പാകിസ്താനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. ദേശീയ സുരക്ഷയും പൊതുനിയമവും കണക്കിലെടുത്താണ് ഈ നടപടി. പാകിസ്താനുമായുള്ള വ്യാപാര ബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യൻ നടപടിയിൽ പരിഭ്രാന്തിയിലാണ് പാകിസ്താൻ. നേരിട്ടും അല്ലാതെയുമുള്ള കയറ്റുമതി ഇറക്കുമതികളാണ് നിരോധിച്ചിരിക്കുന്നത്.
പാകിസ്താൻ അധീന കശ്മീരിലെ ജനങ്ങൾക്ക് രണ്ടുമാസത്തേക്കുള്ള ഭക്ഷണം ശേഖരിച്ചുവയ്ക്കാൻ അവിടുത്തെ പ്രധാനമന്ത്രി ചൗധരി അൻവർ ഉൾ ഹഖ് ഉത്തരവിട്ടു. പാക് അധീന കശ്മീരിൽ വെടിക്കെട്ടിനും ഉച്ചഭാഷിണി ഉപയോഗത്തിനും പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എൽഒസിക്ക് സമീപമുള്ള പാകിസ്താൻ ബാങ്കുകളുടെ ശാഖകൾ അടച്ചുപൂട്ടി. പാക് അധീന കശ്മീരിലെ ഗ്രാമീണർക്ക് പാക് സൈന്യം ആയുധ പരിശീലനവും നൽകുന്നു.
ഇന്ത്യയുടെ നടപടികൾ പാകിസ്താനെ ആഭ്യന്തര കലാപത്തിലേക്ക് നയിച്ചേക്കാമെന്ന സൂചനകളുണ്ട്. കലാത് ജില്ലയിലെ മാംഗോച്ചർ നഗരത്തിന്റെ നിയന്ത്രണം ബലൂച്ച് വിമതർ പിടിച്ചെടുത്തു. പാകിസ്താൻ സൈന്യത്തിന്റെ പ്രധാന ക്യാമ്പിനു നേരെ ആക്രമണവും ഉണ്ടായി. ഇന്ത്യ വെള്ളം തടഞ്ഞാൽ സൈനിക നടപടി ഉണ്ടാകുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി.
Story Highlights: India has banned all imports from Pakistan due to national security and public order concerns.