സിറാജിനെപ്പോലെയുള്ള ‘സൈക്കോകൾ’ എന്തുകൊണ്ട് ആവർത്തിക്കുന്നു…????

നിവ ലേഖകൻ

Updated on:

Malappuram home birth death

സിറാജിനെ പോലെയുള്ളവരെ വളർത്തുന്നത് ഇവിടത്തെ സിസ്റ്റം തന്നെയല്ലേ…??
ഇനിയെന്നാണ് ഇവർക്കൊക്കെ നേരം വെളുക്കുക..???
മന്ത്രവാദവും ചില പ്രാകൃത ചിന്തകളും മാത്രം ഒപ്പം കൂട്ടി സിദ്ധ വൈദ്യത്തിൽ വിശ്വസിച്ചിരുന്നൊരാൾ, ചുട്ട കോഴിയെ പറപ്പിക്കുമെന്ന് വീമ്പ് പറഞ്ഞിരുന്നൊരാൾ, തന്റെ ഭാര്യയും മക്കളും തന്റെ മാത്രം ആജ്ഞാനുവർത്തികളായി ജീവിക്കണമെന്ന് ചട്ടമുണ്ടായിരുന്നൊരാൾ, കുട്ടികൾ സ്കൂളിൽ പോകുമെങ്കിലും ഒരു പരിധിയിൽ കവിഞ്ഞാരോടും കൂട്ടു കൂടാനോ സംസാരിക്കാനോ പാടില്ലയെന്ന് വിലക്കിയിരുന്നൊരാൾ, വാടകയ്ക്ക് താമസിക്കുന്ന വീടിനു ചുറ്റുമുള്ള അയൽക്കാരോട് കുടുംബ സമേതം അകലം പാലിച്ചിരുന്നൊരൾ; എല്ലാത്തിനുമപ്പുറം തന്റെ ഭാര്യയുടെ അഞ്ചാമത്തെ പ്രസവം വീട്ടിൽ നടത്താൻ തീരുമാനിച്ചൊരാൾ. ഫലമോ അഞ്ചാമത്തെ പ്രസവാനന്തരം ഭാര്യ മരണത്തിനു കീഴടങ്ങി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താൻ അനുവർത്തിച്ചു പോന്ന മന്ത്രവാദത്തിനോ വിശ്വാസങ്ങൾക്കോ ഭാര്യയെ രക്ഷിക്കാനായില്ല. ഇത്രയേറെ സങ്കീർണതയിലൂടെ അഞ്ചാമത്തെ പ്രസവം കടന്നു പോകുമെന്ന് മുൻകൂട്ടി അറിയാനോ കഴിഞ്ഞില്ല. മലപ്പുറം ചട്ടിപ്പാറയിൽ വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ച സംഭവത്തിലെ വില്ലൻ ഭർത്താവ് സിറാജ് ആണെന്ന് നിസംശസയം പറയേണ്ടി വരും. വെറും വില്ലൻ അല്ല, പച്ചയ്ക്ക് അയാളെ കൊലപാതകി എന്ന് തന്നെ വിളിക്കേണ്ടി വരും.

എട്ട് മാസത്തോളം ഒരു സ്ത്രീ ബഹിരാകാശ നിലയത്തിൽ തങ്ങിയ ശേഷം ലോകത്തെ ഞെട്ടിക്കുന്ന വിലപ്പെട്ട അറിവുകളുമായി ഭൂമിയിലേക്ക് മടങ്ങിയെത്തിയിട്ട് അധിക കാലം ആയിട്ടില്ല. ആ സ്ത്രീ ജനിച്ച അതേ രാജ്യത്താണ് ശാസ്ത്രത്തെ തിരസ്കരിച്ച് അന്ധവിശ്വത്തെ ഒപ്പം കൂട്ടിയൊരാൾ ഇനിയും ഏറെക്കാലം ജീവിക്കേണ്ട അഞ്ച് കുട്ടികൾക്ക് മാതൃ സ്നേഹം വാരി വിളമ്പേണ്ട ഒരു സ്ത്രീയെ ഈ ഭൂമുഖത്ത് നിന്ന് ദയയില്ലാതെ പറഞ്ഞയച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യ പോലൊരു രാജ്യത്ത് ഭാവിയിലെങ്കിലും ഒറ്റപ്പെട്ട സംഭവമായി ഇതു മാറുമെന്ന് പ്രത്യാശിക്കാനും വയ്യ. കാരണം അത്രമേൽ മലീമസമായിരിക്കുന്നു ഈ രാജ്യം. ഇവിടെ ചിലരുടെ വിശ്വാസങ്ങൾ, മുൻഗണനകൾ, ചിന്തകൾ, ഭാവനകളൊക്കെയും.

സംഭവ ദിവസം വൈകിട്ട് ആറിനാണ് സിറാജിന്റെ ഭാര്യ പ്രസവിക്കുന്നത്. ഒൻപത് മണിയോടെ മരണം സംഭവിച്ചു. അത് സിറാജും അറിഞ്ഞു. ആറ് മണി മുതൽ ഒൻപത് മണി വരെയുള്ള മൂന്ന് മണിക്കൂറുകൾ; സിറാജിന്റെ ഭാര്യ അസ്മ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്ന മണിക്കൂറുകൾ, ജീവനു വേണ്ടി പിടഞ്ഞ നിമിഷങ്ങൾ. ഈ സമയത്ത് പോലും ഒരു ആംബുലൻസ് വിളിച്ച്, അല്ലെങ്കിൽ തന്റെ ബെൻസ് കാറിൽ, പോട്ടെ ഒരു ഓട്ടോ റിക്ഷ വിളിച്ചു പോലും തന്റെ ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചില്ലയാൾ. ഇതിനിടെ വാട്ട്സാപ്പിൽ അഞ്ചാമത്തെ കുഞ്ഞ് ജനിച്ചുവെന്ന് സിറാജ് സ്റ്റാറ്റസ് ഇട്ടതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതു ശരിയാണെങ്കിൽ ‘കുഞ്ഞുങ്ങളെ ഉണ്ടാക്കി തന്റെ മന്ത്രവാദവും അന്ധവിശ്വാസങ്ങളും പിന്തുടരുന്ന പിൻഗാമികളെ സൃഷ്ടിക്കുന്നതിൽ മാത്രം ആനന്ദം കണ്ടെത്തുന്നൊരു സൈക്കോ’ ആണയാൾ.

  മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

എന്തുകൊണ്ട് ഇന്ത്യ പോലൊരു രാജ്യത്ത് ഇത്രയധികം അന്ധവിശ്വാസികളും സൈക്കോകളും ഉണ്ടാകുന്നു. കാരണം സിംപിൾ ഇവിടത്തെ സിസ്റ്റം അതിനു നൽകുന്ന അകാരണമായ പിന്തുണ. അതൊരിക്കലും ജന ഹിതം അറിഞ്ഞുള്ള വിട്ടുവീഴ്ചകളല്ല, ശാസ്ത്രത്തിനും യുക്തിയ്ക്കും എതിരെ നിർത്താൻ പറ്റുന്ന എന്തിനെയും പ്രോത്സാഹിപ്പിക്കാൻ മാത്രം ഒളിഞ്ഞും തെളിഞ്ഞും കുട പിടിക്കുന്ന ഒരു ഭരണകൂടമാണ് ഇവിടെയുള്ളത്. ക്ഷേത്രങ്ങളെയും പള്ളികളെയും ‘ഏത് മതത്തിലും വിശ്വസിക്കാം, അല്ലെങ്കിലും വിശ്വസിക്കാതിരിക്കാ’മെന്ന മൗലികാവകാശങ്ങളുടെ ശ്രേണിയിൽപ്പെടുത്തി നിലനിർത്തണം. കാരണം അതൊരു സംസ്കാരത്തിന്റെ ഭാഗമാണ്. അതിനുമപ്പുറം അന്ധതയിലേക്ക് തള്ളിയിടാൻ പാകത്തിനൊരു സിസറ്റം ഇവിടെയുണ്ട്.

പരീക്ഷ നന്നായെഴുതാൻ പേന പൂജിച്ചോ വെഞ്ചരിച്ചോ വാങ്ങുന്നതിൽ നിന്ന് തുടങ്ങുന്നു അന്ധ വിശ്വാസങ്ങൾ. നല്ല ജോലി കിട്ടാൻ, കല്യാണം നടക്കാൻ, കുഞ്ഞുങ്ങളുണ്ടാകാൻ ഒക്കെ എത്രയോ കുറുക്കു വഴികൾ. നന്നായി പഠിക്കാനൊന്നു ശ്രമിച്ചാൽ പോരേ പരീക്ഷ നന്നായെഴുതാൻ; ‘അതെ’ എന്നു തന്നെയാണുത്തരം. എന്നാലും പേനയിൽ എന്തെങ്കിലുമൊക്കെ കാണിച്ചു കൂട്ടണം. ചിലർ അതിനെ ആത്മവിശ്വാസത്തിനായുള്ള ഒരു വഴി മാത്രമായി കാണുന്നു. അതിൽ കുഴപ്പമില്ല. മറ്റു ചിലരോ അത്രയും ചെറിയ പ്രായത്തിൽ പേനയിൽ കാട്ടിക്കൂട്ടുന്നതിനെ വലിയൊരു കാര്യമായി കാണുന്നു. നല്ല ജോലി കിട്ടാനും നന്നായി പഠിച്ചാൽ മതി, അല്ലെങ്കിൽ മത്സര പരീക്ഷകള്ക്കു വേണ്ടി നന്നായി പ്രിപ്പെയർ ചെയ്താൽ മതി; അതിനു മാത്രം കോച്ചിങ് സ്ഥാപനങ്ങൾ നമ്മുടെ നാട്ടിലുണ്ടെന്ന യാഥാർഥ്യം പോലും ചിലർ മറുന്നു പോകുന്നു.

  സിപിഐഎം പൂണിത്തുറ ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; സി കെ മണി ശങ്കർ സെക്രട്ടറിയാകും

ഒരുപാട് ഡിമാൻഡുകളും ചോയ്സുകളും അനാവശ്യമായി കുത്തി നിറയ്ക്കാതെ ഇരുന്നാൽ കല്യാണമൊക്കെ നടന്നോളും. രക്ഷിതാക്കൾ കല്യാണം കഴിക്കേണ്ടവരെ അവരുടെ വഴിക്കു വിട്ടാലും പ്രശ്നങ്ങൾ ഒരു പരിധി വരെ തീരും. പിന്നെ കുഞ്ഞുങ്ങൾ ഉണ്ടാകാത്തത്, അത് തീർത്തും പേഴ്സണലാണ്. ആധുനിക ചികിത്സാ രീതികൾ പലതും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് അവലംബിക്കാം. ഇനി അവിടെയും പ്രതീക്ഷയില്ലെങ്കിൽ കുഞ്ഞിനെ ദത്തെടുക്കാം. അവിടെയും പ്രാർഥനയും അന്ധ വിശ്വാസങ്ങളും വെറുതെ കൊണ്ടു നടക്കേണ്ടതുണ്ടോ. ‘ഇല്ലെ’ന്നുള്ള ഉത്തരമായിരിക്കും പലരും പറയുക. പക്ഷെ അതിൽ പലർക്കും അതിനോട് യോജിപ്പില്ലെന്നതാണ് യാഥാർഥ്യം.

‘ചുട്ടക്കോഴിയെ പറപ്പിക്കുന്നു’വെന്ന് അവകാശപ്പെടുന്ന സിറാജിനെ പോലെയുള്ള സൈക്കോകൾ മാത്രമല്ല, സ്വർണ നാണയം തുപ്പുന്ന, ശൂന്യതയിൽ നിന്ന് ഭസ്മം എടുത്ത് വിതറുന്ന വായുവിൽ നിന്ന് തീയെടുത്ത് മെഴുകുതിരി തെളിയ്ക്കുന്നവരും ഇവിടെയുണ്ട്. അതൊക്കെ മാറേണ്ടതല്ലേ. ‘ഇതൊക്കെ ഈ നൂറ്റാണ്ടിലോ’യെന്ന് അതിശയോക്തിയോടെ ചോദിക്കുമ്പോൾ ‘ഇതൊക്കെ ഈ നൂറ്റാണ്ടി’ലുമുണ്ടെന്നോർത്ത് ലജ്ജിക്കണം. ലജ്ജിച്ചു തല താഴ്ത്തണം. കാരണമെന്തെന്നോ ഇങ്ങനെ പോയാൽ ഇത്തരത്തിൽ കൊല്ലപ്പെട്ടവരുടെ, ജീവൻ പൊലിഞ്ഞവരുടെ കണ്ണീർക്കഥകൾ മാത്രമാകും നമ്മുടെ വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കാൻ കഴിയുക. അതിനോളം വലിയ ദ്രോഹം അടുത്ത തലമുറയോട് നമുക്ക് ചെയ്യാനുണ്ടോ..??

Story Highlights: A woman died after giving birth at home in Malappuram, Kerala, due to her husband’s insistence on home delivery and his belief in superstitious practices.

Related Posts
കൺസ്യൂമർഫെഡ് ഓണച്ചന്തകൾ നാളെ മുതൽ; കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാകും

ഓണം പ്രമാണിച്ച് കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ നാളെ ആരംഭിക്കും. 167 കേന്ദ്രങ്ങളിലായി സെപ്റ്റംബർ നാല് Read more

സ്വർണവിലയിൽ നേരിയ കുറവ്; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില അറിയാമോ?
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വില Read more

  ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്
സപ്ലൈക്കോയിൽ വെളിച്ചെണ്ണക്ക് വിലക്കുറവ്; ‘ഹാപ്പി അവേഴ്സ്’ തിരിച്ചെത്തി
Supplyco coconut oil discount

സപ്ലൈക്കോ സൂപ്പർമാർക്കറ്റുകളിൽ ഇന്ന് വെളിച്ചെണ്ണക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചു. 529 രൂപ വില Read more

മലപ്പുറത്ത് ലഹരി വേട്ട: 54.8 ഗ്രാം എംഡിഎംഎയുമായി അഞ്ച് പേർ പിടിയിൽ
Malappuram drug hunt

മലപ്പുറം ജില്ലയിൽ രണ്ട് വ്യത്യസ്ത ലഹരി വേട്ടകളിൽ അഞ്ച് പേർ അറസ്റ്റിലായി. വേങ്ങര Read more

സാങ്കേതിക സർവകലാശാലകളിൽ വിസി നിയമനം: വിജ്ഞാപനം പുറത്തിറങ്ങി
VC appointment notification

സംസ്ഥാനത്തെ സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനുള്ള വിജ്ഞാപനം സർക്കാർ Read more

മെസ്സിയും സംഘവും കേരളത്തിലേക്ക്; AFA പ്രൊമോ വീഡിയോ പുറത്ത്
Argentina Football Team

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രൊമോ Read more

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി
Amoebic Encephalitis Kerala

വയനാട് സ്വദേശിയായ 45 വയസ്സുള്ള ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. Read more

17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേള: രണ്ടാം ദിനം മത്സര ചിത്രങ്ങളോടെ തുടക്കം
IDSFFK 2024

17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ രണ്ടാം ദിനം മത്സര ചിത്രങ്ങളോടെ Read more

രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള: രണ്ടാം ദിനം മത്സര ചിത്രങ്ങൾ പ്രദർശിപ്പിക്കും
International Short Film Fest

17-ാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ മത്സര വിഭാഗത്തിലെ ചിത്രങ്ങൾ പ്രദർശനത്തിനെത്തും. Read more

മെസ്സിയുടെ അർജന്റീന കേരളത്തിലേക്ക്; സ്ഥിരീകരിച്ച് മന്ത്രി വി. അബ്ദുറഹിമാൻ
Argentina Kerala Football

ലയണൽ മെസ്സിയുടെ അർജന്റീന ടീം കേരളത്തിലേക്ക് വരുന്നതായി കായിക മന്ത്രി വി. അബ്ദുറഹിമാൻ Read more