അമേരിക്കയിൽ നിന്നും നാടുകടത്തപ്പെട്ട 157 ഇന്ത്യൻ കുടിയേറ്റക്കാരുമായി എത്തുന്ന മൂന്നാമത്തെ സൈനിക വിമാനം ഇന്ന് രാത്രി അമൃത്സറിൽ എത്തുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി അഞ്ചിന് 104 പേരുമായി ആദ്യ വിമാനം അമൃത്സറിൽ എത്തിച്ചേർന്നിരുന്നു. നാടുകടത്തപ്പെട്ടവരിൽ നാല് സ്ത്രീകളും ആറ് വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ രണ്ട് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു.
119 ഇന്ത്യക്കാരുമായി രണ്ടാമത്തെ അമേരിക്കൻ സൈനിക വിമാനം ഇന്നലെ രാത്രി അമൃത്സറിൽ എത്തിച്ചേർന്നിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു എന്നിവർ ഇവരെ സ്വീകരിക്കാൻ ഗുരു റാം ദാസ് ജി രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും 18 നും 30 നും ഇടയിൽ പ്രായമുള്ളവരാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
വിമാനമിറക്കാൻ അമൃത്സർ തെരഞ്ഞെടുത്തതിലെ വിവാദങ്ങൾക്കിടെയാണ് ഇരുനേതാക്കളും വിമാനത്താവളത്തിൽ എത്തിയത്. പഞ്ചാബിൽ നിന്നുള്ള 67 പേരും ഹരിയാനയിൽ നിന്നുള്ള 33 പേരും വിമാനത്തിലുണ്ടായിരുന്നു. ഗുജറാത്ത്, ഉത്തർ പ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സംഘത്തിലുണ്ട്. 157 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
Story Highlights: Third US military flight with 157 deported Indians arrives in Amritsar.