ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു

നിവ ലേഖകൻ

Lebanon pager explosions

ലെബനനിലെ പേജർ സ്ഫോടനങ്ങൾ മധ്യേഷ്യയെ ഞെട്ടിച്ചിരിക്കുകയാണ്. 12 പേർ കൊല്ലപ്പെടുകയും 2700 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഹിസ്ബുല്ലയും ഇറാനും ഇസ്രായേലിനെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ആരോപണം തെളിയിക്കുന്ന തെളിവുകളില്ല. ഇസ്രയേൽ സൈന്യം പ്രതികരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല. തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല പറയുമ്പോൾ മധ്യേഷ്യ ആശങ്കയിലാണ്. ഹിസ്ബുല്ല പുതുതായി വാങ്ങിയ പേജറുകളിൽ കൃത്രിമം നടത്തിയാണ് ആക്രമണം നടത്തിയതെന്ന് പലരും കരുതുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇസ്രയേലിൻ്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ഹിസ്ബുല്ല പുതുതായി വാങ്ങിയ 5000 ത്തോളം പേജറുകളിൽ സ്ഫോടക വസ്തു നിറച്ചുവെന്നാണ് ലെബനീസ് സുരക്ഷാ ഏജൻസി ഉന്നതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതും ആരോപണം മാത്രമാണ്. പേജർ റേഡിയോ സംവിധാനം ഹാക്ക് ചെയ്താവാം ആക്രമണം നടത്തിയതെന്ന വാദവും ശക്തമാണ്. ഈ ഹാക്കിങിലൂടെ പേജർ ബാറ്ററികൾ അമിതമായി ചൂടാക്കാനുള്ള വഴിയൊരുക്കി പൊട്ടിത്തെറിയിലേക്ക് നയിച്ചതാവാമെന്നാണ് വാദം. പുതുതായി വാങ്ങിയ 5000 പേജറുകളിൽ പൊട്ടിയ 3000 ത്തോളം പേജറുകൾ കഴിഞ്ഞാൽ 2000ത്തിലധികം പേജറുകളിൽ ഹിസ്ബുല്ല പരിശോധന നടത്തി.

ഒന്ന് മുതൽ മൂന്ന് ഗ്രാം വരെ പിഇടിഎൻ എന്ന പ്രഹരശേഷി കൂടിയ സ്ഫോടക വസ്തുക്കളും ചെറിയ ഇരുമ്പ് ഗോളങ്ങളും ഇവയിൽ കണ്ടെത്തിയെന്നും റിപ്പോർട്ടുണ്ട്. അമേരിക്കയ്ക്കും യൂറോപ്യൻ യൂണിയനും അവരുടെ പാശ്ചാത്യ സഖ്യ രാഷ്ട്രങ്ങൾക്കും കണ്ണിലെ കരടുകളിൽ ഒന്നാണ് ലെബനൻ. യു. എസ്, യു. കെ, ജപ്പാൻ പോലുള്ള രാജ്യങ്ങൾ ഹിസ്ബുല്ലയെ തീവ്രവാദ സംഘമായതാണ് കരുതുന്നത്.

  മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം

തായ്വാനിലെ പേജർ നിർമ്മാണ കമ്പനി ഗോൾഡ് അപ്പോളോയുടെ ട്രേഡ് മാർക്ക് പതിച്ച പേജറുകളാണ് പൊട്ടിത്തെറിച്ചത്. എന്നാൽ തങ്ങളുടെ ട്രേഡ് മാർക്ക് മാത്രമേയുള്ളൂവെന്നും ഇവ നിർമ്മിച്ചത് ഹങ്കേറിയൻ കമ്പനിയായ ബിഎസിയാണെന്ന് ഇവർ പറയുന്നു. ഇരു കമ്പനികളും തമ്മിൽ നേരത്തെ ഒപ്പുവച്ച കരാറിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ ബിഎസിയുടെ ഭാഗത്ത് നിന്ന് ഇതുവരെ പരസ്യ പ്രതികരണം വന്നിട്ടില്ല. ഹങ്കറി തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് ബിഎസി കൺസൾട്ടിങ് പ്രവർത്തിക്കുന്നത്.

