ഓരോ സൂര്യോദയത്തിലും ‘ക്രിക്കറ്റി’നു വേണ്ടി ഉണർന്നിരുന്നവർ ഇവിടെയുണ്ടായിരുന്നു

നിവ ലേഖകൻ

Updated on:

Summer Cricket

ഒരു വേനലവധിക്കാലം കൂടി ആഗതമായിരിക്കുന്നു. ഇന്നത്തെപ്പോലെയല്ല ചന്തമേറെയുള്ള ഒരു വേനലവധിക്കാലം അന്നൊരു കാലത്തുണ്ടായിരുന്നു. ടർഫുകളും ഇൻഡോർ സ്റ്റേഡിയങ്ങളും മുഴുവൻ സമയ ട്യൂഷനും ജിമ്മുകളും ഇല്ലാതിരുന്ന ഒരു കാലത്ത്; അന്ന് അവധിക്കാലം ആഘോഷിച്ചിരുന്ന ഏറ്റവും അവസാനത്തെ തലമുറയായ എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യവും ജനിച്ചവർ ഇപ്പോഴും തങ്ങളുടെ ഗൃഹാതുര സ്മരണകളിൽ ആനന്ദം കണ്ടെത്തുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വേനലവധിയെന്നു പറഞ്ഞാൽ അന്നു ക്രിക്കറ്റായിരുന്നു. സച്ചിന്റെയും ഗാംഗുലിയുടെയും അസ്ഹറുദ്ദീന്റെയും ദ്രാവിന്റെയും സ്വന്തം ക്രിക്കറ്റ്. ഏപ്രിൽ, മേയ് മാസങ്ങളിലെ ഓരോ സൂര്യോദയവും ക്രിക്കറ്റിനു വേണ്ടി മാത്രമുള്ളതായിരുന്നു. ക്രിക്കറ്റനു വേണ്ടി അതിരാവിലെ ഉണർന്നിരുന്ന എത്രയോ ദിനങ്ങൾ. ക്രിക്കറ്റ് തലയ്ക്കു പിടിച്ച നാളുകളിലെ സ്വപ്നങ്ങളിൽ പോലും ക്രിക്കറ്റ് മാത്രം. റബ്ബര് തോട്ടങ്ങളിലും തെങ്ങിൻ തോപ്പുകളിലും നടമാടിയ അന്താരാഷ്ട്ര മത്സരങ്ങൾ; എത്രയെത്ര വെൽ പ്ലാൻഡ് ടൂർണമെന്റുകൾ.

മത്സരങ്ങൾക്കിടിയിലെ ചേരിപ്പോരുകൾ. സ്ലെഡിജിങ്, അടി കൂടൽ, വാതു വയ്പ്. ഏഴു രൂപയുടെ നീല സ്റ്റമ്പർ ബോൾ അല്ലെങ്കിൽ ചെൽസൺ കമ്പനിയുടെ വെള്ള ബോൾ. ബോൾ പെട്ടെന്നു പൊട്ടാതിരിക്കാൻ അതിലിട്ട സൂചിപ്പഞ്ചർ. ചീകി മിനുക്കിയ തടി ബാറ്റിൽ നാടൻ പെയ്ന്റിലെഴുതിയ ആ മൂന്ന് അക്ഷരങ്ങൾ: ‘M R F’. സ്ഥല പരിമിതികൾ പുതുക്കിയെഴുതിയ നാടൻ ക്രിക്കറ്റ് നിയമങ്ങൾ. അവിടെ എൽഡിഡബ്ല്യുവിനു സ്ഥാനമില്ലായിരുന്നു. സിക്സറുകൾ നിയന്ത്രിക്കപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്തവന് ആദ്യം ബോൾ ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു.

വലം കൈ ബാറ്റർമാർക്കു വേണ്ടി മാത്രം ഒരുക്കിയ പിച്ചുകളിൽ ബാറ്റ് ചെയ്യാൻ നന്നേ വിഷമിച്ച ഒരു ഇടം കൈ ബാറ്റർമാർ. എല്ലാ കൂട്ടത്തിലും ഉണ്ടായിരുന്നു. കുറ്റിക്കാട്ടിലും മതിലിനപ്പുറവും പൊങ്ങിപ്പോകാതെ അവൻ നേടിയ ബൗണ്ടറികളായിരുന്നു യഥാർത്ഥ ബാറ്റിംഗ് സ്കിൽ. എല്ലായിടത്തും ഉണ്ടായിരുന്നു ഒരു ‘മാങ്ങയേറു’കാരനും ഒരു ‘പിണകൈ’യ്യനും. പിന്നെ ബോളിങ്ങ് എൻഡിലെ ഒറ്റക്കുറ്റിയിൽ എപ്പോളും കൃത്യമായി എറിഞ്ഞു കൊള്ളിക്കുന്ന ഒരുവൻ, ഔട്ടായാലും സമ്മതിച്ചു തരാത്ത ഒരുവൻ, എല്ലാ ഓവറിലും ഒരു ബോൾ കുറച്ച് എറിഞ്ഞിട്ട് അതിനുവേണ്ടി തർക്കിക്കുന്ന ഒരുവൻ. സ്വന്തം ടീമിന്റെ ക്യാച്ച് മനപ്പൂർവം വിട്ടുകളയുന്ന വിക്കറ്റ് കീപ്പർ. അത് ബാറ്റിൽ കൊണ്ടില്ലെന്ന് വരുത്താൻ ബാറ്റിന്റെ പിടി കുലുക്കി സൗണ്ട് കേൾപ്പിക്കുന്ന ബാറ്റർ.

