3-Second Slideshow

കുത്തൊഴുക്കിലും കുലുങ്ങാതെ അതിരപ്പള്ളിയിലെ കുഞ്ഞൻ ഷെഡ്.

നിവ ലേഖകൻ

Athirappilly Waterfall shed
 Athirappilly Waterfall shed
Photo credit – unsplash.com

കനത്ത മഴയിൽ ആതിരപ്പള്ളി വെള്ളച്ചാട്ടം കുത്തിയൊഴികിയപ്പോൾ ഒരു കുലുക്കവുമില്ലാതെ പാറപ്പുറത്ത് ഉറച്ചുനിൽക്കുകയാണ് കുഞ്ഞൻ ഷെഡ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ടു പ്രളയങ്ങളെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും അതിജീവിച്ച ഈ കുഞ്ഞൻ ഷെഡിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

കാടിന്റെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ അഞ്ചുപേരടങ്ങുന്ന സംഘത്തിന്റെ പ്രയത്ന ഫലമാണ് ഈ ഷെഡ്.

വിനോദസഞ്ചാര മേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഈ സംഘം ആതിരപ്പള്ളി വനസംരക്ഷണ സമിതിയുടെ പ്രസിഡന്റായ പികെ സഹജന്റെ നേതൃത്വത്തിലാണ് ഈ കുഞ്ഞൻ ഷെഡ് നിർമ്മിച്ചത്.

ഷെഡിന്റെ നിർമ്മാണം പൂർത്തിയായിട്ട് പത്ത് വർഷത്തിലധികമായി.സിമന്റ്, കമ്പി, പൈപ്പുകൾ തുടങ്ങിയ വസ്തുക്കൾ ഒന്നും തന്നെ ഈ ഷെഡിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

പ്രകൃതി ദത്തമായ വസ്തുക്കൾ മാത്രമാണ് ഷെഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.മുള, ഈറ്റ, തടിക്കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ചാണ് മേൽക്കൂരയും ബേസ്മെന്റും ഉൾപ്പെടെ നിർമ്മിച്ചിരിക്കുന്നത്.

പാറകൾ പൊട്ടിക്കുവാനോ ഇളക്കുവാനോ സാധിക്കാത്തതിനാൽ പാറപ്പുറത്തെ ഷെഡ് നിർമ്മാണം വളരെ ദുഷ്കരമായ കാര്യമാണ്.

ആയതിനാൽ പാറകൾക്കിടയിലെ വിടവുകൾ കണ്ടെത്തിയാണ് കുഞ്ഞൻ ഷെഡിന്റെ തൂണുകൾ ഉറപ്പിച്ചിട്ടുള്ളത്.

  കെഎസ്ആർടിസിയിൽ ലോക്കൽ പർച്ചേസ് ക്രമക്കേട്; രണ്ട് ഉദ്യോഗസ്ഥർ സസ്പെൻഡിൽ

കാട്ടുമുളകളാണ് തൂണുകൾക്ക് വേണ്ടി ഉപയോഗിച്ചിട്ടുള്ളത്. ഈ തൂണുകളുടെ ബലത്തിലാണ് ഷെഡ് ഇപ്പോഴും നിലനിൽക്കുന്നത്.

ഈറ്റയുടെ ഇലയും തടിയും ഉപയോഗിച്ചാണ് മറ്റു ഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്നത്. മൂന്നുവർഷം കൂടുന്തോറും ഈറ്റയുടെ ഇലകൾ മാറ്റി വിരിക്കേണ്ടതുണ്ട്.

ഇത്തരത്തിൽ പത്തോളം ഷെഡുകൾ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ടെന്നും പി കെ സഹജൻ പറയുന്നു.

പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ ഷെഡ് ഞങ്ങൾ ഉറപ്പുനൽകുന്ന സംരക്ഷണത്തിന്റെ പ്രതീകം കൂടിയാണെന്ന് പ്രദേശത്തെ ഫോറസ്റ്റ് ഓഫീസറായ പി ആർ പ്രവീൺ വ്യക്തമാക്കുന്നു.

