കേരള പൊലീസിന്റെ നിഗമനങ്ങൾ ശരിയാവുകയാണ് നാടിനെ നടുക്കിയ എടിഎം കവർച്ച സംഘം പിടിയിലാവുമ്പോൾ. തൃശൂർ നഗരത്തിന് സമീപത്തെ മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപയാണ് മുഖം മൂടി ധരിച്ച് കാറിലെത്തിയ സംഘം കവർന്നത്. എടിഎമ്മിലെ ക്യാമറകളിൽ സ്പ്രേ അടിച്ച് കാഴ്ച തടസ്സപ്പെടുത്തിയായിരുന്നു കവർച്ച. സമീപത്തുള്ള സിസിടിവി ക്യാമറകളിൽ നിന്നാണ് മുഖം മൂടി സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
കൃത്യമായ പ്ലാനുമായി എത്തിയ കേരളത്തിനുള്ള പുറത്തുള്ള സംഘമാണ് കൊള്ളക്ക് പിന്നിലെന്ന് ക്രൈം സീൻ പരിശോധിച്ചതിന് പിന്നാലെ കേരള പൊലീസ് ഉറപ്പിച്ചിരുന്നു. ഇത്ര വലിയൊരു കുറ്റകൃത്യത്തിന് ശേഷം പ്രതികൾ സംസ്ഥാനം വിടാനാണ് സാധ്യതയെന്നും പൊലീസ് മനസ്സിലാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് സമീപ സംസ്ഥാനങ്ങളിലേക്ക് ജാഗ്രത നിർദേശം നൽകിയത്. കേരള പൊലീസിന്റെ സന്ദർഭോചിതമായ ഇടപെടലാണ് പ്രതികളെ തമിഴ് നാട് പൊലീസിന്റെ കൈകളിലേക്കെത്തിയത്.
മണ്ണുത്തി ദേശിയ പാതയിൽ നിർത്തിയിട്ട കണ്ടൈനറിലേക്ക് കവർച്ചയ്ക്ക് ഉപയോഗിച്ച കാർ ഓടിച്ച് കയറ്റിയാണ് പ്രതികൾ കേരളം വിട്ടത്. കേരളം വിട്ട പ്രതികളുടെ വാഹനം തമിഴ്നാട് സന്യാസി പാളയത്തിന് സമീപത്ത് വെച്ച് വാഹനങ്ങളുമായി അപകടമുണ്ടാവുന്നിടത്താണ് പ്രതികളുടെ പ്ലാനുകൾ പൊളിയുന്നത്. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നതോടെ പ്രതികൾ പൊലീസിനെ അക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടിലിന് ശേഷമാണ് തമിഴ്നാട് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കണ്ടൈനറിൽ നിന്ന് കൊള്ളക്ക് ഉപയോഗിച്ച കാറും പണവും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
Story Highlights: Kerala Police’s deductions prove correct as ATM robbery gang from Haryana is caught within hours in Tamil Nadu.
More Headlines
Anjana
Related posts
Latest News
ഇലോൺ മസ്കും ജോർജിയ മലോണിയും ഡേറ്റിങിലെന്ന അഭ്യൂഹം: വിശദീകരണവുമായി മസ്ക്
ഇലോൺ മസ്കും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മലോണിയും തമ്മിൽ ഡേറ്റിങിലാണെന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ വൈറലായതിനെ തുടർന്നാണ് ഇത് സംഭവിച്ചത്. എന്നാൽ, തങ്ങൾ ഡേറ്റിങിലല്ലെന്നും താൻ അമ്മയ്ക്കൊപ്പമായിരുന്നു അവിടെ ചെന്നതെന്നും മസ്ക് വ്യക്തമാക്കി.
തിരുപ്പതി ലഡ്ഡു: നെയ്യിൽ മായം കണ്ടെത്തിയതിന് പിന്നാലെ വിശദീകരണവുമായി ദേവസ്വം
തിരുപ്പതി ലഡ്ഡു നിർമാണത്തിൽ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതിനെ തുടർന്ന് തിരുമല തിരുപ്പതി ദേവസ്വം വിശദീകരണം നൽകി. നിലവിൽ പരിശുദ്ധിയോടെയാണ് ലഡ്ഡു തയ്യാറാക്കുന്നതെന്നും ഭക്തർ ആശങ്കപ്പെടേണ്ടതില്ലെന്നും ട്രസ്റ്റ് അറിയിച്ചു. നെയ്യിൽ മായം കണ്ടെത്താനുള്ള യന്ത്രം ഉടൻ സ്ഥാപിക്കുമെന്നും ദേവസ്വം വ്യക്തമാക്കി.
പണം കൊടുത്താൽ വിവാഹം മുടക്കിത്തരാം; പ്രൊഫഷണൽ വെഡ്ഡിങ് ഡിസ്ട്രോയർ രംഗത്ത്
സ്പെയിനിൽ നിന്നുള്ള എണസ്റ്റോ റെയിനേഴ്സ് വേരിയ എന്നയാൾ പണം വാങ്ങി വിവാഹം മുടക്കിത്തരുന്ന സേവനം ആരംഭിച്ചു. 500 യൂറോ നൽകിയാൽ വിവാഹ വേദിയിൽ എത്തി ചടങ്ങ് തകർക്കും. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഈ സേവനത്തിന് നിരവധി പേർ സമീപിച്ചതായി വേരിയ പറയുന്നു.
ഹോട്ടലുകളിലെയും പൊതുശുചിമുറികളിലെയും ഒളിക്യാമറകൾ കണ്ടെത്താൻ എളുപ്പവഴികൾ
ഹോട്ടലുകളിലും പൊതുശുചിമുറികളിലും ഒളിക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള മാർഗങ്ങൾ ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. സ്മോക്ക് ഡിറ്റക്ടറുകൾ, ടിഷ്യൂ ബോക്സുകൾ, സിങ്കുകൾ, ഷവറുകൾ, കണ്ണാടികൾ എന്നിവിടങ്ങളിൽ സൂക്ഷ്മമായി പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. ഫോൺ സിഗ്നൽ, ലൈറ്റുകൾ, മൊബൈൽ ആപ്പുകൾ എന്നിവയുടെ സഹായത്തോടെ ഒളിക്യാമറകൾ കണ്ടെത്താനുള്ള മാർഗങ്ങളും വിശദീകരിക്കുന്നു.
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് സ്ഥിരീകരണം; വെളിപ്പെടുത്തലുമായി മാർക്കറ്റിങ് സ്ഥാപനം
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് കോക്സ് മീഡിയ ഗ്രൂപ്പ് സമ്മതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സംഭാഷണങ്ങൾ ശേഖരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ ഇടപാടുകാരാണ്.
ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.
മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള ബാങ്കിന്റെ സഹായം
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും വായ്പകൾ കേരള ബാങ്ക് എഴുതിതള്ളും. ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും.
ഖത്തറിൽ വീട്ടുസംരംഭങ്ങൾക്കുള്ള പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി
വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ 48 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ഹോം പ്രോജക്ട് ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചു.