അഞ്ചൽ കൊലപാതകം: 19 വർഷത്തിനു ശേഷം എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതികൾ പിടിയിൽ

നിവ ലേഖകൻ

Anchal triple murder case

കൊല്ലം അഞ്ചലിൽ 19 വർഷം മുമ്പ് നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ദുരൂഹത അവസാനിപ്പിച്ച് സിബിഐ പ്രതികളെ പിടികൂടി. യുവതിയെയും അവരുടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായം തേടിയത് സയൻസ് ഫിക്ഷൻ സിനിമകളെ ഓർമിപ്പിക്കുന്നതായിരുന്നു. അഞ്ചൽ അലയമൺ സ്വദേശി ദിവിൽ കുമാർ (41), കണ്ണൂർ ശ്രീകണ്ഠാപുരം കൈതപ്രം സ്വദേശി രാജേഷ് (46) എന്നിവരാണ് പിടിയിലായത്. കുറ്റകൃത്യം നടത്തിയ ശേഷം സൈന്യത്തെയും പോലീസിനെയും വരെ കബളിപ്പിച്ച് അതിവിദഗ്ധമായി മുങ്ങിയ പ്രതികളെ പല വഴികളിലൂടെയും അന്വേഷിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ കാലം മാറിയതോടെ അന്വേഷണത്തിന്റെ രീതിയും മാറി. അത്യാധുനിക എഐ സംവിധാനങ്ങൾ കുറ്റാന്വേഷണത്തിൽ ഏജൻസികളെ സഹായിക്കാൻ എത്തിയതോടെ പതിറ്റാണ്ടുകൾ പോലീസിനെ പറ്റിച്ചു സുഖജീവിതം നയിച്ച പ്രതികളെ ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്തുകയായിരുന്നു. പ്രതികളുടെ പൂർവകാല ചിത്രങ്ങൾ ശേഖരിച്ച അന്വേഷണ സംഘം എഐ സഹായത്തോടെ രൂപമാറ്റം ചിത്രീകരിച്ചു നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. ഇത്തരത്തിൽ 20 സാധ്യതാ ചിത്രങ്ങൾ തയ്യാറാക്കി സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.

സാധ്യതാ ചിത്രങ്ങളുമായി സാമ്യമുള്ള ചിത്രങ്ങൾ മറ്റാരെങ്കിലും പോസ്റ്റ് ചെയ്താൽ പോലീസിന് അലർട്ട് ലഭിക്കുന്ന രീതിയിലായിരുന്നു സാങ്കേതിക സംവിധാനം. പുതുച്ചേരിയിലുള്ള ഒരു അധ്യാപിക സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുടുംബചിത്രത്തിൽനിന്ന് പോലീസിന് അലർട്ട് ലഭിച്ചു. ചിത്രത്തിലുള്ള യുവാവിന് എഐ നിർമിച്ചു നൽകിയ ചിത്രവുമായി സാമ്യം ഉണ്ടെന്നു കണ്ടെത്തിയതോടെ പൊലീസ് ഈ അധ്യാപികയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കാൻ തുടങ്ങി. പിന്നീട്, പുതുച്ചേരിയിലെത്തിയ സംഘം യുവാവിനെ കേന്ദ്രീകരിച്ച് അന്വഷണം തുടങ്ങി.

  Facebook ചാറ്റ് ഡിലീറ്റ് ആയോ? എങ്കിലിതാ തിരിച്ചെടുക്കാൻ ചില വഴികൾ!

ഇയാൾ നടത്തുന്ന സ്ഥാപത്തിൽനിന്ന് രണ്ടാം പ്രതിയുമായി സാദൃശ്യമുള്ള മറ്റൊരാളെയും കണ്ടെത്തിയതോടെ സിബിഐ ചെന്നൈ യൂണിറ്റ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2006 ഫെബ്രുവരി 10നാണ് അഞ്ചൽ അലയമൺ സ്വദേശി രഞ്ജിനി (24) യെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും ഏറത്തെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ സൈനികരായ ഇവർക്ക് പങ്കുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ദിബില് കുമാറില് രഞ്ജിനിക്ക് ജനിച്ചതാണ് കൊല്ലപ്പെട്ട ഇരട്ട കുട്ടികൾ എന്നാണ് പറയുന്നത്.

കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് രഞ്ജിനിയുടെ കുടുംബം പരാതികളുമായി മുന്നോട്ടുപോയിരുന്നു. കുട്ടികളുടെ ഡിഎന്എ പരിശോധിക്കാന് വനിതാ കമ്മീഷന് നിര്ദേശിച്ചിരുന്നു. ഇതിനെ തുടര്ന്ന് തെളിവുകള് നശിപ്പിക്കുന്നതിനായി ദിബിലും രാജേഷും രഞ്ജിനിയുടെ വീട്ടില് എത്തുകയും രഞ്ജിനിയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പിടികൂടിയ പ്രതികളെ സിബിഐ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി.

  10000-ൽ താഴെ വിലയിൽ ഇൻഫിനിക്സ് ഹോട്ട് 60i 5G: ആകർഷകമായ ഫീച്ചറുകൾ

Story Highlights: CBI uses AI technology to solve 19-year-old triple murder case in Kerala

Related Posts
ശിവഗംഗ കസ്റ്റഡി മരണം: പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമെന്ന് സിബിഐ
Sivaganga custodial death

തമിഴ്നാട്ടിലെ ശിവഗംഗയിൽ ക്ഷേത്ര ജീവനക്കാരൻ പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പരാതിക്കാരിയുടെ മൊഴികളിൽ Read more

എ.ഡി.എം ആത്മഹത്യ കേസ്: കോൺഗ്രസ് വിമർശനം കടുക്കുന്നു
ADM suicide case

എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ കോൺഗ്രസ് വിമർശനവുമായി രംഗത്ത്. നവീൻ ബാബുവിനെ Read more

ഷാർജയിലെ ആത്മഹത്യ: സിബിഐ അന്വേഷണം വേണമെന്ന് അമ്മ; ഇടപെട്ട് സി.പി.ഐ.എം
Vipanchika death case

ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും മകളുടെയും മരണത്തിൽ സി.ബി.ഐ Read more

ശിവഗംഗ കസ്റ്റഡി മരണം സിബിഐക്ക്; കേസ് അന്വേഷിക്കാന് പ്രത്യേക സംഘം, വിമര്ശനവുമായി കോടതി
Sivaganga custodial death

ശിവഗംഗ കസ്റ്റഡി മരണക്കേസ് സിബിഐക്ക് കൈമാറി. മദ്രാസ് ഹൈക്കോടതി ജുഡീഷ്യല് അന്വേഷണം പ്രഖ്യാപിച്ചതിന് Read more

സിഎംആർഎൽ മാസപ്പടി കേസ്: സത്യവാങ്മൂലം നൽകാത്ത കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയക്കും
CMRL case

സിഎംആർഎൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സത്യവാങ്മൂലം നൽകാത്ത കക്ഷികൾക്ക് Read more

  ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്
സിഎംആർഎൽ മാസപ്പടി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
CMRL Masappadi Case

സിഎംആർഎൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. Read more

മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി; ഹൈക്കോടതിയിൽ സത്യവാങ്മൂലം
Masappadi case

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം Read more

ദേശീയപാത നിർമാണത്തിലെ ക്രമക്കേടിൽ സിബിഐ അന്വേഷണം വേണമെന്ന് വി.ഡി. സതീശൻ
National Highway construction

ദേശീയപാത നിർമാണത്തിലെ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. Read more

തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്: പ്രതി അമിത് ഉറാങ്ങിനെ സിബിഐ ചോദ്യം ചെയ്തു
Thiruvathukal double murder case

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിലെ പ്രതി അമിത് ഉറാങ്ങിനെ സിബിഐ ചോദ്യം ചെയ്തു. കൊല്ലപ്പെട്ട Read more

കെ.എം. എബ്രഹാമിന് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു
KM Abraham assets case

കെ.എം. എബ്രഹാമിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി Read more

Leave a Comment