കെഎസ്ആർടിസിയിലെ ഈ ഓണക്കാലത്തെ താരം ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാരുമൂടുകാരൻ സിദ്ധാർത്ഥനാണ്. കഴിഞ്ഞ ജൂൺ 3ന് സിദ്ധാർത്ഥൻ കെഎസ്ആർടിസിയിലെ പ്രശ്നങ്ങളെല്ലാം പറഞ്ഞുകൊണ്ട് ഇന്ത്യൻ പ്രസിഡന്റിന് ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. ശമ്പളവും ആനുകൂല്യവും കൃത്യമായി കിട്ടുന്നില്ല എന്നതായിരുന്നു അപേക്ഷയുടെ രത്നച്ചുരുക്കം.
പ്രസിഡന്റ് ദ്രൗപതി മുർമുവിന് അയച്ച പരാതിയുടെ കോപ്പികൾ കേന്ദ്ര സർക്കാരിനും, സുപ്രീം കോർട്ട് രജിസ്ട്രാർ ജനറലിനും, കേരള സർക്കാരിനും അയച്ചിരുന്നു. ഈ അപേക്ഷ അയയ്ക്കുമ്പോൾ സിദ്ധാർത്ഥൻ അടക്കമുള്ള കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് ആദ്യഗഡു ശമ്പളം മാത്രമേ ലഭിച്ചിട്ടുള്ളൂ.
എന്നാൽ, ഈ അപേക്ഷയ്ക്ക് പരിഹാരമായി ഈ ഓണക്കാലത്ത് ജീവനക്കാർക്കെല്ലാം ഒറ്റഗഡു ശമ്പളം കൈയ്യിൽ കിട്ടി എന്നതാണ് വസ്തുത. കെഎസ്ആർടിസി ജീവനക്കാരുടെ പ്രശ്നങ്ങൾ അറിയാൻ ഈ രാജ്യത്ത് ഇനി ഒരാളുമില്ല. ഇന്ത്യൻ പ്രസിഡന്റു വരെ അറിഞ്ഞിരിക്കുകയാണ്. ഇനിയുള്ള മാസങ്ങളിലെല്ലാം എങ്ങനെയെങ്കിലും മാസാദ്യം മുഴുവൻ ശമ്പളവും നൽകാനാണ് മാനേജ്മെന്റിന്റെ തീരുമാനം.
ശമ്പളം ഒറ്റഗഡുവായി നൽകാൻ തീരുമാനമെടുത്തതിന്റെ ക്രെഡിറ്റ് വകുപ്പുമന്ത്രിക്കോ, സർക്കാരിനോ മാനേജ്മെന്റിനോ നൽകുന്നതിൽ അർത്ഥമില്ല. അത് സിദ്ധാർത്ഥന്റെ അപേക്ഷയ്ക്കു തന്നെ നൽകുന്നതാണ് ഉചിതം. കാരണം, ഇത്രയും നാൾ ശമ്പളം ഗഡുക്കളായി കൊടുത്തവർ തന്നെയല്ലേ ഇക്കൂട്ടർ. അതിൽ സഹികെട്ടവരാണ് കെഎസ്ആർടിസി ജീവനക്കാർ.
ഇപ്പോൾ സിദ്ധാർത്ഥൻ പ്രസിഡന്റിനും കേന്ദ്രസർക്കാരിനും, സുപ്രീം കോടതി രജിസ്ട്രാർ ജനറലിനും പരാതി അയച്ചതോടെ കാര്യങ്ങൾ കൈയ്യിൽ നിൽക്കില്ലെന്ന് ബന്ധപ്പെട്ടവർക്കു മനസ്സിലായി. കെഎസ്ആർടിസി വിഷയത്തിൽ പ്രസിഡന്റോ, സുപ്രീം കോടതിയോ, കേന്ദ്രസർക്കാരോ അഭിപ്രായം പറഞ്ഞാൽ അത്, കേരള സർക്കാരിന് വലിയ പേരുദോഷമാകും. അതിനു മറുപടി പറേണ്ടി വരും. സർക്കാരിന്റെ മറുപടി, കെഎസ്ആർടിസി ലാഭകരമായി നടത്താനാവുന്നില്ല എന്നാണെങ്കിൽ കെഎസ്ആർടിസി പൂർണ്ണമായും സ്വകാര്യ വത്ക്കരിക്കേണ്ടി വരും. ഇതും സംസ്ഥാന സർക്കാരിന് ക്ഷീണമുണ്ടാക്കും.
