ആശാ വർക്കർമാർക്കെതിരായ പരാമർശം: സിഐടിയു നേതാവിന് വക്കീൽ നോട്ടീസ്

Anjana

ASHA workers

ആശാ വർക്കർമാർക്കെതിരെ സിഐടിയു നേതാവ് കെ എൻ ഗോപിനാഥ് നടത്തിയ വിവാദ പരാമർശത്തിൽ നിയമനടപടിയുമായി കേരള ആശാ വർക്കഴ്സ് അസോസിയേഷൻ രംഗത്ത്. പരാമർശത്തിൽ ഖേദപ്രകടനവും 10 കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ട് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എ ബിന്ദുവാണ് വക്കീൽ നോട്ടീസ് അയച്ചത്. മാർച്ച് 3ന് സുരേഷ് ഗോപിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് വിവാദ പരാമർശം ഉണ്ടായത്. ആശാ വർക്കർമാർക്ക് കുട നൽകുന്നതിനൊപ്പം ‘ഉമ്മയും കൊടുത്തോ’ എന്നായിരുന്നു ഗോപിനാഥിന്റെ പരാമർശം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ പരാമർശം അടിയന്തരമായി പിൻവലിക്കണമെന്നും പരസ്യമായി ക്ഷമാപണം നടത്തി പത്രത്തിൽ പ്രസിദ്ധീകരിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആശാ വർക്കർമാരുടെ പ്രതിഷേധം 29 ദിവസം പിന്നിട്ട് രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. മാർച്ച് 17ന് സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കാനാണ് തീരുമാനം.

സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരം ഒരു മാസത്തിലേക്ക് അടുക്കുമ്പോഴും സർക്കാർ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ആശാ വർക്കർമാരുടെ പരാതി. നിലവിലെ ആവശ്യങ്ങൾ പരിഗണിക്കേണ്ടതും പരിഹരിക്കേണ്ടതും സംസ്ഥാന സർക്കാരാണെന്നും സമരക്കാരെ കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെടുന്നു. ആവശ്യങ്ങൾ പരിഗണിക്കുന്നത് വരെ സമരം ശക്തമാക്കുമെന്നും ആശാവർക്കർമാർ വ്യക്തമാക്കി.

  സിപിഐഎം പ്രായപരിധി: സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് പ്രകാശ് കാരാട്ട്

കുട കൊടുക്കുന്നതിന് പകരം ഓണറേറിയത്തിന്റെ കാര്യത്തിൽ പാർലമെന്റിൽ പറഞ്ഞ് എന്തെങ്കിലും നേടിക്കൊടുക്കണമെന്നും ഗോപിനാഥ് പറഞ്ഞിരുന്നു. ആ ഓഫറുമായിട്ട് വേണം സമരപ്പന്തലിൽ വരാനെന്നും അദ്ദേഹം പരിഹസിച്ചു. നേരത്തെ ആശാ വർക്കർമാർക്ക് ഉമ്മ കൊടുക്കുന്ന പതിവുണ്ടായിരുന്നെന്നും രണ്ടുപേർ പരാതിപ്പെട്ടതോടെ അത് നിർത്തിയെന്നും ഗോപിനാഥ് പറഞ്ഞിരുന്നു.

ആശാ വർക്കർമാർക്ക് നിലവിലുള്ള 7000 രൂപയ്ക്ക് പകരം 21000 രൂപ മാസവേതനവും വിരമിക്കൽ ആനുകൂല്യങ്ങളും നൽകണമെന്ന് കെസി വേണുഗോപാൽ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. ആശാ വർക്കർമാരുടെ പ്രതിസന്ധി പാർലമെന്റിന്റെ ഇരു സഭകളിലും ചർച്ചയായി. സമരനായകൻ സുരേഷ് ഗോപി സമരകേന്ദ്രത്തിൽ എത്തിയപ്പോൾ എല്ലാവർക്കും കുട കൊടുത്തതിനെക്കുറിച്ചും ഗോപിനാഥ് പരാമർശിച്ചിരുന്നു.

Story Highlights: Kerala ASHA Workers Association sends legal notice to CITU leader KN Gopinath for his derogatory remarks against them.

Related Posts
കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം: സാംസ്കാരിക കേരളത്തിന് അപമാനമെന്ന് മന്ത്രിമാർ
Koodalmanikyam Temple

കൂടൽമാണിക്യം ക്ഷേത്രത്തിൽ നിയമിതനായ കഴകക്കാരനെ ജാതിയുടെ പേരിൽ ജോലിയിൽ നിന്ന് മാറ്റിനിർത്തിയ സംഭവം Read more

ഓട്ടോറിക്ഷ സ്റ്റിക്കർ ഉത്തരവ് പിൻവലിച്ചു
autorickshaw

മീറ്റർ ഇല്ലാത്ത ഓട്ടോറിക്ഷകളിൽ സൗജന്യ യാത്രാ സ്റ്റിക്കർ പതിക്കണമെന്ന ഉത്തരവ് ഗതാഗത വകുപ്പ് Read more

ഹൃദ്യം പദ്ധതി: 8,000 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ
Hridyam Project

ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്കായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ഹൃദ്യം പദ്ധതി വഴി 8,000 Read more

മലപ്പുറത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച; പതിനഞ്ച് പവൻ സ്വർണം നഷ്ടം
Gold Theft

മലപ്പുറം പടിഞ്ഞാറ്റുമുറിയിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച. പതിനഞ്ച് പവൻ സ്വർണാഭരണങ്ങൾ നഷ്ടമായി. വീട്ടുടമസ്ഥന്റെ Read more

കരുവാരക്കുണ്ടിൽ കടുവയിറങ്ങി; തിരികെ കാട്ടിലേക്ക് കയറ്റാൻ ശ്രമം
Tiger

മലപ്പുറം കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിൽ കടുവയെ കണ്ടെത്തി. വനം വകുപ്പ് സംഘം കടുവയെ Read more

കെ.വി. തോമസിന്റെ നിയമനം പാഴ്ചിലവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി.
KV Thomas

കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന്റെ നിയമനം പാഴ്ചിലവാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. Read more

  മണിപ്പൂരിൽ ബസ് സർവീസ് പുനരാരംഭിച്ചു; ആദ്യ യാത്രയിൽ തന്നെ കല്ലേറ്
വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി വീണ്ടും പോലീസ് കസ്റ്റഡിയിൽ
Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതിയായ അഫാനെ വീണ്ടും മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ Read more

ആശാ വർക്കർമാരുടെ സമരം പാർലമെന്റിൽ; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ
Asha Workers

കേരളത്തിലെ ആശാ വർക്കർമാരുടെ സമരം പാർലമെന്റിൽ ഉന്നയിച്ചു. കെ.സി. വേണുഗോപാൽ, ശശി തരൂർ, Read more

സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം: എ. പത്മകുമാറിനെ അനുനയിപ്പിക്കാൻ രാജു എബ്രഹാം
A. Padmakumar

സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് എ. പത്മകുമാർ. പത്മകുമാറിനെ അനുനയിപ്പിക്കാൻ സിപിഐഎം Read more

Leave a Comment