കാർഷിക സർവകലാശാലയിൽ ദേശീയ വിദ്യാഭ്യാസ നയം; രേഖകൾ പുറത്ത്

നിവ ലേഖകൻ

Kerala agriculture university

തൃശ്ശൂർ◾: കേരള കാർഷിക സർവകലാശാലയിൽ ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കിയതിൻ്റെ രേഖകൾ പുറത്ത്. ട്വന്റിഫോറിന് ലഭിച്ച ഈ രേഖകൾ, കുട്ടികൾക്ക് നൽകുന്ന ഓറിയന്റേഷൻ പ്രോഗ്രാമിന്റെ പേര് മുതൽ അക്കാദമിക വിഷയങ്ങളിൽ വരെ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വ്യക്തമാക്കുന്നു. തമിഴ്നാട് ICAR റാങ്കിംഗ് വേണ്ടെന്ന് വെച്ച് എൻഇപി നടപ്പാക്കാതെ മാറി നിൽക്കുമ്പോഴാണ് കേരളത്തിലെ കാർഷിക സർവകലാശാലയിൽ ഇത് നടപ്പാക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുതിയ ബാച്ചിലെ വിദ്യാർത്ഥികൾക്ക് ‘ദീക്ഷാരംഭം’ എന്ന പേരിലാണ് ഓറിയന്റേഷൻ നൽകുന്നത്. എന്നാൽ, ഈ പേര് സ്വീകരിക്കുന്നതിനെതിരെ ബോർഡ് ഓഫ് സ്റ്റഡീസിൽ എതിർപ്പ് ഉയർന്നിരുന്നു. എതിർപ്പുകൾ മറികടന്ന് കേന്ദ്രം നൽകിയ പേര് കൃഷിവകുപ്പിന് കീഴിലുള്ള സർവ്വകലാശാല നടപ്പാക്കുകയായിരുന്നു. പരമ്പരാഗത മൂല്യങ്ങളിൽ ഊന്നിയുള്ള പഠനമാണ് നടത്തേണ്ടതെന്നും സിലബസ്സിൽ നിർദ്ദേശമുണ്ട്.

സിപിഐ ഭരിക്കുന്ന കൃഷിവകുപ്പിന് കീഴിലുള്ള കാർഷിക സർവകലാശാല, പിഎം ശ്രീ പദ്ധതിയിലെ എതിർപ്പ് നിലനിൽക്കെ തന്നെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിയമനവും നടത്തിയിട്ടുണ്ട്. 2023 ജൂണിൽ വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കാതെ നാല് വർഷത്തെ കരാർ വ്യവസ്ഥയിൽ പ്രൊഫസർ ഓഫ് പ്രാക്ടീസ് നിയമനത്തിനുള്ള നോട്ടിഫിക്കേഷൻ പുറത്തിറക്കി. തുടർന്ന് 2024 ഫെബ്രുവരിയിൽ നിയമനവും നടത്തി.

  ആളിയാർ ഡാമിന് താഴെ തമിഴ്നാടിന്റെ പുതിയ ഡാം; നിയമനടപടിക്ക് ഒരുങ്ങി കേരളം

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പോലും എൻഇപി നടപ്പാക്കാത്ത സാഹചര്യത്തിലാണ് കാർഷിക സർവ്വകലാശാലയുടെ ഈ നീക്കം. ഇതിന്റെ ഭാഗമായി പ്രവർത്തിപരിചയം കണക്കാക്കി അധ്യാപക നിയമനം നടത്തുന്ന പ്രൊഫസർ ഓഫ് പ്രാക്ടീസ് എന്ന പദവിയിൽ കഴിഞ്ഞ വർഷം നിയമനം നടത്തിയിരുന്നു.

ചെറുവയൽ രാമനെയാണ് പ്രൊഫസർ ഓഫ് പ്രാക്ടീസ് ആയി നിയമിച്ചത്. അദ്ദേഹത്തെ നിയമിച്ചത് പ്രൊഫസർ ഓഫ് പ്രാക്ടീസ് നിയമനത്തിലെ എതിർപ്പ് ഒഴിവാക്കുന്നതിന് വേണ്ടിയാണെന്ന് സി.പി.ഐ.എം അനുകൂല ജീവനക്കാർ പറയുന്നു. പൊതു സ്വീകാര്യനായ അദ്ദേഹത്തെ നിയമിച്ചതിലൂടെ എൻ.ഇ.പി കാർഷിക സർവകലാശാലയിലേക്ക് ഒളിച്ചുകടത്തിയെന്നാണ് ഉയരുന്ന ആരോപണം.

