എക്സൈസ് സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ച സംവിധായകൻ ഖാലിദ് റഹ്മാൻ അറസ്റ്റിലായി. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്നയാളാണെന്ന് പറഞ്ഞാണ് ഖാലിദ് റഹ്മാൻ എക്സൈസിനെ കബളിപ്പിക്കാൻ ശ്രമിച്ചത്. മഞ്ഞുമ്മൽ ബോയ്സിൽ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും ലഹരി ഉപയോഗിക്കുന്നവരുടെ പേരുകൾ എക്സൈസിന് നൽകി. ഫോട്ടോ എടുത്ത് നടത്തിയ പരിശോധനയിലാണ് സംവിധായകരെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ ഷാലിദ് മുഹമ്മദ് ഓസ്ട്രേലിയൻ മലയാളിയാണ്.
ഹൈബ്രിഡ് കഞ്ചാവുമായി പിടിക്കപ്പെട്ടതിനെ തുടർന്ന് ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും ഡയറക്ടേഴ്സ് യൂണിയൻ സസ്പെൻഡ് ചെയ്തു. ഫെഫ്കയുടെ നിർദേശപ്രകാരമാണ് നടപടി. സസ്പെൻഷൻ കാലാവധിയിൽ ഇരുവർക്കും സിനിമ പ്രോജക്ടുകളുമായി മുന്നോട്ടുപോകാനാവില്ല.
ലഹരി കേസുകളിൽ വലുപ്പ ചെറുപ്പമില്ലാതെ നടപടിയെടുക്കുമെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ 24 നോട് പറഞ്ഞു. മറ്റ് സിനിമാ സംഘടനകളും നടപടിയെ പിന്തുണച്ചു. എക്സൈസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ദ്രുതഗതിയിലായിരുന്നു ഫെഫ്കയുടെ നടപടി.
Story Highlights: Film directors Khalid Rahman and Ashraf Hamza were suspended by the Directors’ Union after being caught with hybrid cannabis.