പഹൽഗാം ആക്രമണത്തിന് പിന്നിലെ ഭീകരരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് സുരക്ഷാ സേന. തെക്കൻ കശ്മീരിലെ 14 ഭീകരരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ലഷ്കർ ഇ തയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുള്ളവരാണ് ഈ 14 പേരും. അനന്ത് നാഗ്, ഷോപ്പിയാൻ, പുൽവാമ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ.
ലഷ്കർ ഇ തയ്ബയിൽ എട്ട് പേരും, ജയ്ഷെ മുഹമ്മദിലും ഹിസ്ബുൾ മുജാഹിദീനിലും മൂന്ന് പേർ വീതവുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ലഷ്കർ ഭീകരനായ ഇഹ്സാൻ ഉൾ ഹഖിന്റെ പുൽവാമയിലെ വീട് കഴിഞ്ഞ ദിവസം സുരക്ഷാ സേന പൊളിച്ചു നീക്കിയിരുന്നു. പഹൽഗാം ആക്രമണത്തിന് മുമ്പ് ഈ ഭീകരർ താഴ്വരയിൽ സജീവമായിരുന്നതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
സൊപോർ സ്വദേശിയായ ലഷ്കർ കമാൻഡർ ആദിൽ റഹ്മാൻ ദേറ്റു, അവന്തിപ്പോരയിലെ ജയ്ഷ് കമാൻഡർ അഹമ്മദ് ഷെയ്ഖ്, പുൽവാമ സ്വദേശി ലഷ്കർ ഭീകരൻ ഹാരിസ് നസീർ എന്നിവരും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു. ജയ്ഷെ ഭീകരരായ അമീർ നസീർ വാനി, യാവർ അഹമ്മദ് ഭട്ട്, ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ആസിഫ് അഹമ്മദ് കാണ്ഡെ എന്നിവരെയും അന്വേഷണ സംഘം തിരയുന്നു.
ഷോപിയാനിലെ ലഷ്കർ ഭീകരൻ ഷഹിദ് അഹമ്മദ് കുട്ടായ്, TRF ഭീകരരായ ആമിർ അഹമ്മദ് ദർ, അഡ്നാൻ സാഫി ദാർ എന്നിവരും പട്ടികയിലുണ്ട്. ഹിസ്ബുൾ ചീഫ് ഓപ്പറേഷണൽ കമാൻഡർ അനന്ത് നാഗിലെ സുബൈർ അഹമ്മദ് വാനി, പാക്കധിനിവേശ കശ്മീരിൽ പരിശീലനം നേടിയ ഹാരുൺ റഷീദ് ഗനി, TRF ഭീകരൻ കുൽഗാമിലെ സുബൈർ അഹമ്മദ് ഗനി എന്നിവരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
കൂടാതെ ത്രാലിലെ ആസിഫ് ഷെയ്ഖ്, ബ്രിജ് ബെഹാരെയിലെ ആദിൽ ഗുരീ, കുൽഗാമിലെ സാക്കിർ ഗനി എന്നിവരെയും തിരയുന്നുണ്ട്. പഹൽഗാം ആക്രമണത്തിന് പിന്നിലെ സൂത്രധാരന്മാരെ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. സുരക്ഷാ സേന കൂടുതൽ ഭീകര വിരുദ്ധ നടപടികൾക്ക് തയ്യാറെടുക്കുകയാണ്.
Story Highlights: The search for the terrorists involved in the Pahalgam attack has intensified, focusing on 14 individuals linked to various terror groups in South Kashmir.