കൊച്ചി◾: അറബിക്കടലിൽ കത്തിയ ചരക്കുകപ്പൽ വാൻ ഹായ് 503-ൻ്റെ പൂർണ്ണ നിയന്ത്രണം നാവികസേന ഏറ്റെടുത്തു. കപ്പലിനെ ഇരുമ്പ് വടം ഉപയോഗിച്ച് ബന്ധിപ്പിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാൽ കപ്പലിനെ പുറംകടലിലേക്ക് മാറ്റും. കപ്പൽച്ചാലിന് പുറത്ത് സുരക്ഷിതമായി മംഗളൂരുവിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം.
കപ്പലിലെ രക്ഷാപ്രവർത്തനത്തിൻ്റെ ചിത്രങ്ങൾ നാവികസേന പുറത്തുവിട്ടു. കപ്പലിനെ ടഗ് ഓഫ് ഷോർ വാരിയറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നാല് നാവികരാണ് കപ്പലിലിറങ്ങിയത്. ദൗത്യം പൂർത്തിയാക്കിയ ശേഷം നാവികസേനാഗംങ്ങൾ കപ്പലിലേക്ക് കയറി. കപ്പലിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്.
ഹെലികോപ്റ്ററിൽ എത്തിയ സംഘം കപ്പലിലിറങ്ങി ഇരുമ്പുവടം ഉപയോഗിച്ച് കപ്പലിനെ മറ്റൊരു കപ്പലുമായി ബന്ധിപ്പിക്കുകയായിരുന്നു. മംഗളൂരുവിൽ എത്തിയ ശേഷം മറ്റ് തുടർനടപടികളിലേക്ക് കടക്കും. ഇതിനിടെ കേരളതീരത്തെ കപ്പൽ അപകടങ്ങളിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഭിഭാഷകനായ അർജുൻ ശ്രീധരനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്.
അതേസമയം, കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി. കൊച്ചി തീരത്ത് കപ്പൽ മുങ്ങിയതും കണ്ണൂർ തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചതുമായ വിഷയങ്ങൾ അമിക്കസ് ക്യൂരിയുടെ പരിഗണനയിൽ വരും.
അറബിക്കടലിൽ തീപിടിച്ച ചരക്കുകപ്പൽ വാൻ ഹായ് 503യുടെ പൂർണ നിയന്ത്രണം നാവികസേന ഏറ്റെടുത്തെന്നും കപ്പൽ സുരക്ഷിതമായി മംഗളൂരുവിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ കേരളതീരത്തെ കപ്പൽ അപകടങ്ങളിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ട് അമിക്കസ് ക്യൂറിയെ നിയമിച്ചു.
Story Highlights : Wan Hai 503 under full control of the Navy