കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നടന്ന കഞ്ചാവ് കേസിൽ പോലീസ് എത്തുമ്പോൾ പ്രതികൾ കഞ്ചാവ് പാക്ക് ചെയ്യുകയായിരുന്നുവെന്ന് നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൾ സലാം വ്യക്തമാക്കി. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നും മുറിയിൽ നിന്നാണ് പ്രതികളെ കഞ്ചാവുമായി പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിവരങ്ങളും വീഡിയോയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതികൾ പുറത്തായിരുന്നു എന്നത് കള്ളമാണെന്നും അദ്ദേഹം ട്വന്റിഫോറിനോട് വ്യക്തമാക്കി.
പിടിയിലായ വിദ്യാർത്ഥികൾക്ക് കുറ്റകൃത്യത്തിൽ ഉറപ്പായും പങ്കുണ്ടെന്നും അബ്ദുൾ സലാം പറഞ്ഞു. റൂമുകളിൽ താമസിക്കുന്നവരുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റാരും അവിടെ വരാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറിയ അളവിൽ കിട്ടുമെന്ന പ്രതീക്ഷയിലാണ് പോയതെന്നും ഇത്രയും കൂടുതൽ പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസമായി വിദ്യാർത്ഥികളെ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും നേരത്തെ തന്നെ പരാതി കിട്ടിയിരുന്നുവെന്നും അസിസ്റ്റന്റ് കമ്മീഷണർ വെളിപ്പെടുത്തി. പാർവ്വ വിദ്യാർത്ഥികൾ ക്യാമ്പസിൽ എത്തുന്നുണ്ടെന്നും അവരാണ് കഞ്ചാവ് കൊടുക്കുന്നതെന്നും അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നതായി അദ്ദേഹം പറഞ്ഞു. അവർ താമസിക്കുന്ന മുറി തന്നെയാണെന്നും പോലീസ് എത്തുമ്പോൾ പ്രതികൾ കഞ്ചാവ് പാക്ക് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ ലഹരി നാർക്കോട്ടിക്സ് വിപണനത്തിനായും ഉപയോഗത്തിനായും സൂക്ഷിച്ചിട്ടുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് തൃക്കാക്കര എസിപിയും വ്യക്തമാക്കി. കഞ്ചാവ് കണ്ടെടുത്ത രണ്ട് റൂമുകളിലും അവിടെ താമസിക്കുന്ന വിദ്യാർത്ഥികൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹവും സാക്ഷ്യപ്പെടുത്തി. വിദ്യാർത്ഥികൾക്കിടയിൽ തന്നെ ഉപയോഗിക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമാണ് കഞ്ചാവ് ശേഖരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പസിനകത്തും പുറത്തും നിന്നുള്ളവരുടെ പങ്കുണ്ടെന്നാണ് മനസ്സിലാകുന്നതെന്നും തൃക്കാക്കര എസിപി വ്യക്തമാക്കി. കുട്ടികളെ കുടുക്കിയതെന്ന ആരോപണവും പോലീസ് നിഷേധിച്ചു. അതുകൊണ്ട് അവിടെ താമസിക്കുന്നവർ ഇരകളാക്കപ്പെട്ടു എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും അവർക്ക് കൃത്യമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരുടെ സമ്മതമില്ലാതെ റൂമിൽ കയറുക എന്നത് സാധിക്കാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Police found students packing marijuana when they arrived at the Kalamassery Polytechnic hostel during a drug raid.