വെള്ളായണി, തൃശ്ശൂർ, പടനക്കാട്, അമ്പലവയൽ, കുമരകം എന്നിങ്ങനെ അഞ്ച് കാമ്പസുകളാണ് കാർഷിക സർവകലാശാലയുടെ കീഴിലുള്ളത്. എൻഇപി പ്രകാരം രണ്ടാമത്തെ ബാച്ചിന്റെ പഠനം ഇന്ന് ആരംഭിച്ചു.

Story Highlights: കേരള കാർഷിക സർവകലാശാലയിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയതിൻ്റെ രേഖകൾ പുറത്ത്.

Related Posts
അടിമാലി മണ്ണിടിച്ചിൽ: പരിക്കേറ്റ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി
Adimali landslide

അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് പരിക്കേറ്റ സന്ധ്യയുടെ ഇടത് കാൽ മുറിച്ചുമാറ്റി. ഭർത്താവ് Read more

റസൂൽ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാനാകും
Kerala Chalachitra Academy

ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിക്കാൻ തീരുമാനിച്ചു. Read more

  അടിമാലിയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗർത്തം; 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു
തലശ്ശേരി ഫ്രഷ് കട്ട് സംഘർഷം: വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നില്ല, മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
Fresh Cut Conflict

കോഴിക്കോട് തലശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണവുമായി ബന്ധപെട്ടുണ്ടായ സംഘർഷത്തിൽ മനുഷ്യാവകാശ Read more

സംസ്ഥാനത്ത് കോളറ ഭീതി; എറണാകുളത്ത് രോഗം സ്ഥിരീകരിച്ചു
Cholera outbreak Kerala

സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നു. എറണാകുളം കാക്കനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. Read more

ഫീസ് താങ്ങാനാകാതെ പഠനം നിർത്തിയ സംഭവം: വിശദീകരണവുമായി കാർഷിക സർവകലാശാല
Agricultural University explanation

കുത്തനെ ഫീസ് വർദ്ധിപ്പിച്ചതിനെ തുടർന്ന് വിദ്യാർത്ഥി പഠനം ഉപേക്ഷിച്ച സംഭവത്തിൽ വിശദീകരണവുമായി കാർഷിക Read more

കാര്ഷിക സര്വകലാശാലയിലെ ഫീസ് വര്ധനവ്; പഠനം ഉപേക്ഷിച്ച് വിദ്യാര്ത്ഥി
Agricultural University Fee Hike

കാര്ഷിക സര്വകലാശാലയില് ഫീസ് കുത്തനെ കൂട്ടിയതിനെത്തുടര്ന്ന് താമരശ്ശേരി സ്വദേശി അര്ജുന് പഠനം ഉപേക്ഷിച്ചു. Read more

കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരാൾ മരിച്ചു
Kuravilangad bus accident

കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് പേരാവൂർ സ്വദേശി സിന്ധ്യ മരിച്ചു. കണ്ണൂരിൽ Read more

അടിമാലി മണ്ണിടിച്ചിൽ: അപകടകാരണം ദേശീയപാത നിർമ്മാണം തന്നെയെന്ന് നാട്ടുകാർ
Adimali landslide

ഇടുക്കി അടിമാലിയിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിച്ചിലുണ്ടായ സംഭവത്തിൽ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് നാട്ടുകാർ Read more

  ഹിജാബ് വിവാദം: SDPIക്കെതിരെ സെന്റ് റീത്താസ് സ്കൂൾ മാനേജ്മെന്റ്, വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയിൽ
ഇടുക്കി അടിമാലി മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം
Idukki landslide

ഇടുക്കി അടിമാലിക്കടുത്ത് കൂമന്പാറയിലുണ്ടായ മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ ബിജു മരിച്ചു. രക്ഷാപ്രവർത്തകർ മണിക്കൂറുകൾ Read more

അടിമാലി മണ്ണിടിച്ചിൽ: മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ബിജുവിനെയും രക്ഷിച്ചു; സന്ധ്യയെ ആശുപത്രിയിലേക്ക് മാറ്റി
Adimali landslide

അടിമാലി ലക്ഷം വീട് കോളനിയിലുണ്ടായ മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ ബിജുവിനെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. Read more