Headlines

Health, Kerala News

കേരളത്തിൽ നിപ: കേന്ദ്ര സംഘം എത്തുന്നു, അടിയന്തര നടപടികൾക്ക് നിർദേശം

കേരളത്തിൽ നിപ: കേന്ദ്ര സംഘം എത്തുന്നു, അടിയന്തര നടപടികൾക്ക് നിർദേശം

കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ സംസ്ഥാനത്തേക്ക് വിദഗ്ധ സംഘത്തെ അയയ്ക്കുന്നു. രോഗ നിയന്ത്രണത്തിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. വൺ ഹെൽത്ത് മിഷനിൽ നിന്നുള്ള സംഘമാണ് എത്തുന്നത്. സംസ്ഥാനത്തിന്റെ അഭ്യർത്ഥന പ്രകാരം ഐസിഎംആർ മോണോക്ലോണൽ ആന്റിബോഡികൾ അയച്ചിട്ടുണ്ട്. കൂടുതൽ സാമ്പിളുകൾ പരിശോധിക്കുന്നതിനായി ബിഎസ്എൽ 3 ലാബ് കോഴിക്കോട്ട് എത്തിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളിലും അയൽവാസികളിലും രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് കേന്ദ്ര സംഘം പരിശോധിക്കും. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ ഉണ്ടായ സമ്പർക്ക പട്ടിക തയ്യാറാക്കുകയും രോഗിയുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റൈൻ ചെയ്യുകയും ചെയ്യും. കൂടുതൽ സാമ്പിളുകൾ ലാബുകളിൽ പരിശോധനയ്ക്ക് അയക്കും. മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയായ 14 വയസ്സുകാരൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞിരുന്നു.

അതേസമയം, മലപ്പുറത്ത് 68 വയസ്സുള്ള മറ്റൊരാൾക്ക് കൂടി നിപ രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മരിച്ച കുട്ടിയുമായി സമ്പർക്കമില്ലെങ്കിലും, ഇദ്ദേഹം താമസിക്കുന്നത് മരിച്ച കുട്ടിയുടെ വീടിന് രണ്ട് കിലോമീറ്റർ അകലെയാണ്. മരിച്ച 14 കാരനുമായി സമ്പർക്കം പുലർത്തിയ നാല് പേർ രോഗലക്ഷണങ്ങളുമായി ചികിത്സയിലാണ്.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
ഹോട്ടലുകളിലെയും പൊതുശുചിമുറികളിലെയും ഒളിക്യാമറകൾ കണ്ടെത്താൻ എളുപ്പവഴികൾ
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts