ഒരു ബംഗ്ലാവും കുറേ കെട്ടുകഥകളും∙ ‘പ്രേത ബംഗ്ലാവ്’ എന്ന് വിളിപ്പേരുള്ള ബോണക്കാട് 25 ജി.ബി. ഡിവിഷൻ ബംഗ്ലാവിനെ കുറിച്ചറിയാം.

Anjana

Bonacaud Bungalow

‘കേരളത്തിലെ മോസ്റ്റ് ഹ്വോണ്ടഡ് പ്ലേസെ’ന്നു ഗൂഗിളിൽ സേർച്ച് ചെയ്താൽ ആദ്യം ലഭിക്കുന്ന റിസൾട്ടുകളിലൊന്ന് ബോണക്കാട്ടെ 25 ജി.ബി. ഡിവിഷൻ ബംഗ്ലാവ് എന്ന ‘പ്രേത ബംഗ്ലാവി’നെ കുറിച്ചാണ്. 2015 ൽ പൂർണമായും പ്രവർത്തനം അവസാനിപ്പിച്ച ബോണക്കാട് മഹാവീർ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള നിഗൂഢതകൾ നിറഞ്ഞ പ്രാചീന നിർമിതിയാണ് ഈ ബംഗ്ലാവ്. എസ്റ്റേറ്റ് നടത്തിപ്പിനായി 1950 കളിൽ ബോണക്കാട്ട് എത്തിയ ബ്രിട്ടീഷുകാരനായ മാനേജർക്കു താമസിക്കാൻ പ്ലാന്റേഷൻ ഉടമ നിർമിച്ചതായിരുന്നു ഈ ബംഗ്ലാവ്. മാനേജറുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇയാൾ കുടുംബ സമേതം ഈ ബംഗ്ലാവിൽ താമസിച്ചു വരവെ കൗമാരക്കാരിയായ മകൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയും തുടർന്ന് ലണ്ടനിലേക്കു മടങ്ങുകയും ചെയ്തുവത്രേ. കൊല്ലപ്പെട്ട കൗമാരക്കാരിയുടെ ആത്മാവ് ഇവിടെ തങ്ങുകയും രാപകൽ വ്യത്യാസമില്ലാതെ പ്രതികാര ദാഹത്തോടെ ഇവിടെയെത്തുന്നവരെ ആക്രമിക്കുകയും ചെയ്യുമെന്നാണു കഥകൾ. പക്ഷേ ചിലർ ഇക്കഥ തിരുത്തിപ്പറയുന്നു. എഴുപത് വർഷങ്ങൾക്ക് മുൻപു നിർമിച്ച ഈ കെട്ടിടം ഒറ്റപ്പെട്ട ആളൊഴിഞ്ഞ ഇടത്താണ്.

തൊഴിലാളി ലയങ്ങളിൽ നിന്നും ഏറെ അകലെയായ ഈ കെട്ടിടത്തിനുള്ളിൽ നിന്നും ഒന്നു നിലവിളിച്ചാൽ പോലും കേൾക്കാനാളില്ല. താമസിച്ചിരുന്നവർ അങ്ങനെ സ്ഥലം വിട്ടതാണെന്നാണു ചിലരുടെ പക്ഷം.
വാഹനമെത്തുമെങ്കിലും നല്ല റോഡോ സൗകര്യമോ ഈ ബംഗ്ലാവിലേയ്ക്കില്ല. കരിങ്കല്ലുകൾ കൊണ്ടുള്ള കെട്ടിടത്തിന്റെ നിർമിതി ബ്രിട്ടീഷ് സംസ്കാരത്തിന്റെ ചുവട് പിടിച്ചാണ്. കോംപൗണ്ടിനുള്ളിൽ മരങ്ങൾ(ക്രിസ്മസ് ട്രീയുൾപ്പടെ), കെട്ടിടത്തില്‍ ആദ്യം വിശാലമായൊരു പ്രവേശന മുറി, അതിനോട് ചേർന്ന് തീ കായാൻ ചിമ്മിനി, അതുപോലെ അടുത്ത മുറിയിലുമുണ്ട് അത്തരത്തിലൊരു ചിമ്മിനി, എല്ലാ മുറികളിലും ബാത്ത് ടബ്ബ്; ബംഗ്ലാവിനുള്ളിലെ ഏത് മുറിയിൽ നിന്ന് പുറത്തേയ്ക്കു കണ്ണ് നട്ടാലും പ്രകൃതിയുടെ മാസ്മരികത. ഇവിടെ നിന്നും പേപ്പാറ ഡാം വ്യക്തമായി കാണാം.

