വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; മാതാവിന്റെ മൊഴിയെടുക്കൽ വൈകും

Anjana

Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, അഫാന്റെ മാതാവ് ഷമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്ന് മൊഴിയെടുക്കാൻ സാധിക്കില്ലെന്ന് വ്യക്തമായി. സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഷമിക്ക് ഇതുവരെ സംസാരിക്കാൻ കഴിയുന്നില്ല. 72 മണിക്കൂർ കഴിയാതെ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ലെന്ന് ഡോക്ടർമാർ പോലീസിനോട് വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഷമിയുടെ മുഖത്ത് ചുറ്റിക കൊണ്ടുള്ള ഇടിയിൽ മുറിവുകളും പൊട്ടലുകളുമുണ്ട്. നാളെ ഷമിയുടെ മൊഴി രേഖപ്പെടുത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കൂട്ടക്കൊലപാതകത്തിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതി അഫാന്റെ ഫോണിലെ ഗൂഗിൾ സെർച്ച് ഹിസ്റ്ററി പരിശോധിക്കും.

അഫാന്റെയും ഷമിയുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി അഫാൻ മൊഴി നൽകിയിരുന്നു. ഇക്കാര്യം സോഷ്യൽ മീഡിയയിൽ തെരഞ്ഞിരുന്നോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. സൈബർ പൊലീസിന് അന്വേഷണ സംഘം ഇതുസംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്.

സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നെന്നും ഉമ്മയുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും അഫാൻ പോലീസിനോട് പറഞ്ഞു. സ്വയം മരിക്കാൻ ധൈര്യമില്ലെന്ന് ഉമ്മ പറഞ്ഞതിനെ തുടർന്ന് ഷാൾ ഉപയോഗിച്ച് ഉമ്മയുടെ കഴുത്ത് ഞെരിച്ചെന്നും അഫാൻ പറഞ്ഞു. ഉമ്മ മരിച്ചില്ലെന്ന് കണ്ട് വെഞ്ഞാറമൂട് എത്തി ഹാമർ വാങ്ങി വന്ന് ഉമ്മയുടെ തലയ്ക്ക് അടിച്ചുവെന്നും അഫാൻ മൊഴി നൽകി.

  മദ്യപാന തർക്കം; പൊന്നൂക്കരയിൽ യുവാവ് കൊല്ലപ്പെട്ടു

തുടർന്ന് പാങ്ങോട് എത്തി അമ്മുമ്മയെ കൊലപ്പെടുത്തിയെന്നും പണം ആവശ്യമായി വന്നപ്പോൾ അമ്മൂമ്മ മാല ചോദിച്ചിട്ട് നൽകിയില്ലെന്നും അഫാൻ പറഞ്ഞു. അച്ഛന്റെ സഹോദരൻ ലത്തീഫ് സാമ്പത്തിക പ്രതിസന്ധിയിൽ സഹായിച്ചില്ലെന്നും അഫാൻ മൊഴിയിൽ പറയുന്നു. ഭാഗം വയ്ക്കലടക്കം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയതെന്നും അഫാൻ പറഞ്ഞു.

സ്നേഹിച്ച പെൺകുട്ടി ഒറ്റയ്ക്ക് ആകണ്ട എന്ന് കരുതിയാണ് അവളെയും വീട്ടിൽ എത്തിച്ചു കൊലപ്പെടുത്തിയതെന്നും താൻ മരിക്കാൻ വേണ്ടിയാണ് എലിവിഷം കഴിച്ചതെന്നും അഫാൻ പറഞ്ഞു. പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ പറയുവാൻ തോന്നിയെന്നും അഫാൻ മൊഴി നൽകി. എന്നാൽ അഫാന്റെ മൊഴി വിശ്വാസിയോഗ്യമല്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Story Highlights: Police investigate digital evidence in Venjaramoodu multiple murder case as the accused’s mother remains unable to give a statement.

Related Posts
ആശാ വർക്കേഴ്സ് സമരം: 14 പേർക്ക് പോലീസ് നോട്ടീസ്
Asha workers strike

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരത്തിൽ പങ്കെടുത്ത 14 പേർക്ക് പോലീസ് നോട്ടീസ്. Read more

  ജോസ് കെ. മാണിയുടെ മകൾക്ക് പാമ്പുകടി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മദ്യപാന തർക്കം; പൊന്നൂക്കരയിൽ യുവാവ് കൊല്ലപ്പെട്ടു
Thrissur Murder

പൊന്നൂക്കരയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 54 വയസ്സുകാരനായ സുധീഷാണ് മരിച്ചത്. 31 Read more

വെള്ളനാട്ടിൽ നാലാം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
Vellanad Death

തിരുവനന്തപുരം വെള്ളനാട്ടിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീക്കുട്ടി-മഹേഷ് ദമ്പതികളുടെ Read more

ആശാ വർക്കർമാരുടെ സമരം: സർക്കാർ സർക്കുലർ കത്തിച്ച് കോൺഗ്രസ് പ്രതിഷേധിക്കും
Asha workers strike

ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്. സർക്കാർ ഇറക്കിയ സർക്കുലർ കത്തിച്ച് Read more

ലൗ ജിഹാദ് ആരോപണം: ജാർഖണ്ഡ് ദമ്പതികൾ കേരളത്തിൽ അഭയം പ്രാപിച്ചു
Love Jihad

ലൗ ജിഹാദ് ആരോപണത്തിൽ വധഭീഷണി നേരിട്ട ജാർഖണ്ഡ് സ്വദേശികൾ കേരളത്തിൽ അഭയം തേടി. Read more

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതിയുടെ അമ്മയുടെ ആരോഗ്യനില തൃപ്തികരം; മൊഴി നൽകാൻ കഴിയുമെന്ന് ഡോക്ടർ
Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ അമ്മ ഷെമിയുടെ ആരോഗ്യനില തൃപ്തികരമാണ്. മൊഴി നൽകാൻ Read more

  പൂക്കോട് റാഗിംഗ് ദുരന്തം: ഒരു വർഷം തികയുമ്പോഴും നീതിക്ക് വേണ്ടി കാത്തിരിക്കുന്ന മാതാപിതാക്കൾ
ആശാ വർക്കർമാരുടെ സമരം ഈർക്കിൽ സംഘടനയുടെ നടപടി: എളമരം കരീം
Asha Workers' Strike

ആശാ വർക്കർമാരുടെ സമരത്തെ സിപിഐഎം നേതാവ് എളമരം കരീം വിമർശിച്ചു. ഈർക്കിൽ സംഘടനയുടെ Read more

വെഞ്ഞാറമൂട് കൂട്ടക്കൊല: ഷെമിക്ക് ആശ്വാസം, ഫർസാനയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Venjaramood Murders

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. ഫർസാനയുടെ മരണത്തിന് Read more

കോൺഗ്രസ് പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു; കെ. സുധാകരൻ ഒഴിയുമോ?
Congress

കോൺഗ്രസ് നേതൃത്വത്തിനെതിരെ ശശി തരൂർ ഉന്നയിച്ച വിമർശനങ്ങളെ തുടർന്ന് പാർട്ടിയിൽ പുനഃസംഘടനയ്ക്ക് നീക്കം. Read more

വെഞ്ഞാറമൂട് കൂട്ടക്കൊല: സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പോലീസ്
Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പോലീസ് നിഗമനം. കടക്കെണിയിലായ കുടുംബത്തിന്റെ Read more

Leave a Comment