ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താൻ ഓഹരി വിപണിയിൽ ഇടിവ്; സൈന്യത്തിന് പൂർണ്ണ അധികാരം നൽകി ഷെഹ്ബാസ് ഷെരീഫ്

Pakistan stock market

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാകിസ്താൻ ഓഹരി വിപണിയിൽ ഇടിവ് സംഭവിച്ചു. ഇതിനു പിന്നാലെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഇന്ത്യയ്ക്കെതിരായ ഏത് നടപടിയ്ക്കും സൈന്യത്തിന് പൂർണ്ണ അധികാരം നൽകി. പാകിസ്താനിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് ഏകദേശം 5.5 ശതമാനം വരെ തകർച്ച നേരിട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, പാകിസ്താൻ സൈന്യം എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കും. അതേസമയം, ഇന്ത്യ ആക്രമണം നിർത്തിയാൽ തങ്ങളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു. ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടം പ്രകടമായി.

പാകിസ്താനിലെ പ്രധാന ഓഹരി വിപണി സൂചികയായ കറാച്ചി -100 ബുധനാഴ്ചത്തെ ആദ്യ വ്യാപാരത്തിൽ തന്നെ 6,272 പോയിന്റ് ഇടിഞ്ഞു, ഇത് ഏകദേശം 6 ശതമാനത്തോളം താഴേക്കാണ് പോയത്. ചൊവ്വാഴ്ചത്തെ ക്ലോസിംഗ് പോയിന്റായ 113,568.51 നെ അപേക്ഷിച്ച് 107,296.64 എന്ന ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇത് എത്തിച്ചേർന്നു. അർദ്ധരാത്രിക്ക് ശേഷം ഇന്ത്യ പാകിസ്താനിൽ ആക്രമണം നടത്തിയതാണ് വിപണിയിൽ ഇത്രയധികം സമ്മർദ്ദമുണ്ടാകാൻ കാരണം. ഈ സാഹചര്യത്തിൽ അടിയന്തരമായി നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ത്യൻ സേനയുടെ ആക്രമണത്തിന് മറുപടി നൽകാൻ സൈന്യത്തിന് പൂർണ്ണ അധികാരം നൽകിയിട്ടുണ്ട്. പാകിസ്താൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗത്തിലെ പ്രധാന തീരുമാനങ്ങളിൽ ഒന്നാണിത്. സൈന്യത്തിന് തിരിച്ചടിയുടെ രീതി, സമയം, ലക്ഷ്യം എന്നിവ തീരുമാനിക്കാം.

  യുഎൻ ആസ്ഥാനത്ത് ജയശങ്കറും റൂബിയോയും തമ്മിൽ കൂടിക്കാഴ്ച; ഇന്ത്യയുമായുള്ള ബന്ധം നിർണായകമെന്ന് അമേരിക്ക

വ്യാഴാഴ്ച രാവിലെ ഇന്ത്യൻ ഓഹരി വിപണിയിൽ കുത്തനെ ഇടിവുണ്ടായെങ്കിലും പിന്നീട് പെട്ടെന്ന് തന്നെ തിരിച്ചുവരവ് ഉണ്ടായി. സെൻസെക്സ് ഇന്നലത്തെ ക്ലോസിംഗ് ലെവലായ 80,641.07 ൽ നിന്ന് 692 പോയിന്റ് താഴ്ന്ന് 79,948.80 ലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് 200 പോയിന്റോളം തിരികെ പിടിച്ചുകൊണ്ട് 80,845 ൽ എത്തി.

ഇന്ത്യൻ സൈന്യം ആരെയും പിടികൂടുകയോ തടവുകാരായി കൊണ്ടുപോകുകയോ ചെയ്തിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പിന്നീട് വ്യക്തമാക്കി. നേരത്തെ, പാകിസ്താൻ മൂന്ന് ഇന്ത്യൻ സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയെന്ന് ആസിഫ് പ്രസ്താവന നടത്തിയിരുന്നു, എന്നാൽ ഇത് പിന്നീട് പിൻവലിച്ചു. ഇന്ത്യൻ സൈന്യം പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകളിൽ ഓപ്പറേഷൻ സിന്ദൂർ നടത്തിയതിന് പിന്നാലെയാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ തുടർച്ചയായി ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയ പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നിലപാട് മാറ്റാൻ തയ്യാറായി. ഇന്ത്യ ആക്രമണം നിർത്തിയാൽ, തങ്ങളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത് ഇന്ത്യ മുൻകൈയെടുത്തതാണ്. ഇന്ത്യ പിന്മാറാൻ തയ്യാറാണെങ്കിൽ സംഘർഷത്തിന് അയവ് വരുത്താം, ഇന്ത്യ ഇനി ആക്രമണം നടത്താതിരുന്നാൽ പാകിസ്താനും പിന്മാറാം. ഇന്ത്യയ്ക്കെതിരെ ശത്രുതയുള്ള ഒരു നടപടിയും ഞങ്ങൾ ഒരിക്കലും സ്വീകരിക്കില്ല. പക്ഷേ, ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ, ഞങ്ങൾ പ്രതികരിക്കും. ഇന്ത്യ പിന്മാറിയാൽ, ഞങ്ങൾ തീർച്ചയായും ഈ ആക്രമണം അവസാനിപ്പിക്കും. “- ആസിഫ് പറഞ്ഞു.

  1. ഇന്ത്യൻ സേന നടത്തുന്ന ആക്രമണത്തിന് മറുപടി നൽകാൻ സൈന്യത്തിന് അധികാരം. തിരിച്ചടിയുടെ രീതി , സമയം, ലക്ഷ്യം എന്നിവ സൈന്യത്തിന് തീരുമാനിക്കാം
  2. ഇന്ത്യൻ സൈന്യം നടത്തിയത് ആക്ട് ഓഫ് വാർ
  3. ഇന്ത്യ ആക്രമണം നടത്തിയത് ഭാവനാത്മക ഭീകരതാവളങ്ങൾ
  4. ആക്രമണത്തിലെ ലക്ഷ്യം ഇന്ത്യയെ നയിക്കുന്നവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി
  ഖൈബർ പഖ്തൂൺഖ്വയിൽ പാക് വ്യോമസേനയുടെ ആക്രമണം; കുട്ടികളടക്കം 30 മരണം

പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്താന് ശക്തമായ മറുപടി നൽകി ഇന്ത്യ. പുലർച്ചെ 1:05 ന് നടന്ന ആക്രമണത്തിൽ പാകിസ്താനിലെ 9 തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിൻ്റെ 10 കുടുംബാംഗങ്ങളെങ്കിലും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഏകദേശം 70 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.

Story Highlights: ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാകിസ്താൻ ഓഹരി വിപണി ഇടിഞ്ഞു, കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് 5.5% തകർച്ച നേരിട്ടു.

Related Posts
ഏഷ്യാ കപ്പ്: ഇന്ത്യ-പാക് ഫൈനൽ പോരാട്ടം ഞായറാഴ്ച
India Pakistan Final

ഏഷ്യാ കപ്പ് ക്രിക്കറ്റ് ചരിത്രത്തില് ആദ്യമായി ഇന്ത്യയും പാകിസ്ഥാനും ഫൈനലില് ഏറ്റുമുട്ടുന്നു. ബംഗ്ലാദേശിനെ Read more

പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; സ്വയം നന്നാകാൻ ശ്രമിക്കൂ എന്ന് യുഎന്നിൽ വിമർശനം
India slams Pakistan

ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ ഇന്ത്യ ശക്തമായ വിമർശനം ഉന്നയിച്ചു. പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കി പാകിസ്താൻ Read more

യുഎൻ ആസ്ഥാനത്ത് ജയശങ്കറും റൂബിയോയും തമ്മിൽ കൂടിക്കാഴ്ച; ഇന്ത്യയുമായുള്ള ബന്ധം നിർണായകമെന്ന് അമേരിക്ക
US India relations

വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും യുഎൻ ആസ്ഥാനത്ത് Read more

ഖൈബർ പഖ്തുൺഖ്വ വ്യോമാക്രമണം; സ്വതന്ത്ര അന്വേഷണം വേണമെന്ന് പാക് മനുഷ്യാവകാശ കമ്മീഷൻ
Khyber Pakhtunkhwa airstrike

ഖൈബർ പഖ്തുൺഖ്വയിലെ ടിരാ താഴ്വരയിൽ നടന്ന വ്യോമാക്രമണത്തിൽ പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ പ്രതിഷേധം Read more

  സൗദി-പാക് പ്രതിരോധ കരാറിൽ ഇന്ത്യയുടെ പ്രതികരണം; യുഎസ് വ്യാപാര ചർച്ചകളിൽ ശുഭപ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രാലയം
ഖൈബർ പഖ്തൂൺഖ്വയിൽ പാക് വ്യോമസേനയുടെ ആക്രമണം; കുട്ടികളടക്കം 30 മരണം
Pak Air Force strike

പാകിസ്താൻ വ്യോമസേന ഖൈബർ പഖ്തൂൺഖ്വയിൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ Read more

സൗദി-പാക് പ്രതിരോധ കരാറിൽ ഇന്ത്യയുടെ പ്രതികരണം; യുഎസ് വ്യാപാര ചർച്ചകളിൽ ശുഭപ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രാലയം
Saudi-Pakistan defense agreement

സൗദി അറേബ്യയും പാകിസ്താനുമായുള്ള പ്രതിരോധ കരാറിനെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സൗദി അറേബ്യയുമായുള്ള Read more

സൗദി അറേബ്യയും പാകിസ്താനും പ്രതിരോധ കരാറിൽ ഒപ്പുവെച്ചു; ഇന്ത്യ ആശങ്കയിൽ
Saudi Pakistan Defence Agreement

സൗദി അറേബ്യയും പാകിസ്താനും തന്ത്രപ്രധാനമായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് Read more

ഇന്ത്യാ-പാക് വെടിനിർത്തൽ: ട്രംപിന്റെ വാദം തള്ളി പാകിസ്താൻ
India-Pak ceasefire talks

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ അമേരിക്കയെ അനുവദിക്കാത്തതിനെക്കുറിച്ച് പാകിസ്താൻ Read more

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ: ഓഹരി വിപണിയിൽ മുന്നേറ്റം
India-US trade talks

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ ഡൽഹിയിൽ നടക്കാനിരിക്കെ ഓഹരി വിപണിയിൽ മുന്നേറ്റം Read more

ഏഷ്യാ കപ്പ്: ഹസ്തദാനം ചെയ്യാത്തതിൽ ഇന്ത്യക്കെതിരെ പരാതിയുമായി പാകിസ്ഥാൻ
Asia Cup cricket

ഏഷ്യാ കപ്പ് ലീഗ് മത്സരത്തിൽ വിജയിച്ച ശേഷം ഇന്ത്യൻ താരങ്ങൾ ഹസ്തദാനത്തിന് തയ്യാറാകാതിരുന്നതിൽ Read more