ലോകത്തിന്റെ പലയിടത്തുനിന്നും ആതിരപ്പള്ളിയുടെ സൗന്ദര്യം കേട്ടറിഞ്ഞ സഞ്ചാരികൾ ഒഴുകിയെത്തുന്നുണ്ട്.


കനത്തമഴയിൽ ഉറച്ചുനിൽക്കുകയും പ്രളയങ്ങളെ അതിജീവിക്കുകയും ചെയ്ത ഷെഡ്ഡ് തന്നെയാണ് ഇവിടുത്തെ പ്രധാന ശ്രദ്ധയാകർഷിക്കുന്നത്.

Story highlight : Athirappilly Waterfall shed become Viral in Social Media.

Related Posts
വ്യാജ ട്രേഡിംഗ് ആപ്പ് വഴി 1.25 കോടി രൂപ തട്ടിപ്പ്: ഡോക്ടറും വീട്ടമ്മയും ഇരകൾ
fake trading app scam

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സ്വദേശിയായ ഡോക്ടറിൽ നിന്ന് 1.25 കോടി രൂപയും കൊയിലാണ്ടി Read more

  വഖഫ് നിയമ ഭേദഗതി: കേന്ദ്രം പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
ആശാ വർക്കേഴ്സ് സർക്കാരിനും എൻഎച്ച്എമ്മിനുമെതിരെ രൂക്ഷവിമർശനം
ASHA workers protest

ആശാ വർക്കേഴ്സിന് ലഭിക്കുന്ന ഓണറേറിയത്തിന്റെ കാര്യത്തിൽ വ്യാജ കണക്കുകൾ നൽകിയെന്ന് എൻഎച്ച്എമ്മിനെതിരെ ആരോപണം. Read more

വഖഫ് നിയമത്തിൽ സുപ്രീംകോടതി ഇടപെടൽ: സിപിഐഎം, മുസ്ലീം ലീഗ് നേതാക്കളുടെ പ്രതികരണം
Waqf Law

സുപ്രീം കോടതിയുടെ വഖഫ് നിയമത്തിലെ ഇടപെടലിനെതിരെ സി.പി.ഐ.എം, മുസ്ലീം ലീഗ് നേതാക്കൾ പ്രതികരിച്ചു. Read more

ഓടുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് പിഴ ചുമത്തരുതെന്ന് ഗതാഗത കമ്മീഷണർ
traffic fines kerala

വാഹനത്തിന്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തരുതെന്ന് ഗതാഗത കമ്മീഷണർ. ഇത്തരത്തിൽ പിഴ Read more

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളത്തിൻ്റെ മുന്നോടിയായുള്ള സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു
Kshetra Samrakshana Samithi

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. Read more

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം: എക്സൈസ് അന്വേഷിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്
drug use film sets

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗവും മോശം പെരുമാറ്റവും അന്വേഷിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. Read more

പെസഹാ ആചരണം: ക്രൈസ്തവ സഭകളിൽ പ്രത്യേക ശുശ്രൂഷകൾ
Maundy Thursday

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണ പുതുക്കി ക്രൈസ്തവ സഭകൾ പെസഹാ ആചരിച്ചു. യാക്കോബായ, Read more

ചീഫ് സെക്രട്ടറി ഹിയറിംഗ്: വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐ.എ.എസ്
N Prasanth IAS

ചീഫ് സെക്രട്ടറിയുടെ ഹിയറിംഗിന് ശേഷം വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐ.എ.എസ്. Read more

ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ: മൂവാറ്റുപ്പുഴ സ്വദേശി അറസ്റ്റിൽ
PG Manu Suicide

ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപ്പുഴ സ്വദേശി ജോൺസണെ പോലീസ് Read more