ഒരു ബംഗ്ലാവും കുറേ കെട്ടുകഥകളും∙ ‘പ്രേത ബംഗ്ലാവ്’ എന്ന് വിളിപ്പേരുള്ള ബോണക്കാട് 25 ജി.ബി. ഡിവിഷൻ ബംഗ്ലാവിനെ കുറിച്ചറിയാം.

നിവ ലേഖകൻ

Bonacaud Bungalow

‘കേരളത്തിലെ മോസ്റ്റ് ഹ്വോണ്ടഡ് പ്ലേസെ’ന്നു ഗൂഗിളിൽ സേർച്ച് ചെയ്താൽ ആദ്യം ലഭിക്കുന്ന റിസൾട്ടുകളിലൊന്ന് ബോണക്കാട്ടെ 25 ജി.ബി. ഡിവിഷൻ ബംഗ്ലാവ് എന്ന ‘പ്രേത ബംഗ്ലാവി’നെ കുറിച്ചാണ്. 2015 ൽ പൂർണമായും പ്രവർത്തനം അവസാനിപ്പിച്ച ബോണക്കാട് മഹാവീർ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള നിഗൂഢതകൾ നിറഞ്ഞ പ്രാചീന നിർമിതിയാണ് ഈ ബംഗ്ലാവ്. എസ്റ്റേറ്റ് നടത്തിപ്പിനായി 1950 കളിൽ ബോണക്കാട്ട് എത്തിയ ബ്രിട്ടീഷുകാരനായ മാനേജർക്കു താമസിക്കാൻ പ്ലാന്റേഷൻ ഉടമ നിർമിച്ചതായിരുന്നു ഈ ബംഗ്ലാവ്. മാനേജറുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇയാൾ കുടുംബ സമേതം ഈ ബംഗ്ലാവിൽ താമസിച്ചു വരവെ കൗമാരക്കാരിയായ മകൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയും തുടർന്ന് ലണ്ടനിലേക്കു മടങ്ങുകയും ചെയ്തുവത്രേ. കൊല്ലപ്പെട്ട കൗമാരക്കാരിയുടെ ആത്മാവ് ഇവിടെ തങ്ങുകയും രാപകൽ വ്യത്യാസമില്ലാതെ പ്രതികാര ദാഹത്തോടെ ഇവിടെയെത്തുന്നവരെ ആക്രമിക്കുകയും ചെയ്യുമെന്നാണു കഥകൾ. പക്ഷേ ചിലർ ഇക്കഥ തിരുത്തിപ്പറയുന്നു. എഴുപത് വർഷങ്ങൾക്ക് മുൻപു നിർമിച്ച ഈ കെട്ടിടം ഒറ്റപ്പെട്ട ആളൊഴിഞ്ഞ ഇടത്താണ്.

തൊഴിലാളി ലയങ്ങളിൽ നിന്നും ഏറെ അകലെയായ ഈ കെട്ടിടത്തിനുള്ളിൽ നിന്നും ഒന്നു നിലവിളിച്ചാൽ പോലും കേൾക്കാനാളില്ല. താമസിച്ചിരുന്നവർ അങ്ങനെ സ്ഥലം വിട്ടതാണെന്നാണു ചിലരുടെ പക്ഷം.
വാഹനമെത്തുമെങ്കിലും നല്ല റോഡോ സൗകര്യമോ ഈ ബംഗ്ലാവിലേയ്ക്കില്ല. കരിങ്കല്ലുകൾ കൊണ്ടുള്ള കെട്ടിടത്തിന്റെ നിർമിതി ബ്രിട്ടീഷ് സംസ്കാരത്തിന്റെ ചുവട് പിടിച്ചാണ്. കോംപൗണ്ടിനുള്ളിൽ മരങ്ങൾ(ക്രിസ്മസ് ട്രീയുൾപ്പടെ), കെട്ടിടത്തില് ആദ്യം വിശാലമായൊരു പ്രവേശന മുറി, അതിനോട് ചേർന്ന് തീ കായാൻ ചിമ്മിനി, അതുപോലെ അടുത്ത മുറിയിലുമുണ്ട് അത്തരത്തിലൊരു ചിമ്മിനി, എല്ലാ മുറികളിലും ബാത്ത് ടബ്ബ്; ബംഗ്ലാവിനുള്ളിലെ ഏത് മുറിയിൽ നിന്ന് പുറത്തേയ്ക്കു കണ്ണ് നട്ടാലും പ്രകൃതിയുടെ മാസ്മരികത. ഇവിടെ നിന്നും പേപ്പാറ ഡാം വ്യക്തമായി കാണാം.

