കേരള സര്വ്വകലാശാലയില് ഗവര്ണര്ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം

Kerala University protest

**തിരുവനന്തപുരം◾:** കേരള സര്വ്വകലാശാലയില് ഗവര്ണര്ക്കെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം. ഗാന്ധിജിയുടെയും അംബേദ്കറുടെയും ചിത്രങ്ങള് ഉയര്ത്തിയും, സര്വ്വകലാശാലകളില് ആര്എസ്എസ് അജണ്ട നടപ്പാക്കാന് അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധം നടത്തിയത്. സെനറ്റ് യോഗത്തില് പങ്കെടുക്കാനെത്തിയ ഗവര്ണര്ക്കെതിരെയായിരുന്നു എസ്എഫ്ഐയുടെ സമരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സെനറ്റ് യോഗത്തിന് ശേഷം ഗവര്ണര് മടങ്ങിയപ്പോള് എസ്എഫ്ഐ പ്രവര്ത്തകര് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ഗവര്ണര് സര്വ്വകലാശാലയിലേക്ക് എത്തുന്നതിന് മുന്പ് എസ്എഫ്ഐ പ്രവര്ത്തകര് ബാനര് ഉയര്ത്താന് ശ്രമിച്ചെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് ഇത് എടുത്തുമാറ്റി. തുടര്ന്ന്, ഗാന്ധിജിയുടെയും അംബേദ്കറുടെയും ചിത്രങ്ങളടങ്ങുന്ന ഫ്ളക്സ് സര്വ്വകലാശാലയ്ക്ക് മുന്നില് സ്ഥാപിച്ചു. എന്നാല് ഗവര്ണര് എത്തുന്നതിന് തൊട്ടുമുന്പ് ഈ ഫ്ളക്സും പൊലീസ് നീക്കം ചെയ്തു.

യൂണിവേഴ്സിറ്റിക്ക് മുന്നില് “വി നീഡ് ചാന്സിലര് നോട്ട് ഗാന്ധി അസാസിന് സവര്ക്കര്” എന്ന ബാനര് പിന്നീട് എസ്എഫ്ഐ സ്ഥാപിച്ചു. സര്വ്വകലാശാലകളില് ആര്എസ്എസ് അജണ്ട നടപ്പിലാക്കാന് അനുവദിക്കില്ലെന്ന് എസ്എഫ്ഐ പ്രവര്ത്തകര് വ്യക്തമാക്കി. “The future depends on what you do today” എന്ന ഗാന്ധി വചനവും പ്രതിഷേധക്കാര് ഉയര്ത്തിക്കാട്ടി.

  വി.സിക്കും സിൻഡിക്കേറ്റിനുമെതിരെ ഹൈക്കോടതി വിമർശനം; സർവകലാശാലാ അധികാരികളുടെ പ്രവർത്തനം ആശങ്കപ്പെടുത്തുന്നുവെന്ന് കോടതി

എസ്എഫ്ഐ പ്രവര്ത്തകര് ഗാന്ധിജിയുടെയും അംബേദ്കറുടെയും ചിത്രം ഉയര്ത്തിപ്പിടിച്ച് പ്രതിഷേധിച്ചു. കേരള സര്വകലാശാല ആസ്ഥാനത്താണ് പ്രതിഷേധം നടന്നത്.

ഭാരതാംബയുടെ ചിത്രത്തിനൊപ്പം ആര്എസ്എസ് നേതാക്കളായ ഗോള്വാള്ക്കറുടെയും ഹെഡ്ഗേവാറിൻ്റെയും ചിത്രം രാജഭവനില് സ്ഥാപിച്ചതിനെതിരെയാണ് പ്രധാനമായും എസ്എഫ്ഐയുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി ഇന്നലെ രാജ്ഭവനില് ഗാന്ധിയുടെയും അംബേദ്കറുടെയും പോസ്റ്ററുകള് പതിച്ച് പ്രതിഷേധിക്കാന് എസ്എഫ്ഐ ശ്രമിച്ചിരുന്നു.

സെനറ്റ് യോഗത്തില് പങ്കെടുക്കാനെത്തിയ ഗവര്ണര്ക്കെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. സര്വ്വകലാശാലകളില് ആര്എസ്എസ് അജണ്ട നടപ്പിലാക്കാന് അനുവദിക്കില്ലെന്നും എസ്എഫ്ഐ വ്യക്തമാക്കി.

Story Highlights : SFI protests against Governor at Kerala University headquarters

Related Posts
ജാതിക്കയിൽ നിന്ന് കാൻസർ മരുന്ന്; കണ്ടുപിടുത്തവുമായി കേരള സർവകലാശാല
cancer medicine

കേരള സർവകലാശാലയിലെ ഗവേഷകർ ജാതിക്കയിൽ നിന്ന് കാൻസർ മരുന്ന് കണ്ടെത്തി. സ്തനാർബുദ ചികിത്സയ്ക്കുള്ള Read more

കാർഷിക സർവകലാശാല ഫീസ് വർധന: വൈസ് ചാൻസലർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം
agricultural university fee hike

കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിനെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം. വൈസ് ചാൻസലറുടെ വാഹനം തടയാൻ Read more

  കേരള സർവകലാശാല ഭരണ തർക്കം; വൈസ് ചാൻസലർക്കെതിരെ സിൻഡിക്കേറ്റ് അംഗം പോലീസിൽ പരാതി നൽകി
വി.സിക്കും സിൻഡിക്കേറ്റിനുമെതിരെ ഹൈക്കോടതി വിമർശനം; സർവകലാശാലാ അധികാരികളുടെ പ്രവർത്തനം ആശങ്കപ്പെടുത്തുന്നുവെന്ന് കോടതി
Kerala University dispute

കേരള സർവകലാശാലയിലെ തർക്കങ്ങളിൽ വി.സിക്കും സിൻഡിക്കേറ്റിനുമെതിരെ ഹൈക്കോടതി രംഗത്ത്. സർവകലാശാല അധികാരികളുടെ പ്രവർത്തനം Read more

കേരള സർവകലാശാല ഭരണ തർക്കം; വൈസ് ചാൻസലർക്കെതിരെ സിൻഡിക്കേറ്റ് അംഗം പോലീസിൽ പരാതി നൽകി
Kerala University row

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലെ മിനിറ്റ്സ് വി സി തിരുത്തിയെന്ന് സിൻഡിക്കേറ്റ് അംഗം Read more

എൻഐആർഎഫ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് നേട്ടം
NIRF ranking

എൻഐആർഎഫ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് നേട്ടം. സംസ്ഥാന സർവകലാശാലകളിൽ കേരള യൂണിവേഴ്സിറ്റിക്ക് അഞ്ചാം Read more

രജിസ്ട്രാർ അവധിയിൽ; അപേക്ഷ അംഗീകരിക്കാതെ വിസി
Kerala University Registrar

കേരള സർവകലാശാലയിൽ പുതിയ രജിസ്ട്രാർ ഇൻ ചാർജിനെ നിയമിച്ചതിന് പിന്നാലെ രജിസ്ട്രാർ ഡോക്ടർ Read more

  കാർഷിക സർവകലാശാല ഫീസ് വർധന: വൈസ് ചാൻസലർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം
കേരള സർവകലാശാല സിൻഡിക്കേറ്റ് മിനുട്സ് വിസി തിരുത്തിയെന്ന് ആരോപണം
VC edits minutes

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിന്റെ മിനുട്സിൽ വിസി ഇടപെട്ട് തിരുത്തിയെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ Read more

കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി
Kerala University Registrar

കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി. സിൻഡിക്കേറ്റ് Read more

കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗം സെപ്റ്റംബർ 2-ന്

കേരള സർവകലാശാലയിൽ സെപ്റ്റംബർ 2-ന് സിൻഡിക്കേറ്റ് യോഗം ചേരും. രണ്ട് മാസത്തെ ഇടവേളയ്ക്ക് Read more

എ.ഐ കവിത പഠിപ്പിച്ച സംഭവം: കേരള സർവകലാശാല വി.സി വിശദീകരണം തേടി
AI poem syllabus

കേരള സര്വ്വകലാശാലയില് എ.ഐ കവിത പാബ്ലൊ നെരൂദയുടെ പേരില് പഠിപ്പിച്ചതിനെക്കുറിച്ച് വൈസ് ചാന്സിലര് Read more