ഗംഗാവലിപ്പുഴയുടെ ആഴങ്ങളിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തിയ മുങ്ങൽ വിദഗ്ധരുടെ സംഘത്തിൽ കൊല്ലം സ്വദേശിയായ ജോമോനും ഉണ്ടായിരുന്നു. മണ്ണും കല്ലും നിറഞ്ഞ സ്ഥലത്ത് 12 അടി താഴ്ചയിൽ ചരിഞ്ഞ് കിടക്കുന്ന രീതിയിലായിരുന്നു ലോറി കണ്ടെത്തിയതെന്ന് ജോമോൻ പറഞ്ഞു. ഒരു ലാഡറിന്റെ ഭാഗം കണ്ടെത്തിയതിനെത്തുടർന്നാണ് അതേ പോയിന്റിൽ തിരച്ചിലും ഡ്രെഗ്ജിങ്ങും നടത്തിയത്. ദൗത്യം ദുഷ്കരമായിരുന്നുവെന്ന് ജോമോൻ വ്യക്തമാക്കി.
ലോറിയുടെ ഫോട്ടോയിൽ കണ്ട ബമ്പറിന്റെ എഴുത്തും കളറും സാമ്യമുള്ളതായിരുന്നതിന്റെ അടിസ്ഥാനത്തിലാണ് അർജുന്റെ ലോറി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഡ്രെഡ്ജിങ്ങിന്റെ ഇടയിൽ പുഴയുടെ അടിത്തട്ടിൽ കറുത്ത ലോഹഭാഗം കണ്ടെത്തിയതിനെ തുടർന്നാണ് മുങ്ങൽ വിദഗ്ദ്ധർ അതേ പോയിന്റിൽ തിരച്ചിലിനായി ഇറങ്ങിയത്. വേലിയിറക്കത്തിൽ വെള്ളമിറങ്ങിയപ്പോൾ ക്രെയിനുപയോഗിച്ച് ലോറി ഉയർത്തുകയായിരുന്നു.
72-ാം ദിവസമാണ് ഗംഗാവലിയിൽ നിന്നും ലോറി കണ്ടെത്തുന്നത്. കരയിൽ നിന്ന് 65 മീറ്റർ അകലെയായി 12 മീറ്റർ താഴ്ചയിലായിരുന്നു ലോറി കണ്ടെത്തിയത്. ക്യാബിൻ തകർന്നെങ്കിലും അതിനുള്ളിലായിരുന്നു മൃതദേഹം. ഡിഎൻഎ പരിശോധനയ്ക്കായി മൃതദേഹം കാർവാർ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹം അർജുന്റേതെന്ന് സ്ഥിരീകരിച്ചാൽ ഉടൻ കുടുംബത്തിന് കൈമാറും. ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് തന്നെ ലഭ്യമാക്കാനാണ് ശ്രമം.
ഷിരൂരില് കരയിലെത്തിച്ച അര്ജുന്റെ ലോറി പരിശോധിച്ചപ്പോള് ക്യാബിനകത്ത് നിന്ന് അസ്ഥി കണ്ടെത്തി. ക്യാബിന് പൊളിച്ച് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്ന് അർജുന്റെ കുടുംബം പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികൾ കൂടെ നിന്നു. പ്രതിസന്ധി നിറഞ്ഞ സമയമാണ് കടന്നുപോയതെന്നും ദൗത്യം വിജയകരമാക്കാൻ സഹായിച്ച മാധ്യമങ്ങൾക്ക് നന്ദിയുണ്ടെന്നും അർജുന്റെ സഹോദരി അഞ്ജു പറഞ്ഞു.
Story Highlights: A Malayali diver named Jomon was part of the team that found Arjun’s lorry in the depths of Gangavali river after 72 days of search.
More Headlines
Anjana
Related posts
Latest News
ഇലോൺ മസ്കും ജോർജിയ മലോണിയും ഡേറ്റിങിലെന്ന അഭ്യൂഹം: വിശദീകരണവുമായി മസ്ക്
ഇലോൺ മസ്കും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മലോണിയും തമ്മിൽ ഡേറ്റിങിലാണെന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ വൈറലായതിനെ തുടർന്നാണ് ഇത് സംഭവിച്ചത്. എന്നാൽ, തങ്ങൾ ഡേറ്റിങിലല്ലെന്നും താൻ അമ്മയ്ക്കൊപ്പമായിരുന്നു അവിടെ ചെന്നതെന്നും മസ്ക് വ്യക്തമാക്കി.
തിരുപ്പതി ലഡ്ഡു: നെയ്യിൽ മായം കണ്ടെത്തിയതിന് പിന്നാലെ വിശദീകരണവുമായി ദേവസ്വം
തിരുപ്പതി ലഡ്ഡു നിർമാണത്തിൽ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതിനെ തുടർന്ന് തിരുമല തിരുപ്പതി ദേവസ്വം വിശദീകരണം നൽകി. നിലവിൽ പരിശുദ്ധിയോടെയാണ് ലഡ്ഡു തയ്യാറാക്കുന്നതെന്നും ഭക്തർ ആശങ്കപ്പെടേണ്ടതില്ലെന്നും ട്രസ്റ്റ് അറിയിച്ചു. നെയ്യിൽ മായം കണ്ടെത്താനുള്ള യന്ത്രം ഉടൻ സ്ഥാപിക്കുമെന്നും ദേവസ്വം വ്യക്തമാക്കി.
പണം കൊടുത്താൽ വിവാഹം മുടക്കിത്തരാം; പ്രൊഫഷണൽ വെഡ്ഡിങ് ഡിസ്ട്രോയർ രംഗത്ത്
സ്പെയിനിൽ നിന്നുള്ള എണസ്റ്റോ റെയിനേഴ്സ് വേരിയ എന്നയാൾ പണം വാങ്ങി വിവാഹം മുടക്കിത്തരുന്ന സേവനം ആരംഭിച്ചു. 500 യൂറോ നൽകിയാൽ വിവാഹ വേദിയിൽ എത്തി ചടങ്ങ് തകർക്കും. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഈ സേവനത്തിന് നിരവധി പേർ സമീപിച്ചതായി വേരിയ പറയുന്നു.
ഹോട്ടലുകളിലെയും പൊതുശുചിമുറികളിലെയും ഒളിക്യാമറകൾ കണ്ടെത്താൻ എളുപ്പവഴികൾ
ഹോട്ടലുകളിലും പൊതുശുചിമുറികളിലും ഒളിക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള മാർഗങ്ങൾ ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. സ്മോക്ക് ഡിറ്റക്ടറുകൾ, ടിഷ്യൂ ബോക്സുകൾ, സിങ്കുകൾ, ഷവറുകൾ, കണ്ണാടികൾ എന്നിവിടങ്ങളിൽ സൂക്ഷ്മമായി പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. ഫോൺ സിഗ്നൽ, ലൈറ്റുകൾ, മൊബൈൽ ആപ്പുകൾ എന്നിവയുടെ സഹായത്തോടെ ഒളിക്യാമറകൾ കണ്ടെത്താനുള്ള മാർഗങ്ങളും വിശദീകരിക്കുന്നു.
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് സ്ഥിരീകരണം; വെളിപ്പെടുത്തലുമായി മാർക്കറ്റിങ് സ്ഥാപനം
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് കോക്സ് മീഡിയ ഗ്രൂപ്പ് സമ്മതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സംഭാഷണങ്ങൾ ശേഖരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ ഇടപാടുകാരാണ്.
ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.
മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള ബാങ്കിന്റെ സഹായം
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും വായ്പകൾ കേരള ബാങ്ക് എഴുതിതള്ളും. ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും.
ഖത്തറിൽ വീട്ടുസംരംഭങ്ങൾക്കുള്ള പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി
വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ 48 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ഹോം പ്രോജക്ട് ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചു.