വിസിയും രജിസ്ട്രാറും തമ്മിലുള്ള തർക്കം; കേരള സർവകലാശാലയിൽ രാഷ്ട്രീയപ്പോര്, ഗവർണറുടെ തീരുമാനം നിർണ്ണായകം

Kerala University crisis

തിരുവനന്തപുരം◾: കേരള സര്വ്വകലാശാലയിലെ രാഷ്ട്രീയ വിവാദങ്ങള് തുടരുന്നതിനിടെ, ഗവര്ണറുടെ നിലപാട് നിര്ണായകമാവുകയാണ്. വി.സി സസ്പെൻഡ് ചെയ്ത രജിസ്ട്രാർക്ക് സിൻഡിക്കേറ്റ് സംരക്ഷണം നൽകുന്നതിനെതിരെ രാജ്ഭവൻ എന്ത് നടപടി സ്വീകരിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സര്വ്വകലാശാലയുടെ ദൈനംദിന പ്രവര്ത്തനങ്ങള് താളം തെറ്റുന്ന സാഹചര്യവും നിലവിലുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വി.സി സസ്പെൻഡ് ചെയ്ത രജിസ്ട്രാർ സർവകലാശാലയിൽ പ്രവേശിക്കുന്നത് തടയണമെന്നാണ് വി.സിയുടെ പ്രധാന ആവശ്യം. രണ്ട് രജിസ്ട്രാർമാരും ഒരേസമയം അധികാരത്തിൽ തുടരുന്നത് വി.സി ഗവർണറെ അറിയിക്കാനുള്ള ശ്രമത്തിലാണ്. ഫയലുകൾ അയക്കേണ്ടതില്ലെന്ന ഉത്തരവ് രണ്ടാം ദിവസവും പാലിക്കപ്പെടാത്തതിനെ തുടർന്ന് വി.സി കടുത്ത നിലപാടിലേക്ക് നീങ്ങുകയാണ്. ഇത് സര്വ്വകലാശാലയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

വിസി പ്രൊഫ. മോഹൻ കുന്നുമ്മലിനെതിരെ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ശക്തമായ സമരവുമായി രംഗത്തുണ്ട്. സര്വ്വകലാശാലയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വി.സി ആർ.എസ്.എസുകാരനാണെന്നും എസ്.എഫ്.ഐ ആരോപിക്കുന്നു. സിൻഡിക്കേറ്റ് രജിസ്ട്രാറെ തിരിച്ചെടുത്തതും, വി.സി പുതിയ രജിസ്ട്രാറെ നിയമിച്ചതും രാഷ്ട്രീയ പോരാട്ടത്തിന് ശക്തി പകരുന്നു. അവധിക്കുശേഷം വി.സി തിരിച്ചെത്തിയതോടെ എസ്.എഫ്.ഐയും ഇടത് സംഘടനകളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

ചാൻസിലർ കൂടിയായ ഗവർണറെ അവഹേളിച്ചതിനാണ് രജിസ്ട്രാർക്കെതിരെ വി.സി നടപടിയെടുത്തത്. എന്നാൽ ഭരണാനുകൂല സംഘടന പ്രതിനിധിയായ രജിസ്ട്രറെ സിൻഡിക്കേറ്റ് തിരിച്ചെടുത്തു. സിൻഡിക്കേറ്റിന് ഇതിൽ അധികാരമില്ലെന്ന് വി.സി പ്രഖ്യാപിച്ചതോടെ നിയമയുദ്ധത്തിന് തുടക്കമായി. കെ.എസ്. അനിൽകുമാർ സസ്പെൻഷനിലായിട്ടും സർവകലാശാലയിലെത്തി ഫയലുകളിൽ ഒപ്പിടുന്നുണ്ട്. അതേസമയം, വി.സി നിയമിച്ച രജിസ്ട്രാർ മിനി കാപ്പനും ഫയലുകൾ കൈകാര്യം ചെയ്യുന്നു.

  യുവനേതാവിനെതിരായ വെളിപ്പെടുത്തലിൽ ഉറച്ച് റിനി; പേര് വെളിപ്പെടുത്തില്ല

മുന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ രീതിയില് നിന്നം വ്യത്യസ്തമായ നിലപാടാണ് ഇപ്പോഴത്തെ ഗവര്ണ്ണര് രാജേന്ദ്ര ആര്ലേക്കര് സ്വീകരിക്കുന്നത്. പരസ്യ പ്രതികരണങ്ങളില് നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയാണ്. സിൻഡിക്കേറ്റ്, സെനറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിൽ നേരത്തെ അഭിപ്രായഭിന്നതകളുണ്ടായിരുന്നു. കണ്ണൂർ സർവകലാശാല വി.സിയായിരുന്ന ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചതുമായി ബന്ധപ്പെട്ട് ഗവർണർ പരസ്യമായി രംഗത്ത് വന്നത് ദേശീയ ശ്രദ്ധ നേടിയിരുന്നു.

വിളനിലം കേരള സർവകലാശാല വി.സി ആയിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ യോഗ്യത വ്യാജമാണെന്ന് ആരോപിച്ച് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും നടത്തിയ സമരം ഏറെ പ്രശസ്തമായിരുന്നു. കെ. കരുണാകരൻ മുഖ്യമന്ത്രിയും ഇ.ടി. മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന കാലത്താണ് വിളനിലം വി.സിയായിരുന്നത്. സമരം ശക്തമായതിനെ തുടർന്ന് അദ്ദേഹം ആറുമാസക്കാലം അവധിയിൽ പോവേണ്ടിവന്നു.

