കേട്ടുകേൾവി ഇല്ലാത്ത അതിജീവനത്തിന്റെ കഥയുമായി ഒരു കുടുംബം

നിവ ലേഖകൻ

Updated on:

ഡൗൺസിൻഡ്രോം സിറിൽ അതിജീവനം ജനിതകരോഗം

രോഗങ്ങൾ എന്നും മനുഷ്യർക്ക് ബുദ്ധിമുട്ടുകളാണ് സമ്മാനിച്ചിട്ടുള്ളത്. മാറാ രോഗങ്ങൾ മൂലം സകല പ്രതീക്ഷകളും നശിച്ചു , ഇനി എന്ത് എന്നറിയാതെ ഉലയുന്ന നിരവധി ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ‘ഡൗൺ സിൻഡ്രോം’ എന്ന രോഗാവസ്ഥയെ കുറിച്ചു കേൾക്കുമ്പോൾ തന്നെ അത്തരത്തിൽ ജീവിതം തള്ളി നീക്കുന്ന കുറെ മനുഷ്യരെയാവും നമ്മൾ ഓർക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്താണ് ഡൗൺ സിൻഡ്രോം

ഡൗൺ സിൻഡ്രോം എന്നത് ഒരു ക്രോമോസോം വ്യതിയാനമാണ്.സാധാരണ മനുഷ്യരില് 23 ജോഡി ക്രോമോസോമുകള് ഉള്ളപ്പോള് ( 46 എണ്ണം) ഇവരില് 47 എണ്ണം ഉണ്ട്.

23-ാമത്തെ ക്രോമോസോം രണ്ടെണ്ണം വേണ്ടതിനു പകരം ഇവരില് മൂന്നെണ്ണം ഉണ്ടാകും. ഡൗൺ സിൻഡ്രോം ജനിക്കുന്ന ഓരോ 750 കുഞ്ഞുങ്ങളിലും ഒരാൾക്ക് ഉണ്ടാകും.150 വർഷങ്ങൾക്കു മുമ്പ് ജോൺ ലാങ്ഡൻ എന്ന ബ്രിട്ടീഷ് ഡോക്ടർ ആണ് ഈ അവസ്ഥയെ കുറിച്ച് ആദ്യമായി വിവരിച്ചത്.ഡൗൺ സിൻഡ്രോം എന്ന വാക്ക് അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഉത്ഭവിച്ചത്. ഡൗൺ സിൻഡ്രോം ഒരു രോഗം അല്ലെന്നും അത് മരുന്ന് കഴിച്ചാൽ മാറുന്നതല്ല എന്നും നാം ആദ്യം മനസ്സിലാക്കണം.

ആരാണ് സിറിൽ

ഡൗൺ സിൻഡ്രോം എന്ന ജനിതക രോഗാവസ്ഥയിൽ ജനിച്ച കുട്ടിയാണ് സിറിൽ.എന്നാൽ ഇന്ന് സിറിലും കുടുംബവും പലർക്കും മാതൃകയാവുകയാണ്.

ഇന്ന് നല്ല സാമൂഹിക ജീവിതം നയിക്കാനും മറ്റുള്ളവരുമായി നന്നായി സംവദിക്കാനും സിറിലിന് കഴിയും.അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം അവന്റെ മാതാപിതാക്കളുടെ കഠിനാധ്വാനമാണ്. മാതാപിതാക്കളായ സേവ്യറും ലിൻസിയും സമൂഹത്തിന് വലിയ ഒരു മാതൃകയാവുകയാണ്. ഇത്തരം കുട്ടികളെ സാധാരണ കുട്ടികളെ പോലെ കാണാൻ സമൂഹം പഠിക്കേണ്ടതുണ്ട് എന്ന് സിറിലിന്റെ അച്ഛനും അമ്മയും ആവർത്തിച്ചു പറയുന്നു.ജനിച്ചതു മുതൽ തന്നെ ശരിയായ ചികിത്സയും പരിചരണവും നൽകിയാൽ സാധാരണ കുട്ടികളെപ്പോലെ അവർ സമൂഹത്തിലെ ഉയർന്ന തലത്തിൽ എത്തിക്കാൻ സാധിക്കുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് സിറിലിന്റെ മാതാപിതാക്കൾ .

