സ്ത്രീധന പീഡനം; ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

Dowry Harassment Case

കൊല്ലം◾: ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഭർത്താവിനും ഭർതൃപിതാവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ചെന്നും ഭർതൃപിതാവ് അപമര്യാദയായി പെരുമാറിയെന്നും കത്തിൽ പറയുന്നു. മരിക്കാൻ ഒട്ടും ആഗ്രഹമില്ലെന്നും കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീർന്നിട്ടില്ലെന്നും വിപഞ്ചിക കുറിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിപഞ്ചികയുടെ ആത്മഹത്യയിൽ ഒന്നാം പ്രതികൾ ഭർതൃസഹോദരിയായ നീതു, ഭർത്താവ് നിതീഷ് മോഹൻ എന്നിവരാണെന്നും രണ്ടാം പ്രതി ഭർതൃപിതാവായ മോഹനൻ ആണെന്നും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊലയാളികളെ വെറുതെ വിടരുതെന്നും വിപഞ്ചിക ആത്മഹത്യാക്കുറിപ്പിൽ ആവശ്യപ്പെടുന്നു. ഭർതൃപിതാവിനെതിരെയും ഭർതൃസഹോദരിക്കെതിരെയും കത്തിൽ ഗുരുതരമായ ആരോപണങ്ങളാണുള്ളത്.

വിവാഹം ആഡംബരമായി നടത്തിയില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും കാർ കൊടുത്തില്ലെന്നുമൊക്കെ പറഞ്ഞ് തന്നെ കൊല്ലാക്കൊല ചെയ്തുവെന്ന് വിപഞ്ചിക കത്തിൽ പറയുന്നു. വീടില്ലാത്തവൾ, പണമില്ലാത്തവൾ, തെണ്ടി ജീവിക്കുന്നവൾ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചു. അച്ഛൻ എന്ന് പറയുന്നയാൾ അപമര്യാദയായി പെരുമാറിയിട്ടും ഭർത്താവ് പ്രതികരിച്ചില്ലെന്നും, പകരം അയാൾക്ക് വേണ്ടിയാണ് തന്നെ വിവാഹം ചെയ്തതെന്നുമാണ് വിപഞ്ചികയുടെ ആരോപണം. ഭർതൃസഹോദരി തന്നെ ജീവിക്കാൻ അനുവദിച്ചില്ലെന്നും കത്തിൽ പറയുന്നു.

ഗർഭിണിയായിരുന്നപ്പോൾ ഭർതൃസഹോദരിയുടെ പേരും പറഞ്ഞ് കഴുത്തിൽ ബെൽറ്റിട്ട് വലിച്ചെന്നും മുടിയും പൊടിയുമെല്ലാം ചേർന്ന ഷവർമ വായിൽ കുത്തിക്കയറ്റിയെന്നും വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കുഞ്ഞിനെ ഓർത്ത് വിട്ടയക്കാൻ കെഞ്ചിയിട്ടും ഭർതൃസഹോദരി കേട്ടില്ല. ഒരിക്കൽ ഇവരുടെ വാക്കുകേട്ട് നിതീഷ് വീട്ടിൽ വലിയ ബഹളമുണ്ടാക്കിയെന്നും കത്തിൽ പറയുന്നു.

  വോട്ട് കൊള്ള ആരോപണം: പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

വിപഞ്ചികയെയും മകൾ വൈഭവിയെയും ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഷാർജയിലെ ഫ്ലാറ്റിൽ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വിപഞ്ചിക തന്നെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും തിരിച്ചുവിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ലെന്നും അഡ്വക്കറ്റ് മനോജ് പള്ളിമൺ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അമ്മ ഷൈലജ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് നിതീഷ് വിപഞ്ചികയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മർദ്ദം ചെലുത്തിയിരുന്നതായും അമ്മ ഷൈലജയോടും അടുത്ത ബന്ധുക്കളോടും വിപഞ്ചിക പറഞ്ഞിരുന്നു. ഗർഭിണിയായി ഏഴാം മാസത്തിൽ തന്നെ നിതീഷ് വീട്ടിൽ നിന്നും ഇറക്കിവിട്ടുവെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി തനിക്ക് വെള്ളമോ ആഹാരമോ വസ്ത്രമോ തരാറില്ലെന്നും നിതീഷിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും വിപഞ്ചിക ആരോപിക്കുന്നു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള് ‘ദിശ’ ഹെല്പ് ലൈനില് വിളിക്കുക. ടോള് ഫ്രീ നമ്പര്: 1056, 0471-2552056.

  കുണ്ടംകുഴിയിൽ വിദ്യാർത്ഥിയുടെ കർണപുടം തകർത്ത സംഭവം; ഹെഡ്മാസ്റ്റർ അവധിയിൽ, ഉടൻ അറസ്റ്റുണ്ടാകില്ലെന്ന് പൊലീസ്

Story Highlights: ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിൽ ഭർത്താവിനും ഭർതൃപിതാവിനുമെതിരെ ഗുരുതര ആരോപണങ്ങൾ.

Related Posts
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണസമ്മാനമായി 1200 രൂപ
kerala mgnrega workers

ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതികളിലെ തൊഴിലാളികൾക്ക് ഓണസമ്മാനമായി 1200 രൂപ ലഭിക്കും. കഴിഞ്ഞ Read more

രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിൽ നിയമോപദേശം തേടി പോലീസ്
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതികളിൽ കേസെടുക്കുന്ന കാര്യത്തിൽ പോലീസ് നിയമോപദേശം തേടുന്നു. ഹേമ കമ്മിറ്റി Read more

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് എടുത്തത് മാതൃകാപരമായ തീരുമാനം: എം. ലിജു

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നടപടി മാതൃകാപരമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി Read more

അനർട്ട് സിഇഒയെ മാറ്റിയതിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല
Anert CEO removal

അനർട്ട് സിഇഒയെ മാറ്റിയതു കൊണ്ടു മാത്രം പ്രശ്നങ്ങൾ തീരുന്നില്ലെന്ന് രമേശ് ചെന്നിത്തല. ക്രമക്കേടുകളിൽ Read more

കോടികളുടെ അഴിമതി; അനർട്ട് സിഇഒയെ സ്ഥാനത്തുനിന്ന് നീക്കി
Anert CEO removed

കോടികളുടെ അഴിമതി ആരോപണത്തെ തുടർന്ന് അനർട്ടിൻ്റെ സിഇഒ നരേന്ദ്ര നാഥ വേലൂരിയെ സർക്കാർ Read more

  അമ്മയുടെ പുതിയ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ; പരാതികൾ കേൾക്കാൻ സമിതി രൂപീകരിക്കും
എറണാകുളത്ത് സദാചാര ആക്രമണം; ഹോസ്റ്റലിൽ കൂട്ടികൊണ്ടുപോയ യുവാവിനെ മർദ്ദിച്ചെന്ന് പരാതി
moral attack Ernakulam

എറണാകുളത്ത് ഹോസ്റ്റലിൽ പെൺസുഹൃത്തിനെ കൊണ്ടുവിടാൻ എത്തിയ യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചതായി പരാതി. അഞ്ചുമന Read more

ആലപ്പുഴയിൽ മദ്യലഹരിയിൽ പിതാവിനെ മർദിച്ച് മകൻ ഒളിവിൽ; പോലീസ് കേസ് രജിസ്റ്റർ ചെയ്തു
father assault case

ആലപ്പുഴയിൽ, കിടപ്പിലായ പിതാവിനെ മകൻ മർദിച്ചു. പട്ടണക്കാട് സ്വദേശിയായ ചന്ദ്രശേഖരൻ പിള്ളയാണ് മർദനത്തിനിരയായത്. Read more

അമീബിക് മസ്തിഷ്ക ജ്വരം: ജലസ്രോതസ്സുകൾ ശുദ്ധമായി സൂക്ഷിക്കണമെന്ന് മന്ത്രി വീണാ ജോർജ്
Amoebic Meningoencephalitis

അമീബിക് മസ്തിഷ്ക ജ്വരം തടയുന്നതിനായി ജലസ്രോതസ്സുകൾ ശുദ്ധമായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി Read more

ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച
Vedan rape case

റാപ്പർ വേടനെതിരായ ബലാത്സംഗ കേസിൽ വാദം പൂർത്തിയായി. മുൻകൂർ ജാമ്യാപേക്ഷയിലുള്ള വിധി ബുധനാഴ്ച Read more

കോഴിക്കോട് വിജിൽ തിരോധാനക്കേസിൽ വഴിത്തിരിവ്; സുഹൃത്തുക്കൾ അറസ്റ്റിൽ
Vijil disappearance case

കോഴിക്കോട് വിജിൽ തിരോധാനക്കേസിൽ സുഹൃത്തുക്കളായ ദീപേഷും നിജിലും അറസ്റ്റിലായി. 2019-ൽ കാണാതായ വിജിലിനെ Read more