Headlines

Crime News, Kerala News

മലപ്പുറം എടപ്പാളിൽ സിഐടിയു പ്രവർത്തകർ തൊഴിലാളികളെ ആക്രമിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

മലപ്പുറം എടപ്പാളിൽ സിഐടിയു പ്രവർത്തകർ തൊഴിലാളികളെ ആക്രമിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

മലപ്പുറം എടപ്പാളിൽ സിഐടിയു പ്രവർത്തകർ തൊഴിലാളികളെ ആക്രമിച്ചതായി പരാതി ഉയർന്നിരിക്കുകയാണ്. നിർമാണം നടക്കുന്ന കെട്ടിടത്തിൽ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയവരെയാണ് മർദിച്ചത്. സിഐടിയു കാർക്ക് കൂലി നൽകാമെന്ന് പറഞ്ഞിട്ടും അവർ അംഗീകരിച്ചില്ല എന്നാണ് റിപ്പോർട്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സിഐടിയു തൊഴിലാളികൾക്ക് പരുക്കേറ്റു. കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാന് രണ്ടു കാലുകളും ഒടിഞ്ഞ് ഗുരുതരമായി പരുക്കേറ്റു. അഞ്ചാം നിലയിൽ നിന്ന് തൊട്ടടുത്ത കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയാസ് ഷാജഹാൻ ഇപ്പോൾ തൃശൂർ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

രാത്രി സാധനങ്ങൾ ഇറക്കാൻ അംഗീകൃത തൊഴിലാളികളെ കിട്ടാതെ വന്നതോടെയാണ് തൊഴിലാളികൾ സ്വയം ഇറക്കിയത്. ഈ വിവരം അറിഞ്ഞെത്തിയ സിഐടിയു പ്രവർത്തകർ കമ്പുകളുമായി എത്തി ആക്രമണം നടത്തുകയായിരുന്നു. മുഴുവൻ കൂലിയും നൽകാൻ ശ്രമിച്ചെങ്കിലും സിഐടിയു പ്രവർത്തകർ അംഗീകരിച്ചില്ലെന്ന് കരാറുകാരനും കെട്ടിട ഉടമയും പറയുന്നു.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

Related posts