  രോഹിത് വെള്ളക്കുപ്പായം അഴിച്ചു; അകലുന്നത് ടെസ്റ്റ് ക്രിക്കറ്റിലെ ‘സമാനതകളില്ലാത്ത ആക്രമണ ബാറ്റിംഗ് മുഖം’

ഇവൻ എങ്ങനെയെങ്കിലും ഔട്ടാവണേയെന്നു പ്രാർഥിക്കുന്ന അടുത്തവൻ. വിജയത്തിനരികെ ക്രീസിൽ ‘തുഴച്ചിൽ’ നടക്കുമ്പോൾ ‘‘സ്റ്റമ്പിലടിച്ച് ഔട്ടാകെടാ’’ എന്ന് ആക്രോശിക്കുന്ന ടീ അംഗങ്ങൾ. ലാസ്റ്റ് ബോളിൽ സിംഗിള് എടുത്താൽ ഞാനൊന്നും ഓടില്ലെന്നു പറഞ്ഞ് ബാറ്റിൽ കുത്തിയിരിക്കുന്ന നോൺ സ്ട്രൈക്കർ. ക്യാമറകൾ ഒപ്പിയെടുക്കാതെ പോയ ഫീൽഡിംഗ് പാടവങ്ങൾ, ഡൈവിംഗ് ക്യാച്ചുകൾ, തർക്കങ്ങൾ പലതും റണ്ണൌട്ടുകളെ ചൊല്ലിയായിരുന്നു. ഒരുമാതിരിപ്പെട്ട ഔട്ടുകളൊന്നും സമ്മതിച്ചു കൊടുത്ത ചരിത്രമില്ല. തർക്കിക്കുന്ന സമയത്ത് ടീമിലെ ‘സത്യസന്ധ’നോ പുറത്തു നിന്നൊരാളോ ഔട്ടിനെ അനുകൂലിച്ചാൽ പിന്നെ മാറിക്കൊടുക്കാതെ നിവൃത്തിയില്ല. മഴ പെയ്തു ചെളിഞ്ഞ പിച്ചുകൾ വൃത്തിയാക്കുന്നതിൽ കാണിച്ചിട്ടുള്ള ആത്മാർത്ഥത വേറൊരു ജോലിയിലും കാണിച്ചിട്ടില്ല.

വീട്ടിൽ നിന്നും കടയിൽ പറഞ്ഞു വിട്ട വൈകുന്നേരങ്ങൾ ഇരുട്ടും വരെ ആഘോഷിച്ചത് ആ പറമ്പുകളിലായിരുന്നു. ബാറ്റിംഗ് കഴിഞ്ഞ് കടയിൽ പോണം എന്നും പറഞ്ഞു ഫീൽഡ് ചെയ്യാതെ മുങ്ങുന്ന വിരുതന്മാരും ഉണ്ടായിരുന്നു. സ്റ്റമ്പർ ബോളുകൾ തകർത്ത ജനൽചില്ലുകൾ പലപ്പോഴും പിറ്റേ ദിവസത്തെ കളിയും മുടക്കിയിട്ടുണ്ട്. പന്ത് മതിലിനകത്തേക്ക് ഉയർന്നു പൊങ്ങുമ്പോളേ പറമ്പ് കാലിയാകും. പലരും ഓടി വീടെത്തിയിട്ടുണ്ടാവും. ബൗണ്ടറി ലൈനിൽ നിന്നും ക്യാച്ചെടുത്തിട്ട് മുന്നോട്ടു കയറി ഫ്രീസായി നിന്നു കാണിക്കൽ, സിക്സാണെന്ന് കാണിക്കാൻ ആരുടെയോ കാൽപ്പാട് കാട്ടി ബോൾ കുത്തിയ പാടാണെന്ന് വരുത്തി തീർക്കൽ. ഇതൊക്കെ അന്നത്തെ സ്ഥിരം കലാപരിപാടികളിൽ ചിലതുമാത്രമായിരുന്നു.

വെയിലും മഴയും തളർത്താത്ത ആവേശം നിറഞ്ഞ പോരാട്ടങ്ങൾക്കു പല ദിവസങ്ങളിലും തിരശീലയിടുന്നത് കുറ്റിക്കാടുകളിലും മതിലകങ്ങളിലും പോയി ഒളിച്ചിരിക്കുന്ന പന്തുകൾ ആയിരിക്കും. അതും ഒന്ന് ഫോമായി വരുമ്പോൾ. ബാല്യം നൊസ്റ്റാൾജിയയുടെ കൂടാരമാണ്. ഓർമകളിൽ പച്ച വിരിച്ചു നിന്ന പറമ്പുകളിൽ പലതും ഇന്ന് നാമാവശേഷമായി. മണ്ണിനു മീതെ കെട്ടിടങ്ങള് ഉയർന്നപ്പോൾ ആ സ്മാരകങ്ങൾ ഓർമ്മകളായി.

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം

പക്ഷേ, ഓർമ്മകൾക്കു മരണമില്ലല്ലോ. ഏതു വേനലിലും ഹൃദയത്തിന്റെ അടിത്തട്ടിൽ അവയങ്ങനെ പൂത്തു തളിർത്തു നിൽക്കും. ജീവിതത്തിൽ നാം അനുഭവിച്ച നമ്മുടെ അനിയന്മാരില്ലേക്കു പകർന്ന ആ നല്ല കാലം ഇനിയൊരു സൂര്യോദയത്തിൽ വീണ്ടും തുടുങ്ങിയിരുന്നെങ്കിലെന്നു നാം വല്ലാതെ ആശിച്ചു പോകും. വിരാട് കോഹ്ലിയും ട്രാവിസ് ഹെഡ്ഡുമുള്ള ഈ കാലത്തിൽ നിന്നും എത്ര മനോഹരമാണു സച്ചിനും അസ്ഹറുദ്ദീനും ദ്രാവിഡും ഗാംഗുലിയും കളം വാണ ആ പഴയ കാലം. അതാണു നന്മ. ഓരോ നാട്ടിൻപുറത്തുകാരനും അനുകരിച്ചു റബ്ബർ തോട്ടങ്ങളിലും തെങ്ങിൻ തോപ്പുകളിലും അവധിക്കാലം ആഘോഷിച്ച ആ നല്ല കാലം. എത്ര നിമിഷങ്ങളാണ്, എത്ര സന്തോഷങ്ങളാണ്, എത്ര ആഘോഷങ്ങളാണ് നമുക്ക് നഷ്ടമായത്.!

Story Highlights: Nostalgia for the summer cricket days of the 80s and 90s in Kerala, when Sachin, Ganguly, Azharuddin, and Dravid were heroes.

Related Posts
മെസ്സിയുടെ അർജന്റീനയുടെ കേരള സന്ദർശനത്തിൽ അവ്യക്തത തുടരുന്നു
Kerala football match

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. ടീം എത്തിയാൽ Read more

കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത
Kerala monsoon rainfall

കേരളത്തിൽ അടുത്ത അഞ്ചു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read more

കോഴിക്കോട് എള്ളിക്കാപാറയിൽ ഭൂചലനം; പരിഭ്രാന്തരായി നാട്ടുകാർ
Kozhikode earthquake

കോഴിക്കോട് കായക്കൊടി എള്ളിക്കാപാറയിൽ രാത്രി എട്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. തുടർന്ന് Read more

  രജനികാന്തുമായി കൂടിക്കാഴ്ച നടത്തി മന്ത്രി റിയാസ്
ഐ.എച്ച്.ആർ.ഡിയിൽ സ്വയം വിരമിക്കലിന് അപേക്ഷ ക്ഷണിച്ചു
Voluntary Retirement Scheme

സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഐ.എച്ച്.ആർ.ഡി സ്വയം വിരമിക്കലിന് അപേക്ഷ ക്ഷണിച്ചു. 20 Read more

കിലെ സിവിൽ സർവീസ് അക്കാദമിയിൽ 2025-26 വർഷത്തേക്ക് അപേക്ഷകൾ ക്ഷണിച്ചു
KILE Civil Service Academy

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിലുള്ള കിലെ സിവിൽ സർവീസ് Read more

കണ്ണൂരിൽ ഭാര്യയെ ഭീഷണിപ്പെടുത്തുന്നതിനിടെ യുവാവ് കഴുത്തിൽ കയർ മുറുകി മരിച്ചു
Accidental Suicide Kannur

കണ്ണൂരിൽ ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു. തായെതെരു Read more

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം; സ്വർണ്ണ വ്യാപാരികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി
Messi Kerala fraud case

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണ്ണ വ്യാപാരികളിൽ നിന്ന് പണം തട്ടിയതായി പരാതി. Read more

അർജന്റീന ടീം കേരളത്തിൽ എത്തും; എല്ലാ ആശങ്കകളും അകറ്റുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ
Argentina Kerala visit

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകൾക്ക് വിരാമമിട്ട് കായിക Read more

ഐപിഎൽ മത്സരങ്ങള് ഇന്ന് പുനരാരംഭിക്കും; ആദ്യ മത്സരത്തില് റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്ക്കത്തയും നേര്ക്കുനേര്
IPL matches restart

അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ ഇന്ന് പുനരാരംഭിക്കും. ആദ്യ മത്സരത്തിൽ Read more

ആലപ്പുഴയിൽ വെറ്ററിനറി സർജൻ, പി.ജി. വെറ്റ് തസ്തികകളിൽ അവസരം; വാക്ക്-ഇൻ-ഇന്റർവ്യൂ മെയ് 19-ന്
Veterinary Jobs Alappuzha

റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി Read more