ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി അനുര കുമാര ദിസനായകെ തെരഞ്ഞെടുക്കപ്പെട്ടു. ജനത വിമുക്തി പെരുമന (JVP) നേതാവായ അനുര, നാഷണൽ പീപ്പിൾസ് പവർ എന്ന സോഷ്യലിസ്റ്റ് സഖ്യത്തിന്റെ സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കും ആഭ്യന്തര കലാപത്തിനും ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് അനുരയുടെ മിന്നും ജയം. നൂറ്റാണ്ടുകളായി ശ്രീലങ്കൻ ജനത വളർത്തിയെടുത്ത സ്വപ്നം യാഥാർത്ഥ്യമായെന്ന് വോട്ടർമാർക്ക് നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.
അതിസാധാരണമായ കുടുംബസാഹചര്യങ്ങളിൽ നിന്നും പ്രസിഡന്റ് പദവിയിലെത്തുന്ന ആളാണ് അനുര. ശ്രീലങ്കയുടെ പത്താമത്തെ പ്രസിഡന്റായി അദ്ദേഹം നാളെ സത്യപ്രതിജ്ഞ ചെയ്യും. കേവല ഭൂരിപക്ഷത്തിനുവേണ്ട 50 ശതമാനത്തിലധികം വോട്ടുകൾ ഒരു സ്ഥാനാർത്ഥിക്കും ലഭിക്കാതിരുന്ന സാഹചര്യത്തിൽ രണ്ടാം മുൻഗണനാ വോട്ടുകൾ എണ്ണിയതിനെ തുടർന്നാണ് അനുര വിജയിച്ചത്. ചൈന അനുകൂല നിലപാടുള്ള അനുരയുടെ വിജയം ഇന്ത്യയ്ക്ക് ആശങ്കകൾക്കിടയാക്കും.
ശ്രീലങ്കയിലെ അനുരാധപുര ജില്ലയിലെ കർഷകതൊഴിലാളിയുടെ മകനായ അനുര, ജെവിപിയിൽ വിദ്യാർത്ഥികാലം മുതൽ പ്രവർത്തിച്ചുവരുന്ന നേതാവാണ്. 2000-ൽ പാർലമെന്റിലെത്തിയ അദ്ദേഹം 2004-ലെ സർക്കാരിൽ കൃഷി, ജലസേചനം വകുപ്പു മന്ത്രിയായിരുന്നു. 2014-ൽ ജെവിപിയുടെ നേതൃത്വം ഏറ്റെടുത്ത അനുര, 2015-ൽ എട്ടാം പാർലമെന്റിൽ മുഖ്യപ്രതിപക്ഷ ഓർഗനൈസർ സ്ഥാനവും വഹിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി സമയത്ത്, ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് അനുരയ്ക്ക് തുണയായത്. വലിയ കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ശ്രീലങ്കയിൽ ആദ്യമായാണ് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി സമഗ്രാധിപത്യം നേടി അധികാരത്തിലെത്തുന്നത്.
Story Highlights: Anura Kumara Dissanayake elected as Sri Lanka’s new President, marking a historic win for the communist party JVP.
More Headlines
Anjana
Related posts
Latest News
തിരുപ്പതി ലഡ്ഡു: നെയ്യിൽ മായം കണ്ടെത്തിയതിന് പിന്നാലെ വിശദീകരണവുമായി ദേവസ്വം
തിരുപ്പതി ലഡ്ഡു നിർമാണത്തിൽ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതിനെ തുടർന്ന് തിരുമല തിരുപ്പതി ദേവസ്വം വിശദീകരണം നൽകി. നിലവിൽ പരിശുദ്ധിയോടെയാണ് ലഡ്ഡു തയ്യാറാക്കുന്നതെന്നും ഭക്തർ ആശങ്കപ്പെടേണ്ടതില്ലെന്നും ട്രസ്റ്റ് അറിയിച്ചു. നെയ്യിൽ മായം കണ്ടെത്താനുള്ള യന്ത്രം ഉടൻ സ്ഥാപിക്കുമെന്നും ദേവസ്വം വ്യക്തമാക്കി.
പണം കൊടുത്താൽ വിവാഹം മുടക്കിത്തരാം; പ്രൊഫഷണൽ വെഡ്ഡിങ് ഡിസ്ട്രോയർ രംഗത്ത്
സ്പെയിനിൽ നിന്നുള്ള എണസ്റ്റോ റെയിനേഴ്സ് വേരിയ എന്നയാൾ പണം വാങ്ങി വിവാഹം മുടക്കിത്തരുന്ന സേവനം ആരംഭിച്ചു. 500 യൂറോ നൽകിയാൽ വിവാഹ വേദിയിൽ എത്തി ചടങ്ങ് തകർക്കും. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഈ സേവനത്തിന് നിരവധി പേർ സമീപിച്ചതായി വേരിയ പറയുന്നു.
ഹോട്ടലുകളിലെയും പൊതുശുചിമുറികളിലെയും ഒളിക്യാമറകൾ കണ്ടെത്താൻ എളുപ്പവഴികൾ
ഹോട്ടലുകളിലും പൊതുശുചിമുറികളിലും ഒളിക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള മാർഗങ്ങൾ ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. സ്മോക്ക് ഡിറ്റക്ടറുകൾ, ടിഷ്യൂ ബോക്സുകൾ, സിങ്കുകൾ, ഷവറുകൾ, കണ്ണാടികൾ എന്നിവിടങ്ങളിൽ സൂക്ഷ്മമായി പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. ഫോൺ സിഗ്നൽ, ലൈറ്റുകൾ, മൊബൈൽ ആപ്പുകൾ എന്നിവയുടെ സഹായത്തോടെ ഒളിക്യാമറകൾ കണ്ടെത്താനുള്ള മാർഗങ്ങളും വിശദീകരിക്കുന്നു.
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
മുണ്ടക്കൈ-പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ വീടും ലാപ്ടോപ്പും നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു. ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയും സ്പർശ് ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നൽകിയ ലാപ്ടോപ്പ് സ്വഭ് വാന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷ നൽകും.
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് സ്ഥിരീകരണം; വെളിപ്പെടുത്തലുമായി മാർക്കറ്റിങ് സ്ഥാപനം
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് കോക്സ് മീഡിയ ഗ്രൂപ്പ് സമ്മതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സംഭാഷണങ്ങൾ ശേഖരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ ഇടപാടുകാരാണ്.
ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.
മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള ബാങ്കിന്റെ സഹായം
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും വായ്പകൾ കേരള ബാങ്ക് എഴുതിതള്ളും. ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും.
ഖത്തറിൽ വീട്ടുസംരംഭങ്ങൾക്കുള്ള പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി
വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ 48 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ഹോം പ്രോജക്ട് ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചു.