലപാട്: കുഞ്ഞാലിക്കുട്ടി
Kerala school timings

സ്കൂൾ സമയമാറ്റത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. Read more

കീം വിധി സംസ്ഥാന താൽപ്പര്യത്തിന് എതിര്; ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമം: എം.വി. ഗോവിന്ദൻ
Kerala higher education

എൽഡിഎഫ് സർക്കാർ വികസനക്കുതിപ്പിലേക്ക് മുന്നേറുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. Read more

തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
police suicide case

തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ Read more

നെയ്യാറ്റിൻകരയിൽ ദമ്പതികൾ വെന്തുമരിച്ച സംഭവം; മകന്റെ പ്രതിഷേധം, രേഖകൾ കത്തിച്ചു
Neyyattinkara couple death

നെയ്യാറ്റിൻകരയിൽ വസ്തു ഒഴിപ്പിക്കലിനിടെ ദമ്പതികൾ വെന്തുമരിച്ച സംഭവത്തിൽ മകൻ പ്രതിഷേധവുമായി രംഗത്ത്. അയൽവാസിക്കെതിരെ Read more

ശശി തരൂരിനെ പിന്തുണച്ച് സുരേഷ് ഗോപി; പുലിപ്പല്ല് വിവാദത്തിൽ അന്വേഷണം ആരംഭിച്ചു
Suresh Gopi Shashi Tharoor

ശശി തരൂരിനെ സുരേഷ് ഗോപി പിന്തുണച്ചതും, മോദി സർക്കാരിനെ തരൂർ പ്രശംസിച്ചതും പ്രധാന Read more

കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
Office staff found dead

കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഓഫീസ് Read more

  ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിൻ്റെ ഗുരുവായൂർ സന്ദർശനം മഴയെ തുടർന്ന് തടസ്സപ്പെട്ടു
ഭാസ്കര കാരണവര് വധക്കേസിലെ പ്രതി ഷെറിൻ ജയിൽ മോചിതയാകും
Karanavar murder case

ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഷെറിൻ ജയിൽ മോചിതയാകും. മന്ത്രിസഭയുടെ ശിപാർശയെ Read more

ചേർത്തലയിൽ 5 വയസ്സുകാരനെ അമ്മയും അമ്മൂമ്മയും ചേർന്ന് പീഡിപ്പിച്ചു; പോലീസ് കേസ്
Child Abuse Case

ആലപ്പുഴ ചേർത്തലയിൽ അഞ്ച് വയസ്സുകാരനെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. Read more

യൂട്യൂബർ റിൻസി മുംതാസിൻ്റെ ലഹരിവ്യാപാരം: സിനിമാ ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തൽ
Rinzi Mumtaz drug case

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിൻസി മുംതാസിൻ്റെ ലഹരിവ്യാപാരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഉപഭോക്താക്കളുമായുള്ള Read more