  ഇരുതലമൂരിയെ കടത്താൻ ശ്രമം; മാർത്താണ്ഡം സ്വദേശി വനം വകുപ്പിന്റെ പിടിയിൽ

എങ്ങനെ സിറിലും അവന്റെ മാതാ പിതാക്കളും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാവുന്നു

ഏതൊരു സാധാരണ കുട്ടിയെയും പോലെ തന്നെയാണ് സിറിലിനേയും മാതാപിതാക്കൾ വളർത്തിയത്.

ഇതിനു വേണ്ടി ഒന്നര വയസ്സിനുള്ളിൽ തന്നെ വോയ്റ്റ തെറാപ്പി ചെയ്തിരുന്നു. ഇന്നത്തെ സമൂഹത്തിൽ പലർക്കും അറിയാത്ത ഒരു കാര്യമാണിത്. ഈ തെറാപ്പി സിറിലിന്റെ മുഖം ഡൗൺ സിൻഡ്രോം ബാധിച്ച മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തമായി സാധാരണ കുട്ടികളുടെതുപോലെ ആക്കാൻ സഹായിച്ചു.കൂടാതെ ഒരു സാധാരണ സ്കൂളിൽ പഠിപ്പിച്ച് മറ്റു കുട്ടികളെപ്പോലെ പലതരം പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തിയും അവന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ മാറ്റങ്ങൾ വരുത്താൻ ഈ മാതാപിതാക്കൾക്ക് കഴിഞ്ഞു.ഇന്ന് സിറിൽ ബിസിനസിലും അമ്മയുടെ കൂടെ പൂന്തോട്ട പരിപാലനത്തിലും സൈക്ലിങ്, നീന്തൽ, മോഡലിംഗ് എന്നിവയിലും പ്രാവീണ്യം തെളിയിച്ചു കഴിഞ്ഞു.

• സിറിൽസ് ഹണി എന്ന ആശയം

മകനെ ഒരു സംരംഭകൻ ആക്കുക എന്ന ലക്ഷ്യത്തോടെ സിറിലിന്റെ പിതാവ് സേവ്യർ ആരംഭിച്ച സംരംഭമാണ് സിറിൽസ് ഹണി.

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ നിന്ന് ശേഖരിച്ച ശുദ്ധമായ തേൻ ഇവിടെ വിപണനം ചെയ്യുന്നു. ഇന്ന് ഈ തേൻ സ്വന്തമായി കുപ്പികളിൽ നിറയ്ക്കുന്നതിനും വൃത്തിയായി പാക്ക് ചെയ്യുന്നതിനും സിറിലിന് കഴിയും. ബിസിനസിന് തൻറെ മകൻറെ പേര് നൽകിയത് അത് ശുദ്ധമായ തേൻ ആയതുകൊണ്ടാണ് എന്ന് സേവ്യർ പറയുന്നു.

ഭാര്യ ലിൻസി പൂന്തോട്ട പരിപാലനത്തെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ്. ഈ കഴിവ് മകനുമായി പങ്കിടാൻ കഴിഞ്ഞു.ഇപ്പോൾ പൂന്തോട്ട പരിപാലനത്തിലും ചെടികൾ വിൽക്കുന്നതിനും അമ്മയോടൊപ്പം സിറിലും പങ്കുചേരുന്നു.

ഇന്ന് അവൻറെ സ്വന്തം കാര്യങ്ങൾ ചിട്ടയോടെയും വൃത്തിയോടെയും ചെയ്യാൻ അവന് കഴിയും. ഇനി അവന്റെ സ്വന്തം ബിസിനസ് ആയ സിറിൽസ് ഹണി കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടി അവനെ ഡ്രൈവിംഗ് പഠിപ്പിക്കുക എന്നതും അവനെ മോഡലിങ്ങ് ചെയ്യിപ്പിക്കണം എന്നുമുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം.

തീർച്ചയായും ഞങ്ങൾ അത് നിറവേറ്റുക തന്നെ ചെയ്യും.

സിറിലിന്റെ അച്ഛന്റെ വാക്കുകൾ

തന്റെ കുട്ടികൾക്ക് കുറവുകളുണ്ടെന്നു വിശ്വസിച്ചു അവരെ പൊതുസമൂഹത്തിൽ നിന്നും മാറ്റി നിർത്താൻ ശ്രമിക്കുന്ന ഒരു വലിയ സമൂഹത്തിനു മാതൃകയാവുകയാണ് സിറിലും മാതാപിതാക്കളും.

  അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

Story Highlights: Cyril and his family with a successful story

Related Posts
ബൈക്കിലെത്തിയ ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു, കാൽ വെട്ടിയെടുത്ത് റോഡിലേക്കെറിഞ്ഞു ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
Young man was hacked to death by goons attack.

പോത്തന്കോട് കല്ലൂരില് ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. സംഭവത്തിൽ കല്ലൂര് സ്വദേശി സുധീഷ് Read more

സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് 21 മുതൽ.
Private bus strike from December 21.

ഈമാസം 21മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ബസുടമകളുടെ സംയുക്തസമിതി അറിയിപ്പ്.പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ Read more

ദേശീയപാതയില് നിയന്ത്രണം വിട്ട ടെംബോ ഇടിച്ച്കയറി അപകടം ; 6 പേര്ക്ക് പരിക്ക്.
Six people injured in a road accident at Harippad.

ഹരിപ്പാട്: ദേശീയപാതയില് നിയന്ത്രണം വിട്ട ടെംബോ ഇടിച്ച്കയറി ഉണ്ടായ അപകടത്തിൽ 6 പേര്ക്ക് Read more

കുത്തിവെപ്പെടുത്ത കുട്ടികള്ക്ക് വിറയലും ഛര്ദിയും ; പ്രശ്നമുണ്ടായത് ഒരു ബാച്ച് മരുന്നിൽ നിന്നെന്ന് ആശുപത്രി സൂപ്രണ്ട്.
Trembling and vomiting in injected children,The problem was from a batch of medicine says hospital superintendent.

ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രിയില് കുത്തിവെപ്പെടുത്ത കുട്ടികള്ക്ക് വിറയലും ഛര്ദിയും ഉണ്ടായതിനെ Read more

ബൈക്കില് ലോറിയിടിച്ച് മുഹമ്മ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.
young man died in a road accident at kozhikkod

മുഹമ്മ: ബൈക്കില് ലോറിയിടിച്ച് ബൈക്ക് യാത്രികനായ മുഹമ്മ സ്വദേശി മരിച്ചു.സംഭവത്തിൽ പഞ്ചായത്ത് എട്ടാം Read more

  ബിയർ അമിതമായാൽ പ്രമേഹം ക്ഷണിക്കും: പുതിയ പഠനം
സ്കൂളിൽ പോകുന്ന പെൺകുട്ടികളെ സ്ഥിരമായി ശല്യം ചെയ്തു ; യുവാവ് അറസ്റ്റിൽ.
Young man arrested for harassing school students in ernakulam.

എറണാകുളം : സ്കൂളിൽ പോകുകയായിരുന്ന വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് Read more

ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പിയുമായി തട്ടിപ്പ്; പ്രതി പിടിയിൽ
Young man arrested for Fraud with color copy of lottery ticket.

സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പിയുമായി വിൽപനക്കാരെ കബളിപ്പിച്ച് പണം തട്ടിയ പ്രതി Read more

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുന്നു.
gold price today in Kerala.

Gold prices increased today ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല.സ്വർണവില ഈ മാസത്തെ ഏറ്റവും Read more

എരുമേലിയിൽ ശബരിമല തീർത്ഥാടകയായ ബാലികയ്ക്ക് നേരെ അതിക്രമം ; യുവാവ് അറസ്റ്റിൽ.
Youth arrested for assaulting a Sabarimala pilgrim girl in Erumeli.

എരുമേലിയിൽ ശബരിമല തീർഥാടനത്തിനെത്തിയ എട്ട് വയസ്സുകാരിയായ ബാലികയ്ക്ക് നേരെ അതിക്രമം.സംഭവത്തിൽ തീർത്ഥാടക സംഘത്തിന്റെ Read more

അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു.
The mother and two children died after set fire in Kozhikode.

കോഴിക്കോട് പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു.സംഭവത്തിൽ പേരാമ്പ്ര മുളിയങ്ങൽ Read more