Headlines

Accidents, Kerala News

ഷിരൂരിൽ കനത്ത മഴയും കാറ്റും: അർജുന്റെ രക്ഷാപ്രവർത്തനം വെല്ലുവിളി നേരിടുന്നു

ഷിരൂരിൽ കനത്ത മഴയും കാറ്റും: അർജുന്റെ രക്ഷാപ്രവർത്തനം വെല്ലുവിളി നേരിടുന്നു

ഷിരൂരിൽ അതിശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ വെല്ലുവിളി നേരിടുന്നു. നദിയിലെ കുത്തൊഴുക്ക് വൻ പ്രതിസന്ധിയാണെന്ന് നാവികസേന വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ നദിയിൽ ഇറങ്ങുന്നത് അസാധ്യമാണെന്നും അവർ അറിയിച്ചു. ശക്തമായ കാറ്റ് കാരണം ഡ്രോൺ സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ രാത്രിയിലെ ഡ്രോൺ പരിശോധനയിൽ അനിശ്ചിതത്വം നിലനിൽക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ നടത്തിയ വാർത്താ സമ്മേളനത്തിൽ, നദിയിൽ നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയതായി വ്യക്തമാക്കി. അർജുന്റെ ലോറി റോഡിൽ നിന്ന് 60 മീറ്റർ ദൂരെ പുഴയിൽ കണ്ടെത്തി. ലോറി, ക്യാബിൻ, ടവർ, ഡിവൈഡിംഗ് റെയിൽ എന്നിവയുടെ സ്ഥാനം കണ്ടെത്തിയെങ്കിലും ലോറിക്കുള്ളിൽ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.

ഉപകരണങ്ങളുടെ സുരക്ഷയും കാലാവസ്ഥയും പരിഗണിച്ചാകും രാത്രി പരിശോധനയിൽ തുടർ തീരുമാനമുണ്ടാകുക. നദിയിലെ ഒഴുക്ക് രണ്ട് നോട്ടിൽ കൂടുതലാണെങ്കിൽ ഡൈവർമാർക്ക് ഇറങ്ങാൻ കഴിയില്ല. രാത്രി നടക്കുന്ന തെർമൽ സ്കാനിംഗിലും മനുഷ്യസാന്നിധ്യം കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്

Related posts