വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതിയായ അഫാൻ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. അഫാൻ എലിവിഷം കഴിച്ചതിനു ശേഷമാണ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കൃത്യമായി ഏത് ലഹരിയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താൻ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മാനസികാരോഗ്യ നിലയും പരിശോധിക്കുന്നുണ്ട്.
ലത്തീഫിനെ നെഞ്ചിന് മുകളിൽ ചുറ്റിക കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കഴുത്തിലും തലയ്ക്ക് പിന്നിലും മുഖത്തും അടിയേറ്റിരുന്നു. ലത്തീഫിന്റെ ശരീരത്തിൽ ഇരുപതോളം മുറിവുകളുണ്ട്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. കൊലപാതകം നടന്ന ദിവസം അബ്ദുല്ലത്തീഫ് അഫാന്റെ വീട്ടിലെത്തിയിരുന്നു. ഇതിനുമുമ്പ് ഫോൺ വാങ്ങി നൽകാത്തതിന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും വിവരമുണ്ട്.
അന്ന് എലിവിഷം കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൊലപാതകത്തിന് ശേഷവും എലിവിഷം കഴിച്ചിരുന്നു.
Story Highlights: Accused in Venjaramoodu multiple murder case tested positive for drug use.