യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള ആരോപണങ്ങൾ ഉയർന്നുവന്നതിന് പിന്നാലെ, കൂടുതൽ സ്വകാര്യ ചാറ്റുകൾ പുറത്തുവരുന്നു. അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്. പാർട്ടിക്കുള്ളിലെ ഒരു സഹപ്രവർത്തകയ്ക്ക് അയച്ച സന്ദേശങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചേക്കുമെന്നും സൂചനയുണ്ട്.
പുറത്തുവന്ന ചാറ്റുകളിൽ, രാഹുലിനെ പാർട്ടിയിലെ ഒരു കുഞ്ഞനിയനെപ്പോലെയും രാഷ്ട്രീയത്തിലെ സഹോദരനായുമാണ് യുവതി വിശേഷിപ്പിക്കുന്നത്. എന്നാൽ, രാഹുലിന്റെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു. “എത്ര ദിവസമായി നമ്പർ ചോദിക്കുന്നു, സുന്ദരിമാരെല്ലാം ഇങ്ങനെയാണോ, സൗന്ദര്യമുള്ളതിന്റെ ജാഡയാണോ” എന്നിങ്ങനെയുള്ള മറുപടികളാണ് രാഹുൽ നൽകിയത്. 2020-ൽ പാർട്ടിയിലെ സഹപ്രവർത്തകയ്ക്ക് അയച്ച ഈ സന്ദേശം വിവാദമായിരിക്കുകയാണ്.
അശ്ലീല സന്ദേശ വിവാദത്തിൽ എ.ഐ.സി.സി ഇടപെട്ട് അന്വേഷണത്തിന് കെ.പി.സി.സിക്ക് നിർദ്ദേശം നൽകി. ഹൈക്കമാൻഡിന് ലഭിച്ച ചില പരാതികൾ കെ.പി.സി.സിക്ക് കൈമാറിയതായും വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ശ്രാവൺ റാവു രാഹുൽ മാങ്കൂട്ടത്തിലിനോട് വിശദീകരണം തേടിയത്.
യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. രാജി വെക്കാൻ ഹൈക്കമാൻഡ് അദ്ദേഹത്തോട് നിർദ്ദേശിച്ചതായാണ് സൂചന. ഈ ആരോപണങ്ങൾ കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പുനഃസംഘടനയോടൊപ്പം യൂത്ത് കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള നീക്കങ്ങളും ഇപ്പോൾ നടക്കുന്നുണ്ട്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനത്ത് തുടരും. എന്നാൽ, അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കുന്നതിനെക്കുറിച്ചും ആലോചനകളുണ്ട്.
യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരനല്ലെങ്കിൽ അത് തെളിയിക്കണമെന്നാണ് പ്രധാന ആവശ്യം ഉയർന്നുവന്നത്. നിയമപരമായി മുന്നോട്ട് പോകണമെന്നും അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണമെന്നും ചില യൂത്ത് കോൺഗ്രസ് നേതാക്കൾ വാട്സാപ്പ് ഗ്രൂപ്പിൽ ആവശ്യപ്പെട്ടു.
നിയമപരമായി മുന്നോട്ട് പോകണമെന്ന് ഗ്രൂപ്പിൽ വനിതാ നേതാവ് സന്ദേശം അയച്ചു. അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണമെന്നും യൂത്ത് കോൺഗ്രസ് നേതാവ് വാട്സാപ്പ് ഗ്രൂപ്പിൽ ആവശ്യപ്പെട്ടു.
Story Highlights : Rahul Mamkoottathil’s chats are out now live