  കാട്ടാക്കടയിൽ തെങ്ങ് വീണ് 2 തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ബംഗ്ലാവിന്റെ നിർമാണത്തിനു നേതൃത്വം നൽകിയ എൻജിനീയർ ആരാണെന്നോ നിർമാണ സാമഗ്രികൾ കാടിനുള്ളിൽ എങ്ങനെ എത്തിച്ചെന്നോ ആർക്കുമറിയില്ല. അന്നത്തെ കാലത്ത് ഇത്രയേറെ ആധുനിക സൗകര്യങ്ങളോടു കൂടി ഒരു ബംഗ്ലാവ് പണിയണമെങ്കിലും അതിനു വേണ്ട സൗകര്യങ്ങൾ ഈ കാടിനുള്ളില് എത്തിക്കണമെങ്കിൽ വലിയ മനുഷ്യാധ്വാനം തന്നെ വേണ്ടി വരും. അതു യാഥാർഥ്യമാക്കിയ മികവ് ആരും അറിയാതെ പോയതു വലിയൊരു നഷ്ടം തന്നെയാണ്.


ഇവിടെയുള്ളവരാരും ഇതുവരെ ‘പ്രേത ബംഗ്ലാവി’ലെ പ്രേതതെത്ത കണ്ടിട്ടില്ല. പക്ഷെ പലരും പ്രേതങ്ങളെ തേടിയിവിടെ എത്താറുണ്ടെന്നു അവർ പറയുന്നു.
പുറത്തേയ്ക്കു പഠിക്കാനും ജോലിക്കുമായി പോയിട്ടുള്ളവരിലേറെയും തിരികെയെത്തുമ്പോൾ ഞെട്ടിക്കുന്ന പ്രേത കഥകളുമായെത്തും. അതിൽ ചിലതൊക്കെ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുള്ളവയായിരിക്കും. കഥ കേട്ടു മൂക്കത്തു വിരൽ വച്ചു പോകുമെന്നു ബോണക്കാട് നിവാസികൾ പറയുന്നു.

എസ്റ്റേറ്റ് പ്രവർത്തിക്കാത്തതിനാൽ ബംഗ്ലാവ് നോക്കാൻ ആരുമില്ല. ബംഗ്ലാവിലെ വാതിലുകളും ജനലുകളുമടക്കം സർവ സാധനങ്ങളും ആരൊക്കെയോ കൊണ്ടു പോയി. എല്ലാം നശിപ്പിച്ചു. ചുമരുകളിലെല്ലാം പ്രേതത്തെ കാണാൻ വന്നു പോയവരുടെ കുത്തി വരകളാണ്. ഇവിടെ മുഴുവൻ സമയവും കയറിയിറങ്ങി നടക്കുന്നതു കന്നു കാലികളാണ്. ബംഗ്ലാവിന്റെ കോമ്പൗണ്ടിലെ പുല്ല് മേയാനെത്തുന്ന കന്നുകാലിക്കൂട്ടം സ്വന്തം വീട് പോലെ ബംഗ്ലാവ് ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ മുറികളിലും ചാണകം സുലഭം.

  ശ്വേത മേനോനെതിരായ കേസിൽ ഹൈക്കോടതി സ്റ്റേ ഒക്ടോബർ 28 വരെ നീട്ടി


കൗമാരക്കാരിയുടെ ആത്മാവ് ഗതി കിട്ടാതലയുന്ന ഇടമാണെന്നു പുറത്തു കഥകൾ പ്രചരിക്കുമ്പോൾ ബംഗ്ലാവിന്റെ പ്രൗഢി നാൾക്കു നാൾ ക്ഷയിച്ചു പോകുകയാണ്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇങ്ങനെ പോയാൽ ഒരു പക്ഷേ ഈ ചരിത്രവും ഏറെ താമസിക്കാതെ മണ്ണിലൊതുങ്ങും.

Story Highlights: The Bonacaud 25 GB Division Bungalow, known as the “ghost bungalow,” is shrouded in mystery and local legends.

Related Posts
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, Read more

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായം: വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം
Vidya Jyoti Scheme

സാമൂഹ്യനീതി വകുപ്പിന്റെ വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര Read more

സർവകലാശാല നിയമങ്ങളിൽ സിൻഡിക്കേറ്റ് യോഗം; പുതിയ വ്യവസ്ഥകളുമായി സർക്കാർ
Kerala university acts

സംസ്ഥാനത്തെ സർവകലാശാല നിയമങ്ങളിൽ സിൻഡിക്കേറ്റ് യോഗം വിളിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥകൾ ചേർക്കുന്നതിനുള്ള Read more

ഡ്യൂട്ടി വെട്ടിച്ച് ആഡംബര കാറുകൾ; പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകും, ദുൽഖറിന്റെ നിസ്സാൻ പട്രോൾ പിടിച്ചെടുക്കും
Customs Seized Vehicles

കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് തിരികെ നൽകും. നിയമനടപടികൾ കഴിയുന്നത് വരെ വാഹനങ്ങൾ Read more

  ജിഎസ്ടി പരിഷ്കരണം: സംസ്ഥാനത്തിന് 8,000 കോടിയുടെ വരുമാന നഷ്ടം വരുമെന്ന് ധനമന്ത്രി
മെസ്സിയെ കാണാൻ അവസരമൊരുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ
Messi Kerala visit

മെസ്സിയെ കാണാൻ ഏവർക്കും അവസരമൊരുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. കൊച്ചിയിലെ സൗഹൃദ Read more

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ; സിനിമാ നടൻമാരും വ്യവസായികളും ഉൾപ്പടെ കസ്റ്റംസ് വലയിൽ

ഭൂട്ടാൻ സൈന്യം കുറഞ്ഞ വിലയ്ക്ക് വിറ്റ വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ച് Read more

കേരളത്തിൽ സ്വർണവില റെക്കോർഡ് ഭേദിച്ച് മുന്നോട്ട്; ഒരു പവൻ 82,560 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില റെക്കോര്ഡുകള് ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 Read more

ജിഎസ്ടി പരിഷ്കരണം: സംസ്ഥാനത്തിന് 8,000 കോടിയുടെ വരുമാന നഷ്ടം വരുമെന്ന് ധനമന്ത്രി
GST revenue loss

സംസ്ഥാനത്ത് ജിഎസ്ടി നിരക്കുകൾ പുതുക്കിയതോടെ വലിയ വരുമാന നഷ്ടം ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ. Read more

മെഡിക്കൽ കോളേജ് വിഷയങ്ങളിൽ കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്
KGMCTA Protest

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്. അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ തുടങ്ങിയ Read more

കേരളത്തെ വാനോളം പുകഴ്ത്തി കര്ണാടക മന്ത്രി
Karnataka Minister Kerala

ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ കേരളം ഒന്നാമതാണെന്നും രാജ്യം തന്നെ കേരളത്തെ പിന്തുടരണമെന്നും കര്ണാടക റവന്യൂ Read more

Leave a Comment