സിൻഡിക്കേറ്റിന്റെ തീരുമാനത്തെ അനുകൂലിക്കുന്നവരും വി.സിയെ പിന്തുണക്കുന്നവരുമായി ജീവനക്കാർ ചേരിതിരിഞ്ഞതോടെ സർവകലാശാല ആസ്ഥാനം യുദ്ധക്കളമായി മാറി. സസ്പെൻഡ് ചെയ്ത രജിസ്ട്രാർക്കെതിരെ ചാൻസിലറെ സമീപിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. സിൻഡിക്കേറ്റ് പിരിച്ചുവിടാനുള്ള അധികാരം ചാൻസിലർക്കുണ്ടെങ്കിലും, അത്തരം കടുത്ത നടപടികൾ രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിവെക്കും.

ഭാരതാംബ വിഷയവുമായി ബന്ധപെട്ടുണ്ടായ വിവാദങ്ങളാണ് കേരള സര്വ്വകലാശാലയെ പ്രതിസന്ധിയിലാക്കിയത്. ഇത് പുതിയ കോഴ്സുകളിലേക്കുള്ള അഡ്മിഷനെയും പരീക്ഷ നടത്തിപ്പിനെയും സര്ട്ടിഫിക്കറ്റുകളുടെ വിതരണത്തെയും ബാധിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം നടത്താൻ തയ്യാറെടുക്കുന്ന സംസ്ഥാനത്ത് സർവ്വകലാശാല രാഷ്ട്രീയ വൈരത്തിന്റെ വേദിയായി മാറുന്നത് ഖേദകരമാണ്.

  എ.ഐ കവിത പഠിപ്പിച്ച സംഭവം: കേരള സർവകലാശാല വി.സി വിശദീകരണം തേടി

Story Highlights : VC vs Registrar Kerala University embroiled in political struggle

Story Highlights: Kerala University is facing a political crisis due to the conflict between the VC and the Registrar, with the Governor’s decision being crucial.

Related Posts
ക്രിമിനൽ കേസിൽ ജയിലിലായാൽ മന്ത്രിമാരെ പുറത്താക്കും; ഭരണഘടന ഭേദഗതി ബില്ലിനെ ന്യായീകരിച്ച് അമിത് ഷാ
Amendment Bill

ക്രിമിനൽ കുറ്റങ്ങൾക്ക് തുടർച്ചയായി 30 ദിവസം ജയിലിൽ കഴിഞ്ഞാൽ മന്ത്രിമാരെ പുറത്താക്കുന്ന ഭരണഘടന Read more

എം.ആർ. അജിത് കുമാറിന് വീണ്ടും സർക്കാർ സഹായം; മുൻ ഡിജിപി നൽകിയ റിപ്പോർട്ടുകൾ തിരിച്ചയച്ചു
Government support

മുൻ ഡി.ജി.പി. ഷെയ്ക്ക് ദർവേഷ് സാഹിബ് സമർപ്പിച്ച രണ്ട് അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ Read more

എ.ഐ കവിത പഠിപ്പിച്ച സംഭവം: കേരള സർവകലാശാല വി.സി വിശദീകരണം തേടി
AI poem syllabus

കേരള സര്വ്വകലാശാലയില് എ.ഐ കവിത പാബ്ലൊ നെരൂദയുടെ പേരില് പഠിപ്പിച്ചതിനെക്കുറിച്ച് വൈസ് ചാന്സിലര് Read more

റാപ്പർ വേടനെക്കുറിച്ച് പഠിപ്പിക്കാനൊരുങ്ങി കേരള സർവ്വകലാശാല
Rapper Vedan

കേരള സർവ്വകലാശാലയുടെ നാല് വർഷ ഡിഗ്രി കോഴ്സിൽ റാപ്പർ വേടനെക്കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തി. Read more

  കേരള സർവകലാശാലയിലെ അധികാര തർക്കം; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ
യുവനേതാവിനെതിരായ വെളിപ്പെടുത്തലിൽ ഉറച്ച് റിനി; പേര് വെളിപ്പെടുത്തില്ല
Rini Ann George

യുവ രാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലിൽ ഉറച്ച് നിൽക്കുന്നതായി നടി റിനി ആൻ ജോർജ്. Read more

കേരള സർവകലാശാലയിലെ അധികാര തർക്കം; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ
Kerala University dispute

കേരള സർവകലാശാലയിലെ രജിസ്ട്രാർ നിയമനവുമായി ബന്ധപെട്ടുണ്ടായ അധികാര തർക്കം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നു. Read more

രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള നീക്കമെന്ന് രമേശ് ചെന്നിത്തല
Political Vendetta

അറസ്റ്റിലാകുന്ന മന്ത്രിമാര് ഉള്പ്പെടെയുള്ളവര്ക്ക് 30 ദിവസത്തിനുള്ളില് സ്ഥാനം നഷ്ടമാകുമെന്ന 130-ാം ഭരണഘടനാ ഭേദഗതി Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലും പശ്ചിമബംഗാളിലും സന്ദർശനം നടത്തും
Bihar political visit

പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ബിഹാറിലും പശ്ചിമബംഗാളിലും സന്ദർശനം നടത്തും. ഗയയിൽ പതിമൂവായിരം Read more

വിസിയെ തള്ളി കേരള യൂണിവേഴ്സിറ്റി യൂണിയൻ; സസ്പെൻഡ് ചെയ്ത രജിസ്ട്രാർ യൂണിയൻ വേദിയിൽ
Kerala University Union

കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ സസ്പെൻഷൻ നടപടി മറികടന്ന്, രജിസ്ട്രാർ ഡോ. Read more

സാങ്കേതിക സർവകലാശാല വിസി നിയമനം; റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷൻ
VC search committee

സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ചെയർപേഴ്സണായി റിട്ട. ജസ്റ്റിസ് Read more