പാകിസ്ഥാനിൽ പ്രളയഭീഷണി ഉയർത്തി ഇന്ത്യ ചെനാബ് നദിയിൽ ജലം തുറന്നുവിട്ടു. സിയാൽകോട്ട് ഉൾപ്പെടെ പഞ്ചാബ് പ്രവിശ്യയിലാണ് പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നദീതീരങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ അധികൃതർ നിർദേശം നൽകി. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ സേനയും സുരക്ഷാ സേനകളും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശവാസികൾക്ക് ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിവിൽ ഡിഫൻസ് മോക്ഡ്രില്ലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യവ്യാപകമായി 259 ഇടങ്ങളിലാണ് മോക്ഡ്രിൽ നടക്കുക. യുദ്ധസാഹചര്യത്തിൽ എന്തൊക്കെ ചെയ്യണമെന്ന് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് മോക്ഡ്രില്ലിന്റെ ലക്ഷ്യം. കേന്ദ്രം തയ്യാറാക്കിയ പട്ടികയിൽ കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, സംസ്ഥാന വ്യാപകമായി മോക്ഡ്രിൽ നടത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
1971 ന് ശേഷം ആദ്യമായാണ് ഇത്തരമൊരു മോക്ഡ്രിൽ രാജ്യത്ത് നടക്കുന്നത്. രാവിലെ 11 മണിയോടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ചുചേർത്ത വീഡിയോ കോൺഫറൻസിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ പങ്കെടുത്തു. ദേശീയ ദുരന്ത നിവാരണ സേന അടക്കമുള്ള വിവിധ ഏജൻസികളുടെ തലവന്മാരും യോഗത്തിൽ പങ്കെടുത്തു. വ്യോമാക്രമണങ്ങളിൽ നിന്ന് രക്ഷനേടാനുള്ള മാർഗങ്ങൾ, തന്ത്രപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ, അടിയന്തര സാഹചര്യങ്ങളിൽ ആശയവിനിമയം തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾക്ക് നൽകേണ്ട മാർഗനിർദേശങ്ങൾ ചർച്ച ചെയ്തു.
കേന്ദ്രം തയ്യാറാക്കിയ സിവിൽ ഡിഫൻസ് ജില്ലകളുടെ പട്ടികയിൽ തിരുവനന്തപുരവും എറണാകുളവും ഉൾപ്പെടുന്നു. സംസ്ഥാന വ്യാപകമായി മോക്ഡ്രിൽ നടത്തുമെന്നാണ് സംസ്ഥാന സർക്കാരിന്റെ അറിയിപ്പ്. കേരളത്തിലെ ഡാമുകളുടെ സുരക്ഷ വർധിപ്പിക്കാനുള്ള നിർദേശവും ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ വീണ്ടും ചർച്ച നടത്തി. 12 മണിക്കൂറിനുള്ളിൽ രണ്ടാം തവണയായിരുന്നു ഈ കൂടിക്കാഴ്ച.
Story Highlights: Following India’s release of water into the Chenab River, Pakistan has issued a flood warning, particularly for the Sialkot region in Punjab province.