ഹിസ്ബുല്ല നേതാവ് ഹസൻ നസ്രള്ള ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മൊബൈലുകൾ ഉപയോഗിക്കേണ്ടെന്നും പേജറുകളിലേക്ക് മടങ്ങാനും ആഹ്വാനം ചെയ്തത്. ഏഴ് മാസത്തിനിപ്പുറം ലോക ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ആക്രമണത്തിൻ്റെ ഞെട്ടലിലേക്കാണ് ഹസൻ നസ്രള്ളയും സംഘവും എത്തിനിൽക്കുന്നത്.

Story Highlights: Lebanon pager explosions shock Middle East, Hezbollah blames Israel, investigation ongoing

  മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം
Related Posts
ആലുങ്കൽ മുഹമ്മദ് ഫോബ്സ് പട്ടികയിൽ; മിഡിൽ ഈസ്റ്റിലെ മികച്ച സംരംഭകനായി തിരഞ്ഞെടുക്കപ്പെട്ടു
Alungal Muhammed Forbes List

24 ന്യൂസ് ചെയർമാനും അബീർ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനുമായ ആലുങ്കൽ മുഹമ്മദിനെ ഫോബ്സ് Read more

ഗസ്സയിലെ യുദ്ധം അവസാനിച്ചു; സമാധാന കരാർ ഒപ്പുവച്ചു
Gaza peace agreement

ഗസ്സയിൽ രണ്ട് വർഷം നീണ്ട യുദ്ധം അവസാനിച്ചു. ഈജിപ്ത്, ഖത്തർ, തുർക്കി, യുഎസ് Read more

പാകിസ്താൻ ഭീകരവാദം തുടർന്നാൽ ഭൂപടം മാറ്റേണ്ടിവരുമെന്ന് കരസേന മേധാവി
Pakistan terrorism warning

പാകിസ്താൻ ഭീകരവാദത്തെ പിന്തുണച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര Read more

ഭീകരതക്കെതിരെ ലോകം ഒറ്റക്കെട്ടായി പോരാടണം: എസ് ജയശങ്കർ
global fight terrorism

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തു. Read more

ഷാങ്ഹായ് ഉച്ചകോടിയിൽ ഭീകരവാദം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Shanghai Summit Terrorism

ഷാങ്ഹായ് ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടിച്ചു. ഭീകരവാദം സമാധാനത്തിന് ഏറ്റവും Read more

  മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം
ലെബനോനിൽ ക്രിക്കറ്റ് വസന്തം; ടി20 ടൂർണമെൻ്റിൽ സിറിയൻ അഭയാർത്ഥി ടീമും
lebanon cricket tournament

ലെബനോനിൽ ആദ്യമായി ടി20 ക്രിക്കറ്റ് ടൂർണമെൻ്റ് നടന്നു. ടൂർണമെൻ്റിൽ ശ്രീലങ്കൻ, ഇന്ത്യൻ, പാക്കിസ്ഥാൻ Read more

ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം; എസ്.സി.ഒ യോഗത്തിൽ ജയ്ശങ്കർ
S Jaishankar

ചൈനയിലെ ടിയാൻജിനിൽ നടന്ന എസ്.സി.ഒ യോഗത്തിൽ ഭീകരവാദത്തെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ Read more

ഭീകരതക്കെതിരെ സഹിഷ്ണുതയും ഇരട്ടത്താപ്പും പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
India Brazil cooperation

ഭീകരതക്കെതിരെ സഹിഷ്ണുതയും ഇരട്ടത്താപ്പും പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഇന്ത്യയും ബ്രസീലും തമ്മിൽ Read more

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
Indians Abducted in Mali

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയ സംഭവം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. Read more

പഹൽഗാം ആക്രമണം സാമ്പത്തിക യുദ്ധമെന്ന് ജയശങ്കർ
Pahalgam terrorist attack

പഹൽഗാം ഭീകരാക്രമണം സാമ്പത്തിക യുദ്ധമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കാശ്മീരിലെ ടൂറിസം Read more

Leave a Comment