മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത പാതി വില തട്ടിപ്പ് കേസിൽ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സായിഗ്രാം എക്സിക്യുട്ടീവ് ഡയറക്ടർ കെ എൻ ആനന്ദകുമാർ സുപ്രീംകോടതിയെ സമീപിച്ചു. തട്ടിപ്പിൽ തനിക്ക് നേരിട്ട് ബന്ധമില്ലെന്നാണ് ആനന്ദകുമാറിന്റെ വാദം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
ആനന്ദ് കുമാറിനെതിരെ സംസ്ഥാനത്തുടനീളം 65 സീടുകളിലായി 153 എജിഒകളാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. മുവാറ്റുപുഴയിൽ മാത്രം 1853 പരാതിക്കാരുണ്ട്. 10 കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയ ആനന്ദ് കുമാറിന് ആകെ രണ്ട് കേസുകളിൽ മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്.
ആരോഗ്യസ്ഥിതി അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. നേരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആനന്ദ് കുമാറിനെ പിന്നീട് ജയിലിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി.
സുപ്രീംകോടതിയിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആനന്ദകുമാർ ഹർജി സമർപ്പിച്ചിരിക്കുന്നത്. തട്ടിപ്പിൽ തനിക്ക് നേരിട്ട് പങ്കില്ലെന്ന വാദവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം നിഷേധിക്കപ്പെട്ടത്.
Story Highlights: Sai Gram Executive Director K N Anandakumar has moved the Supreme Court against the Kerala High Court’s decision to deny him bail in the half-price fraud case.