ഈ സാഹചര്യത്തിലാണ് മുഴുവൻ ശമ്പളവും ഏതു വിധേനയും എല്ലാ മാസവും മുടക്കമില്ലാതെ നൽകുമെന്ന പ്രഖ്യാപനം നടത്താൻ നിർബന്ധിതരായി മാറിയത്. ഇതാണ് വസ്തുത. മറ്റെല്ലാ ന്യായങ്ങളും വരട്ടു തത്വങ്ങൾ മാത്രമാണ്. സിദ്ധാർത്ഥന്റെ പരാതിയിൻമേൽ എടുത്ത നടപടി അല്ലായിരുന്നുവെങ്കിൽ മാസങ്ങൾക്കു മുമ്പു തന്നെ ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകാൻ സർക്കാരിനോ മാനേജ്മെന്റിനോ കഴിയുമായിരുന്നു. പക്ഷെ, അതുണ്ടായില്ല. ഇവിടെയാണ് സിദ്ധാർത്ഥന്റെ പരാതിയുടെ പ്രസക്തി വർദ്ധിക്കുന്നത്.
Story Highlights: KSRTC employee Siddharthan’s complaint to President leads to one-time salary distribution for Onam
More Headlines
Anjana
Related posts
Latest News
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
മുണ്ടക്കൈ-പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ വീടും ലാപ്ടോപ്പും നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു. ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയും സ്പർശ് ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നൽകിയ ലാപ്ടോപ്പ് സ്വഭ് വാന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷ നൽകും.
അധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഛത്തീസ്ഗഡിലെ ഒപി ജിന്‍ഡാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഗോവിന്ദയുടെ ‘യുപി വാല തുംക’ എന്ന പാട്ടിനൊപ്പിച്ച് ഒരു അധ്യാപകന് കുട്ടികളുടെ കൂടെ നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. 90 ലക്ഷത്തിലധികം ആളുകള്‍ കണ്ട ഈ വീഡിയോയ്ക്ക് 12 ലക്ഷത്തോളം ലൈക്കുകള്‍ ലഭിച്ചു.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാക്കിസ്ഥാനിലെ കറാച്ചിയിൽ മകളുടെ സുരക്ഷയ്ക്കായി അവളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി പിതാവിന്റെ നടപടിയെ അനുകൂലിച്ചപ്പോൾ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യത്യസ്ത പ്രതികരണങ്ങൾ നൽകി. ‘നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാകിസ്ഥാനിലെ കറാച്ചിയിൽ ഒരു പിതാവ് മകളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു. സുരക്ഷാ കാരണങ്ങളാൽ ചെയ്ത ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി ഇതിനെക്കുറിച്ച് ഒരു ചാനലിന് അഭിമുഖം നൽകി.
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് സ്ഥിരീകരണം; വെളിപ്പെടുത്തലുമായി മാർക്കറ്റിങ് സ്ഥാപനം
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് കോക്സ് മീഡിയ ഗ്രൂപ്പ് സമ്മതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സംഭാഷണങ്ങൾ ശേഖരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ ഇടപാടുകാരാണ്.
ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.
മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള ബാങ്കിന്റെ സഹായം
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും വായ്പകൾ കേരള ബാങ്ക് എഴുതിതള്ളും. ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും.
ഖത്തറിൽ വീട്ടുസംരംഭങ്ങൾക്കുള്ള പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി
വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ 48 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ഹോം പ്രോജക്ട് ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചു.