ഞെട്ടലോടെ യാത്രക്കാർ; 10 മിനിറ്റ് പൈലറ്റില്ലാതെ വിമാനം പറന്നു, അടിയന്തര ലാൻഡിംഗ്

Lufthansa flight incident

ഫ്രാങ്ക്ഫർട്ട്◾: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് സ്പെയിനിലേക്ക് പോയ ലുഫ്താൻസ വിമാനം പൈലറ്റില്ലാതെ പറന്നു. തുടർന്ന്, ഈ വിമാനം മഡ്രിഡിൽ അടിയന്തര ലാൻഡിംഗ് നടത്തി യാത്രക്കാരുടെ ജീവൻ രക്ഷിച്ചു. 10 മിനിറ്റാണ് വിമാനം പൈലറ്റില്ലാതെ പറന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് സ്പെയിനിലെ സെവില്ലെയിലേക്ക് ലുഫ്താൻസ എയർബസ് A 321 യാത്ര ആരംഭിച്ചു. വിമാനം ലാൻഡ് ചെയ്യാൻ 30 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിതമായ സംഭവം അരങ്ങേറിയത്. 199 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ക്യാപ്റ്റൻ വാഷ്റൂമിലേക്ക് പോയതിനെത്തുടർന്ന് സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എന്നാൽ, അൽപസമയത്തിനകം സഹപൈലറ്റ് ബോധരഹിതനായി. എട്ട് മിനിറ്റിനു ശേഷം പൈലറ്റ് തിരിച്ചെത്തിയെങ്കിലും ഡെക്കിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല.

പരിഭ്രാന്തനായ പൈലറ്റ് ഇന്റർകോമിലൂടെ ഡെക്കിലേക്ക് വിളിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് എമർജൻസി കോഡ് ഉപയോഗിച്ച് അകത്ത് പ്രവേശിക്കാൻ ശ്രമിച്ചു. തൊട്ടടുത്ത നിമിഷം സഹപൈലറ്റിന് ബോധം തിരിച്ചുകിട്ടിയതിനെ തുടർന്ന് അകത്തുനിന്ന് ഡെക്കിലേക്കുള്ള വാതിൽ തുറന്നു കൊടുത്തു.

നിയന്ത്രണം ഏറ്റെടുത്ത പൈലറ്റ്, തൊട്ടടുത്തുള്ള മാഡ്രിഡ് വിമാനത്താവളത്തിൽ സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്തു. തുടർന്ന് സഹപൈലറ്റിന് അടിയന്തര വൈദ്യസഹായം നൽകി. രണ്ട് മണിക്കൂർ 20 മിനിറ്റിനു ശേഷം വിമാനം സെവില്ലെയിൽ ഇറക്കി.

സരഗോസ പിന്നിട്ടത് ഓർമ്മയുണ്ടെന്നും പിന്നീട് നടന്നതൊന്നും ഓർമ്മിക്കാൻ കഴിയുന്നില്ലെന്നും സഹപൈലറ്റ് പറഞ്ഞു. ബോധം നഷ്ടപ്പെട്ടത് വളരെ പെട്ടെന്നായതിനാൽ ക്രൂവിന് മുന്നറിയിപ്പ് നൽകാൻ കഴിഞ്ഞില്ല. രോഗാവസ്ഥയുടെ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അർധബോധാവസ്ഥയിലായപ്പോൾ സഹപൈലറ്റ് തന്നെ ഓട്ടോപൈലറ്റ് മോഡിലേക്ക് മാറ്റിയെന്നാണ് വിവരം. ഓട്ടോപൈലറ്റ് മോഡിൽ ആയിരുന്നതിനാലാണ് വിമാനത്തിന് സുഗമമായി യാത്ര തുടരാനായതെന്നാണ് റിപ്പോർട്ട്. ദേഹാസ്വാസ്ഥ്യമുണ്ടായ സമയത്തെ സഹപൈലറ്റിന്റെ ശബ്ദങ്ങൾ കോക്പിറ്റിലെ വോയിസ് റെക്കോർഡറിൽ പതിഞ്ഞിട്ടുണ്ട്.

സംഭവത്തെത്തുടർന്ന് സഹപൈലറ്റിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് റദ്ദാക്കി. സ്പാനിഷ് അന്വേഷണ ഏജൻസി CIAIACയുടെ അന്വേഷണ റിപ്പോർട്ടിലൂടെയാണ് വിവരങ്ങൾ പുറംലോകമറിഞ്ഞത്. ലുഫ്താൻസ എയർലൈൻസും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Story Highlights: ലുഫ്താൻസ വിമാനം 10 മിനിറ്റ് പൈലറ്റില്ലാതെ പറന്നു, തുടർന്ന് മഡ്രിഡിൽ സുരക്ഷിത ലാൻഡിംഗ് നടത്തി.

Related Posts
ഷിംലയിൽ അലയൻസ് എയർ വിമാനത്തിന് ലാൻഡിംഗ് തകരാർ; യാത്രക്കാർ രക്ഷപ്പെട്ടു
Alliance Air emergency landing

ഡൽഹിയിൽ നിന്ന് ഷിംലയിലേക്കുള്ള അലയൻസ് എയർ വിമാനത്തിന് ലാൻഡിംഗിനിടെ സാങ്കേതിക തകരാർ. ബ്രേക്കിംഗ് Read more

തിരുച്ചിറപ്പള്ളിയില് എയര് ഇന്ത്യ വിമാനം സുരക്ഷിതമായി ലാന്ഡ് ചെയ്തു; ക്യാപ്റ്റന് ഡാനിയല് ബെലിസയ്ക്ക് അഭിനന്ദനം
Air India Express emergency landing

തിരുച്ചിറപ്പള്ളിയില് നിന്ന് പുറപ്പെട്ട എയര് ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്ന്ന് രണ്ട് Read more