ചാരവൃത്തിക്ക് അറസ്റ്റിലായ സിആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മോത്തി റാം ജാട്ട് പാക് ഏജന്റുമായി ചേർന്ന് സുപ്രധാന വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തൽ. ഭീകരവാദികളുടെ സ്ഥാനം, സിആർപിഎഫിന്റെ നീക്കങ്ങൾ, ഉദ്യോഗസ്ഥരുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് ഇയാൾ കൈമാറിയത്. പാക് ചാരന്മാർക്ക് രഹസ്യവിവരങ്ങൾ നൽകുന്നതിന് പ്രതിമാസം 3500 രൂപയും, ഓരോ രേഖകൾക്കും 12000 രൂപയും കൈപ്പറ്റിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെ എൻഐഎയും കേന്ദ്ര ഏജൻസികളും ചോദ്യം ചെയ്തു വരികയാണ്.
ചണ്ഡിഗഢിൽ നിന്നുള്ള മാധ്യമപ്രവർത്തകർ എന്ന വ്യാജേനയാണ് പാക് ചാരന്മാർ വിവരങ്ങൾ ശേഖരിച്ചത്. ഇവരിൽ ഒരാൾ സ്ത്രീയായിരുന്നു. അവരാണ് ആദ്യമായി ഇയാളെ സമീപിച്ചത്. പിന്നീട് അതേ സ്ഥാപനത്തിലെ മറ്റൊരാൾ മാധ്യമപ്രവർത്തകനെന്ന വ്യാജേന ബന്ധപ്പെട്ട് വിവരങ്ങൾ ചോർത്തുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിമാസം 3500 രൂപയും രേഖകൾക്ക് 12000 രൂപയുമാണ് പാക് ഏജന്റിൽ നിന്നും മോത്തി റാം ജാട്ട് കൈപ്പറ്റിയിരുന്നത്. ഈ പണം ഇയാളുടെയോ ഭാര്യയുടെയോ അക്കൗണ്ടുകളിലേക്കാണ് നൽകിയിരുന്നത്. സിആർപിഎഫിന്റെ നീക്കങ്ങൾ, ഭീകരവാദികളുടെ സ്ഥാനം, ഉദ്യോഗസ്ഥരുടെ എണ്ണം തുടങ്ങിയ നിർണായക വിവരങ്ങൾ ചോർത്തി നൽകി.
അറസ്റ്റിലായ മോത്തി റാം ജാട്ടിനെ എൻഐഎയും മറ്റ് കേന്ദ്ര ഏജൻസികളും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഡൽഹിയിൽ എത്തിയതിന് ശേഷവും ഇയാൾ വിവരങ്ങൾ നൽകിയിരുന്നു. ഇതിനു മുൻപ് ഇയാൾ ജോലി ചെയ്തിരുന്നത് പഹൽഗാമിലെ സിആർപിഎഫിന്റെ 16-ാം ബറ്റാലിയനിലായിരുന്നു.
ഇയാൾ നേരത്തെ ജോലി ചെയ്തിരുന്ന പഹൽഗാം, ഭീകരാക്രമണം നടന്ന ബൈസരൺവാലിയോട് അടുത്തുള്ള സ്ഥലമാണ്. പഹൽഗാം ഭീകരാക്രമണത്തിന് അഞ്ച് ദിവസം മുൻപാണ് ഇയാളെ ഡൽഹിയിലേക്ക് മാറ്റിയത്. ആക്രമണത്തിന് ശേഷം 50 ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചതും ആഭ്യന്തരമന്ത്രിയുടെ സന്ദർശന വിവരങ്ങളും വാട്സാപ്പിലൂടെ പാക് ചാരന്മാർക്ക് അയച്ചു നൽകി.
ചോദ്യം ചെയ്യലിൽ, താൻ പാക് ചാരന്മാർക്ക് വിവരങ്ങൾ നൽകിയത് സമ്മതിച്ചിട്ടുണ്ട്. ചണ്ഡിഗഢിൽ നിന്നുള്ള മാധ്യമപ്രവർത്തകരാണ് താനുമായി ബന്ധപ്പെട്ടതെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. ഈ കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.
Story Highlights : CRPF official, held for spying handed over important details