  സുനിത വില്യംസിനും ബുച്ച് വിൽമോറിനും മുഖ്യമന്ത്രിയുടെ അഭിനന്ദനം

ബംഗ്ലാവിന്റെ നിർമാണത്തിനു നേതൃത്വം നൽകിയ എൻജിനീയർ ആരാണെന്നോ നിർമാണ സാമഗ്രികൾ കാടിനുള്ളിൽ എങ്ങനെ എത്തിച്ചെന്നോ ആർക്കുമറിയില്ല. അന്നത്തെ കാലത്ത് ഇത്രയേറെ ആധുനിക സൗകര്യങ്ങളോടു കൂടി ഒരു ബംഗ്ലാവ് പണിയണമെങ്കിലും അതിനു വേണ്ട സൗകര്യങ്ങൾ ഈ കാടിനുള്ളില്‍ എത്തിക്കണമെങ്കിൽ വലിയ മനുഷ്യാധ്വാനം തന്നെ വേണ്ടി വരും. അതു യാഥാർഥ്യമാക്കിയ മികവ് ആരും അറിയാതെ പോയതു വലിയൊരു നഷ്ടം തന്നെയാണ്.


ഇവിടെയുള്ളവരാരും ഇതുവരെ ‘പ്രേത ബംഗ്ലാവി’ലെ പ്രേതതെത്ത കണ്ടിട്ടില്ല. പക്ഷെ പലരും പ്രേതങ്ങളെ തേടിയിവിടെ എത്താറുണ്ടെന്നു അവർ പറയുന്നു.
പുറത്തേയ്ക്കു പഠിക്കാനും ജോലിക്കുമായി പോയിട്ടുള്ളവരിലേറെയും തിരികെയെത്തുമ്പോൾ ഞെട്ടിക്കുന്ന പ്രേത കഥകളുമായെത്തും. അതിൽ ചിലതൊക്കെ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുള്ളവയായിരിക്കും. കഥ കേട്ടു മൂക്കത്തു വിരൽ വച്ചു പോകുമെന്നു ബോണക്കാട് നിവാസികൾ പറയുന്നു.

എസ്റ്റേറ്റ് പ്രവർത്തിക്കാത്തതിനാൽ ബംഗ്ലാവ് നോക്കാൻ ആരുമില്ല. ബംഗ്ലാവിലെ വാതിലുകളും ജനലുകളുമടക്കം സർവ സാധനങ്ങളും ആരൊക്കെയോ കൊണ്ടു പോയി. എല്ലാം നശിപ്പിച്ചു. ചുമരുകളിലെല്ലാം പ്രേതത്തെ കാണാൻ വന്നു പോയവരുടെ കുത്തി വരകളാണ്. ഇവിടെ മുഴുവൻ സമയവും കയറിയിറങ്ങി നടക്കുന്നതു കന്നു കാലികളാണ്. ബംഗ്ലാവിന്റെ കോമ്പൗണ്ടിലെ പുല്ല് മേയാനെത്തുന്ന കന്നുകാലിക്കൂട്ടം സ്വന്തം വീട് പോലെ ബംഗ്ലാവ് ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ മുറികളിലും ചാണകം സുലഭം.


കൗമാരക്കാരിയുടെ ആത്മാവ് ഗതി കിട്ടാതലയുന്ന ഇടമാണെന്നു പുറത്തു കഥകൾ പ്രചരിക്കുമ്പോൾ ബംഗ്ലാവിന്റെ പ്രൗഢി നാൾക്കു നാൾ ക്ഷയിച്ചു പോകുകയാണ്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇങ്ങനെ പോയാൽ ഒരു പക്ഷേ ഈ ചരിത്രവും ഏറെ താമസിക്കാതെ മണ്ണിലൊതുങ്ങും.

  കേരളത്തിൽ മൂന്ന് ദിവസം ഇടിമിന്നലും മഴയും; ചിലയിടങ്ങളിൽ കൊടും ചൂട്

Story Highlights: The Bonacaud 25 GB Division Bungalow, known as the “ghost bungalow,” is shrouded in mystery and local legends.

Related Posts
കേരളത്തിന് എയിംസ് ഉറപ്പ്; എന്ന് വ്യക്തമാക്കിയില്ല
AIIMS Kerala

കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. എന്നാൽ എപ്പോഴാണ് അനുവദിക്കുക Read more

ഓപ്പറേഷൻ ഡി-ഹണ്ട്: 167 പേർ അറസ്റ്റിൽ; വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു
drug raid

സംസ്ഥാനവ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 167 പേർ അറസ്റ്റിലായി. എംഡിഎംഎ, കഞ്ചാവ്, കഞ്ചാവ് Read more

സിനിമാ കണക്കുകൾ: ആശങ്ക വേണ്ടെന്ന് ഫിയോക്
FEFKA

സിനിമാ വ്യവസായത്തിലെ സാമ്പത്തിക കണക്കുകൾ പുറത്തുവിടുന്നതിൽ ആശങ്ക വേണ്ടെന്ന് ഫിയോക്. കൃത്യമായ കണക്കുകളാണ് Read more

ആശാ വർക്കർമാരുടെ വേതന വർദ്ധനവ്: നിലവിൽ സാധ്യമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി
ASHA workers wage

ആശാ വർക്കർമാർ ആവശ്യപ്പെടുന്ന വേതന വർദ്ധനവ് നിലവിൽ നൽകാനാവില്ലെന്ന് തൊഴിൽ മന്ത്രി വി. Read more

കളമശ്ശേരി കഞ്ചാവ് കേസ്: ഒന്നാം പ്രതി ആകാശിന് ജാമ്യമില്ല
Kalamassery Polytechnic drug case

കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസിലെ ഒന്നാം പ്രതി ആകാശിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. Read more

കേരള സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി
Kerala Private University Bill

കേരള സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി. പൊതു സർവകലാശാലകളെ നവീന വെല്ലുവിളികളെ Read more

  ആശാ വർക്കർമാർക്ക് ഫെബ്രുവരി മാസത്തെ ഓണറേറിയം ലഭിച്ചുതുടങ്ങി
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: ദുരൂഹത ആരോപിച്ച് അച്ഛൻ; അന്വേഷണം വേണമെന്ന് ആവശ്യം
IB officer death

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ മധുസൂദനൻ. പതിവ് Read more

പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോർഡുകൾ: ഹൈക്കോടതി ഉത്തരവ് മറികടക്കാൻ സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നു
Publicity Boards

പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോർഡുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് മറികടക്കാൻ സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നു. Read more

മിഠായി രൂപത്തില് ലഹരിമരുന്ന്: മൂന്ന് തമിഴ്നാട് സ്വദേശികൾ നെടുമങ്ങാട് പിടിയിൽ
drug seizure

മിഠായി രൂപത്തിലുള്ള ലഹരിമരുന്നുമായി മൂന്ന് തമിഴ്‌നാട് സ്വദേശികളെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. Read more

ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയില്ലെന്ന് ഐഎൻടിയുസി
Asha workers strike

ആശാ വർക്കർമാരുടെ സമരത്തെ പിന്തുണയ്ക്കില്ലെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ വ്യക്തമാക്കി. Read more

Leave a Comment