Headlines

Kerala News, Lockdown

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തും.

തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ

കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകാൻ സംസ്ഥാനം. സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. ജനസംഖ്യാനുപാതിക പ്രതിവാര രോഗ നിരക്ക്(WIPR) ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ നടപ്പിലാക്കാനാണ് തീരുമാനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുൻപ് എട്ടിൽ കൂടുതലുള്ള പ്രദേശങ്ങളിലായിരുന്നു ലോക്ഡോൺ ഏർപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ എടുത്തത്. അതേസമയം ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗണിൽ മാറ്റമില്ല.

ജില്ലകളിൽ ഐപിഎസ് ഓഫീസർമാരെ നിയോഗിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ജില്ലാ നോഡൽ ഓഫീസർമാരായി അഡീഷണൽ എസ്പിമാരെ ചുമതല ഏൽപ്പിക്കും.

വിവിധ മേഖലകളിലുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് സെപ്റ്റംബർ ഒന്നിന് കോവിഡ് പ്രതിരോധത്തിനായി പദ്ധതികൾ ആവിഷ്കരിക്കാൻ യോഗം ചേരും. എല്ലാ മെഡിക്കൽ കോളേജുകളിലെയും ആരോഗ്യ വിദഗ്ധർ യോഗത്തിൽ പങ്കെടുക്കും.

തദ്ദേശസ്ഥാപന സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയവരുമായി സെപ്റ്റംബർ മൂന്നിന് യോഗം ചേരും. തദ്ദേശസ്ഥാപനങ്ങളിലെ വാക്സിൻ ലഭ്യമാക്കിയ കണക്കുകൾ പരിശോധിക്കുമെന്നും കുറവുകൾ പരിഹരിക്കാൻ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഐടിഐ വിദ്യാർഥികൾക്ക് പ്രാക്ടിക്കൽ ക്ലാസുകൾക്ക് അനുമതി നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

Story Highlights: Night Curfew in kerala from Tomorrow.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts