എയിംസ്: സുരേഷ് ഗോപിക്കെതിരെ ബിജെപി നേതൃത്വം; ഭിന്നത രൂക്ഷം

നിവ ലേഖകൻ

AIIMS in Kerala

കൊല്ലം◾: കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ബിജെപി നേതൃത്വവും തമ്മിൽ ഭിന്നത നിലനിൽക്കുന്നു. സുരേഷ് ഗോപിയുടെ പ്രസ്താവനകൾ സംസ്ഥാന ബിജെപിയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് പ്രധാന ആരോപണം. പാർട്ടിയുമായി ആലോചിക്കാതെ ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്ന സുരേഷ് ഗോപിയുടെ അഭിപ്രായമാണ് ഇതിന് കാരണം. ഈ വിഷയത്തിൽ കോഴിക്കോട്, കാസർഗോഡ് ജില്ലാ കമ്മിറ്റികൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായത്തിൽ, കേന്ദ്രമന്ത്രി എന്ന നിലയിൽ പാർട്ടിയുമായി ചർച്ച ചെയ്യാതെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാർട്ടിയുടെ അഭിപ്രായം തേടാതെ കലങ്ക് ചർച്ചകൾ സംഘടിപ്പിക്കുന്നതും വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിക്കുന്നതും തിരിച്ചടിയാകുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. നേരത്തെ തന്നെ സുരേഷ് ഗോപിക്കെതിരെ ബിജെപി നേതാക്കൾക്ക് പരാതിയുണ്ടായിരുന്നു. പാർട്ടി നേതൃത്വവുമായി കൂടിയാലോചനകൾ നടത്താറില്ല എന്നതാണ് പ്രധാന ആരോപണം.

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യവുമായി ഒരുപാട് കാലമായി കേന്ദ്രത്തിന് നിവേദനം നൽകി കാത്തിരിക്കുകയാണ് കേരളം. രണ്ടാം യുപി സർക്കാരിന്റെ കാലത്ത് കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് പ്രസ്താവനകൾ വന്നിരുന്നുവെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല. ഒന്നാം മോദി സർക്കാരിന്റെ കാലം മുതൽ ബിജെപി നേതാക്കൾ എയിംസ് പ്രധാന രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ചു.

അതേസമയം, എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിലപാട്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് രാജീവ് ചന്ദ്രശേഖർ ഇതിനെ സമീപിക്കുന്നത്. ഇതിനു മുൻപ് ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ഇതിനായി തിരുവനന്തപുരത്ത് സ്ഥലം കണ്ടെത്തിയിരുന്നു. എറണാകുളം എച്ച്എംടിയുടെ സ്ഥലവും അന്ന് പരിഗണിച്ചിരുന്നു.

  ബിജെപി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു; 163 അംഗങ്ങളെ ഉൾപ്പെടുത്തി രാജീവ് ചന്ദ്രശേഖർ

കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കേരളത്തിൽ എയിംസ് അനുവദിക്കുമെന്നുള്ളത്. എന്നാൽ, കഴിഞ്ഞ കേന്ദ്ര ബജറ്റിൽ കേരളത്തിന് പ്രത്യേകിച്ചൊരു പദ്ധതിയും പ്രഖ്യാപിച്ചിരുന്നില്ല. ഇതോടെ സുരേഷ് ഗോപി പ്രതിരോധത്തിലായി. പിന്നോക്കാവസ്ഥയിലുള്ള കാസർഗോഡ് ജില്ലയിൽ എയിംസ് അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.

കേരളത്തിന്റെ ആവശ്യം പരിഗണിച്ച് ഉടൻതന്നെ കേന്ദ്രം എയിംസ് അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് ഉണ്ടാകുമെന്നാണ് സുരേഷ് ഗോപി പറയുന്നത്. 22 എയിംസുകളാണ് കേന്ദ്രം ഇതിനോടകം അനുവദിച്ചിട്ടുള്ളത്. അതിൽ കേരളത്തിന്റെ പേരില്ല. കേരളത്തിന് അടുത്തുതന്നെ എയിംസ് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എയിംസിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാത്തതിനാലാണ് കേന്ദ്രം എയിംസ് അനുവദിക്കാത്തതെന്നായിരുന്നു സുരേഷ് ഗോപിയുടെ മുൻ വിശദീകരണം. എന്നാൽ കോഴിക്കോട് കിനാലൂരിൽ 150 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ആകെ 200 ഏക്കർ സ്ഥലമാണ് ഇതിനായി വേണ്ടത്. ഈ സാഹചര്യത്തിലാണ് കോഴിക്കോടിനെ പൂർണമായും ഒഴിവാക്കിക്കൊണ്ട് സുരേഷ് ഗോപി ആലപ്പുഴയ്ക്കായി രംഗത്തെത്തിയിരിക്കുന്നത്.

കേരളത്തിന്റെ മധ്യത്തിലുള്ള തൃശൂരിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. എറണാകുളത്തും എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും ഇപ്പോൾ ആരും ഈ ആവശ്യമുന്നയിക്കുന്നില്ല. കോഴിക്കോട് കിനാലൂരിൽ സ്ഥലം ഏറ്റെടുത്ത സാഹചര്യത്തിൽ കോഴിക്കോട് തന്നെ എയിംസ് സ്ഥാപിക്കണമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കുന്നതിൽ ബിജെപിയിൽ ഇതുവരെ അഭിപ്രായ ഐക്യമുണ്ടായിട്ടില്ല. ഇതാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

  സുരേഷ് ഗോപി നിവേദനം നിരസിച്ചു; കൊച്ചുവേലായുധന് വീട് വെച്ച് നൽകാൻ സി.പി.ഐ.എം

Story Highlights : BJP Leadership disagrees with Suresh Gopi’s AIIMS

Related Posts
എയിംസ് ആലപ്പുഴയിൽ തന്നെ; അല്ലെങ്കിൽ തൃശ്ശൂരിൽ: സുരേഷ് ഗോപി
AIIMS Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി എയിംസ് വിഷയത്തിൽ തന്റെ നിലപാട് ആവർത്തിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ Read more

ആഗോള അയ്യപ്പ സംഗമം പൂർണ പരാജയമെന്ന് രാജീവ് ചന്ദ്രശേഖർ
Ayyappa Sangamam

ആഗോള അയ്യപ്പ സംഗമം പൂർണ പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ Read more

അയ്യപ്പ സംഗമത്തിൽ നിന്നുള്ള ബിജെപി പിന്മാറ്റം; സംസ്ഥാന നേതൃത്വത്തിനെതിരെ പാർട്ടിയിൽ അതൃപ്തി
Ayyappa Sangamam controversy

ആഗോള അയ്യപ്പ സംഗമത്തിൽ നിന്നുള്ള ബിജെപി നേതാക്കളുടെ പിന്മാറ്റം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ Read more

കലുങ്ക് സംവാദ പരിപാടി അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് സുരേഷ് ഗോപി
Kalunk Samvad program

കലുങ്ക് സംവാദ പരിപാടിയിൽ ചില ദുരുദ്ദേശപരമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സുരേഷ് ഗോപി ആരോപിച്ചു. Read more

സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിനെതിരെ വിമർശനം; എയിംസിൽ വ്യക്തത വേണമെന്ന് കോർകമ്മിറ്റിയിൽ ആവശ്യം
BJP core committee

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ 'കലുങ്ക് സൗഹൃദ സംവാദ'ത്തിനെതിരെ ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം. Read more

ബിജെപി വോട്ട് കണക്കിൽ കല്ലുകടി; സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
BJP Kerala politics

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി അവകാശപ്പെട്ട വോട്ടുകളുടെ കണക്കുകൾ വ്യാജമാണെന്ന റിപ്പോർട്ട് രാജീവ് Read more

സുരേഷ് ഗോപി അധിക്ഷേപിച്ച ആനന്ദവല്ലിക്ക് ആശ്വാസമായി കരുവന്നൂർ ബാങ്ക്

കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാൻ കേന്ദ്രമന്ത്രിയെ സമീപിച്ച ആനന്ദവല്ലിക്ക് സുരേഷ് Read more

  ആഗോള അയ്യപ്പ സംഗമം പൂർണ പരാജയമെന്ന് രാജീവ് ചന്ദ്രശേഖർ
കരുവന്നൂർ ബാങ്ക് വിഷയം: സുരേഷ് ഗോപി ഒരു നല്ല വാക്ക് പോലും പറഞ്ഞില്ലെന്ന് ആനന്ദവല്ലി
Suresh Gopi

കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ സുരേഷ് ഗോപിയിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്ന് ആനന്ദവല്ലി. Read more

സുരേഷ് ഗോപി ‘ഭരത് ചന്ദ്രൻ’ മോഡൽ വിട്ട് മാറണം; വിമർശനവുമായി കെ. മുരളീധരൻ
K Muraleedharan Suresh Gopi

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കെ. മുരളീധരൻ രംഗത്ത്. ഭരത് ചന്ദ്രൻ മോഡലിൽ നിന്ന് Read more

ആഗോള അയ്യപ്പ സംഗമത്തിനെതിരല്ല, വിശ്വാസത്തെ എതിർക്കുന്നവരെ ക്ഷണിക്കുന്നതിനെയാണ് എതിർക്കുന്നത്; രാജീവ് ചന്ദ്രശേഖർ
Ayyappa Sangamam

ബിജെപി ആഗോള അയ്യപ്പ സംഗമത്തിനെതിരല്ലെന്നും വിശ്വാസത്തെ എതിർക്കുന്നവരെ ക്ഷണിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ Read more