മുനമ്പം വിഷയത്തിൽ സർക്കാർ കള്ളക്കളി കാട്ടിയെന്ന് വി ഡി സതീശൻ

നിവ ലേഖകൻ

Munambam land dispute

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ സാഹചര്യത്തിൽ നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യം, കാർഷികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെല്ലാം അനിശ്ചിതത്വത്തിലാണ്. ക്ഷേമ-വികസന പദ്ധതികൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടാൻ യു.ഡി.എഫ്. ബദൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. മുനമ്പം വിഷയത്തിൽ സർക്കാർ കാട്ടിയ കള്ളക്കളി പുറത്തുവന്നിട്ടുണ്ട്. വഖഫ് ഭൂമി അല്ലെന്ന നിലപാടാണ് യു.ഡി.എഫും സ്വീകരിച്ചത്. മുനമ്പത്തെ ജനങ്ങൾക്ക് അനുകൂലമായ വിധി വരാതിരിക്കാൻ സർക്കാർ ശ്രമിച്ചു.

മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണെന്ന് വി ഡി സതീശൻ ആരോപിച്ചു. വഖഫ് ഭൂമി ആണെങ്കിൽ അവിടെ താമസിക്കുന്നവർക്ക് സ്ഥിരമായ അവകാശം നൽകാനാകില്ല. മുനമ്പം പ്രശ്നം പരിഹരിക്കാൻ പത്തു മിനിറ്റ് മതിയെന്നും യു.ഡി.എഫ്. അധികാരത്തിൽ വരുമ്പോൾ അത് എങ്ങനെയെന്ന് കാണിച്ചുതരാമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക സുരക്ഷാ പെൻഷനുകൾ മുടങ്ങി. ക്ഷേമനിധി ബോർഡുകളും തകർച്ചയുടെ വക്കിലാണ്. കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡുകളിൽ ഉൾപ്പെടെ പെൻഷൻ മുടങ്ങിയിട്ട് 16 മാസമായി. തൊഴിലാളികൾ ജീവിതകാലം മുഴുവൻ അധ്വാനിച്ച പണം ക്ഷേമനിധിയിൽ നിന്ന് ലഭിക്കുന്നില്ല.

വേതന വർധനവിന് വേണ്ടി സമരം ചെയ്യുന്നവരെ മന്ത്രിമാർ അപമാനിക്കുന്നു. കോർപറേറ്റ് മുതലാളിത്തത്തിന്റെ എല്ലാ ജാഡകളുമുള്ള സർക്കാരാണ് കേരളത്തിലുള്ളത്. ആശുപത്രികളിൽ മരുന്നില്ല, കാരുണ്യ പദ്ധതി മുടങ്ങി, റബറിന് തറവില നൽകിയില്ല. എല്ലാ കാർഷിക ഉൽപന്നങ്ങളുടെയും വില ഇടിഞ്ഞു.

  തേവലക്കര ദുരന്തം: അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി വി. ശിവൻകുട്ടി

നാലു മാസത്തിനിടെ 18 പേരെ ആന ചവിട്ടിക്കൊന്നു. എന്നിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. തീരദേശത്ത് മണൽ ഖനനം നടക്കുമ്പോഴും സർക്കാർ മിണ്ടുന്നില്ല. മണ്ണെണ്ണ സബ്സിഡി വർധിപ്പിക്കുന്നില്ല. തീരദേശ ഹൈവേ കൊണ്ടുവന്ന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്നു.

എല്ലായിടത്തും അഴിമതിയും ധൂർത്തുമാണ്. ആശാ വർക്കർമാർക്ക് പണം നൽകാനില്ലാത്തവരാണ് പി.എസ്.സി. ചെയർമാനും അംഗങ്ങൾക്കും ശമ്പളം വർധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപക സംഘമായി മാറിയിരിക്കുന്നു. കേരളം ലഹരിമരുന്നിന്റെ കേന്ദ്രമായി മാറി.

എൻഫോഴ്സ്മെന്റ് നടത്താതെ എക്സൈസും പൊലീസും നിഷ്ക്രിയരായി ഇരിക്കുന്നു. ലഹരി മാഫിയകൾക്ക് സി.പി.എം. രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നു. ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴും കോടികൾ മുടക്കി സർക്കാർ പരസ്യം ചെയ്യുന്നു. പെൻഷൻ നൽകാൻ പണമില്ലാത്തപ്പോൾ മുഖ്യമന്ത്രിയുടെ ഹോൾഡിങ് വയ്ക്കാൻ പതിനഞ്ച് കോടി രൂപ മുടക്കി.

നിലമ്പൂർ സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ തീരുമാനിക്കും. സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അവകാശം ചാനലുകൾ ഞങ്ങൾക്ക് വിട്ടുനൽകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കോൺഗ്രസ് ദേശീയ നേതൃത്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്. പി.വി. അൻവർ യു.ഡി.എഫിന് പിന്തുണ നൽകിയിട്ടുണ്ട്.

  സർവകലാശാലകളിൽ ജനാധിപത്യപരമായ രീതികൾ സ്വീകരിക്കാൻ ചാൻസലർ തയ്യാറാകണം: മന്ത്രി ആർ. ബിന്ദു

Story Highlights: Opposition leader VD Satheeshan criticizes the Kerala government’s financial mismanagement and inaction on various issues, including the Munambam land dispute and the rise in drug abuse.

Related Posts
കേരളത്തിൽ MBA സ്പോട്ട് അഡ്മിഷനുകൾ ആരംഭിച്ചു
MBA spot admissions

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്), കേരള ഇൻസ്റ്റിറ്റ്യൂട്ട് Read more

രാജ്യമാണ് ആദ്യം, പിന്നെ പാർട്ടി; നിലപാട് ആവർത്തിച്ച് ശശി തരൂർ
National Security Politics

ഏത് രാഷ്ട്രീയ പാർട്ടിയിലായാലും മികച്ച ഭാരതം കെട്ടിപ്പടുക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് ശശി തരൂർ Read more

മലപ്പുറം കാളികാവിൽ വീണ്ടും കടുവാഭീതി; പുല്ലങ്കോട് എസ്റ്റേറ്റിൽ പശുവിനെ ആക്രമിച്ചു
Malappuram tiger attack

മലപ്പുറം കാളികാവിൽ വീണ്ടും കടുവ ഇറങ്ങി. പുല്ലങ്കോട് എസ്റ്റേറ്റിൽ മേയാൻ വിട്ട പശുവിനെ Read more

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala monsoon rainfall

സംസ്ഥാനത്ത് അതിതീവ്ര മഴയെ തുടർന്ന് കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് Read more

സംസ്ഥാനത്ത് 674 പേർ നിരീക്ഷണത്തിൽ; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
Kerala Nipah outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ 674 പേർ നിരീക്ഷണത്തിൽ. മലപ്പുറത്ത് Read more

  കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി; അപ്പീൽ നൽകിയില്ലെന്ന് കേരളം, പ്രവേശനം തുടരാമെന്ന് സുപ്രീംകോടതി
കേരളത്തിൽ കേര വെളിച്ചെണ്ണയ്ക്ക് റെക്കോർഡ് വില; ഒറ്റയടിക്ക് കൂട്ടിയത് 110 രൂപ!
Kera coconut oil price

കേരളത്തിൽ കേര വെളിച്ചെണ്ണയ്ക്ക് റെക്കോർഡ് വില വർധനവ്. ഒറ്റ ദിവസം കൊണ്ട് 110 Read more

വയനാട്ടിൽ വിദ്യാർത്ഥിക്ക് റാഗിങ്: മീശ വടിക്കാത്തതിന് ക്രൂര മർദ്ദനം
Wayanad ragging case

വയനാട് കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ Read more

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകൾ വൈഭവിയുടെ സംസ്കാരം ദുബായിൽ
Vipanchika death

ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും. മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ Read more

റീ പോസ്റ്റ്മോർട്ടം വേണ്ട; വിപഞ്ചികയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും
Vipanchika death

ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണത്തിൽ റീ പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്ന് കുടുംബം അറിയിച്ചു. Read more

പാലക്കാട് നിപ സംശയം; 723 പേർ നിരീക്ഷണത്തിൽ
Kerala Nipah situation

പാലക്കാട് മരിച്ച വ്യക്തിയുടെ മകന് നിപ സംശയം ഉണ്ടായതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ Read more