ഇസ്ലാമിനെ മതഭീകരവാദത്തിന്റെയും, മൗലികവാദത്തിന്റെയും ഒരേയൊരു രൂപമായി പരിചയപ്പെടുത്തി ജവഹർലാൽ നെഹ്റു സർവകലാശാലയുടെ പുതിയ കോഴ്സ്. ഇസ്ലാമിക രാജ്യങ്ങളെ സ്വാധീനിച്ച ഭീകരവാദത്തിന്റെ ഭരണകൂട പിന്തുണക്കാരായിരുന്നു പഴയ സോവിയറ്റ് യൂനിയനും ചൈനയുമെന്ന് കോഴ്സിൽ പറയുന്നു.
Counter Terrorism, Asymmetric Conflicts and Strategies for Cooperation among Major Powers എന്ന തലക്കെട്ടിലുള്ള ഇരട്ട ഡിഗ്രി പ്രോഗ്രാമിന്റെ ഭാഗമായുള്ള കോഴ്സിലാണ് വിവാദ പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്. എൻജിനീയറിങ്ങിൽ ബി.ടെക്ക് കഴിഞ്ഞ് ഇന്റർനാഷനൽ റിലേഷൻസിൽ സ്പെഷലൈസേഷനോടെ എംഎസ് ചെയ്യുന്നവർക്കായി രൂപകൽപ്പന ചെയ്ത ഐച്ഛിക കോഴ്സാണിത്. ഈ മാസം 17ന് സർവകലാശാല അക്കാദമിക് കൗൺസിൽ പുതിയ കോഴ്സിന് അംഗീകാരം നൽകി.
21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകത്ത് ഭീകരാക്രമണങ്ങളുടെ വ്യാപനത്തിൽ മതപ്രചോദിതമായ ഭീകരവാദത്തിന് വലിയ പങ്കാണുള്ളത്. ഖുർആന്റെ വികലമായ വ്യാഖ്യാനങ്ങളാണ് ആത്മാഹുതിയിലൂടെയും ചാവേർ ആക്രമണത്തിലൂടെയുമുള്ള ജിഹാദി അക്രമങ്ങളുടെ അതിവ്യാപനത്തിന് ഇടയാക്കിയത്.
സൈബർരംഗം ചൂഷണം ചെയ്ത് തീവ്ര ഇസ്ലാമിക മതപണ്ഡിതർ ഇലക്ട്രോണിക് രംഗത്തും ലോകവ്യാപകമായി ജിഹാദി ഭീകരവാദം പ്രചരിപ്പിക്കുകയാണ്. അക്രമങ്ങളും ഹിംസകളും മതേതരമായ ഇസ്ലാമേതര സമൂഹങ്ങളിലടക്കം വ്യാപിക്കാൻ സൈബർരംഗത്തെ ഭീകരവാദ പ്രചാരണം കാരണമായിട്ടുണ്ടെന്നും കോഴ്സിന് നൽകിയ പാഠപുസ്തകത്തിൽ വ്യക്തമാക്കിയിരിക്കുന്നു.
കനേഡിയൻ, യുഎസ്, ലാറ്റിനമേരിക്കൻ തുടങ്ങിയ പഠനകേന്ദ്രങ്ങളുടെ ചെയർപേഴ്സണായ അരവിന്ദ് കുമാറാണ് വിവാദ കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.
Story highlight : JNU’s new course introducing Islam in a distorted way.
More Headlines
Anjana
Related posts
Latest News
ഹോട്ടലുകളിലെയും പൊതുശുചിമുറികളിലെയും ഒളിക്യാമറകൾ കണ്ടെത്താൻ എളുപ്പവഴികൾ
ഹോട്ടലുകളിലും പൊതുശുചിമുറികളിലും ഒളിക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള മാർഗങ്ങൾ ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. സ്മോക്ക് ഡിറ്റക്ടറുകൾ, ടിഷ്യൂ ബോക്സുകൾ, സിങ്കുകൾ, ഷവറുകൾ, കണ്ണാടികൾ എന്നിവിടങ്ങളിൽ സൂക്ഷ്മമായി പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. ഫോൺ സിഗ്നൽ, ലൈറ്റുകൾ, മൊബൈൽ ആപ്പുകൾ എന്നിവയുടെ സഹായത്തോടെ ഒളിക്യാമറകൾ കണ്ടെത്താനുള്ള മാർഗങ്ങളും വിശദീകരിക്കുന്നു.
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
മുണ്ടക്കൈ-പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ വീടും ലാപ്ടോപ്പും നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു. ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയും സ്പർശ് ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നൽകിയ ലാപ്ടോപ്പ് സ്വഭ് വാന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷ നൽകും.
അധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഛത്തീസ്ഗഡിലെ ഒപി ജിന്‍ഡാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഗോവിന്ദയുടെ ‘യുപി വാല തുംക’ എന്ന പാട്ടിനൊപ്പിച്ച് ഒരു അധ്യാപകന് കുട്ടികളുടെ കൂടെ നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. 90 ലക്ഷത്തിലധികം ആളുകള്‍ കണ്ട ഈ വീഡിയോയ്ക്ക് 12 ലക്ഷത്തോളം ലൈക്കുകള്‍ ലഭിച്ചു.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാക്കിസ്ഥാനിലെ കറാച്ചിയിൽ മകളുടെ സുരക്ഷയ്ക്കായി അവളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി പിതാവിന്റെ നടപടിയെ അനുകൂലിച്ചപ്പോൾ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യത്യസ്ത പ്രതികരണങ്ങൾ നൽകി. ‘നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് സ്ഥിരീകരണം; വെളിപ്പെടുത്തലുമായി മാർക്കറ്റിങ് സ്ഥാപനം
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് കോക്സ് മീഡിയ ഗ്രൂപ്പ് സമ്മതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സംഭാഷണങ്ങൾ ശേഖരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ ഇടപാടുകാരാണ്.
ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.
മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള ബാങ്കിന്റെ സഹായം
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും വായ്പകൾ കേരള ബാങ്ക് എഴുതിതള്ളും. ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും.
ഖത്തറിൽ വീട്ടുസംരംഭങ്ങൾക്കുള്ള പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി
വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ 48 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ഹോം പ്രോജക്ട് ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചു.