അടച്ചുപൂട്ടൽ പ്രതിസന്ധി തുടരുന്ന അമേരിക്കയിൽ ധനാനുമതി ബിൽ വീണ്ടും സെനറ്റിൽ പരാജയപ്പെട്ടു. ഡെമോക്രാറ്റുകളാണ് പ്രതിസന്ധിക്ക് ഉത്തരവാദികളെന്ന് ഡോണൾഡ് ട്രംപ് ആരോപിച്ചു. തിങ്കളാഴ്ച ഹ്രസ്വകാല ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും അവതരിപ്പിക്കും. അടച്ചുപൂട്ടൽ തുടരുകയാണെങ്കിൽ കൂട്ടപ്പിരിച്ചുവിടലുകൾ ആവശ്യമായി വരുമെന്ന് വൈറ്റ് ഹൗസ് ആവർത്തിച്ചു.
അവസാന നിമിഷം വരെ സെനറ്റിൽ സമവായത്തിലെത്താൻ കഴിയാതെ വന്നതാണ് അമേരിക്കയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇത് അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം സ്തംഭിപ്പിച്ചു. സർക്കാർ ചെലവുകൾക്കായുള്ള ധനാനുമതി ബിൽ പാസാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. സാധാരണക്കാരെയും ഇത് പ്രതികൂലമായി ബാധിക്കും.
പുതിയ സാമ്പത്തിക വർഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബിൽ ഒക്ടോബർ ഒന്നിന് മുൻപ് യു.എസ്. കോൺഗ്രസ് പാസാക്കുന്നതാണ് അമേരിക്കയിലെ രീതി. എന്നാൽ ഇത്തവണ ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കും സെനറ്റിൽ ഒരുപോലെ ഒരുമിച്ചെത്താൻ സാധിക്കാതെ വന്നതോടെ രാജ്യം അടച്ചുപൂട്ടലിലേക്ക് നീങ്ങുകയായിരുന്നു.
അടച്ചുപൂട്ടൽ തുടരുകയാണെങ്കിൽ കൂട്ടപ്പിരിച്ചുവിടലുകൾ വേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി. സർക്കാറിന്റെ സേവനങ്ങൾ നിലയ്ക്കുന്നത് സാധാരണക്കാരെയും പ്രതികൂലമായി ബാധിക്കും.
ഈ പ്രതിസന്ധിക്ക് കാരണം ഡെമോക്രാറ്റുകളാണ് എന്ന് ട്രംപ് കുറ്റപ്പെടുത്തി. തിങ്കളാഴ്ച ഹ്രസ്വകാല ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും അവതരിപ്പിക്കും.
അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളുകയാണ്. സർക്കാർ ചെലവുകൾക്കുള്ള ധനാനുമതി ബിൽ സെനറ്റിൽ പാസാകാതെ വന്നതോടെ രാജ്യം പൂർണ്ണമായി അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്.
Story Highlights : Shutdown Crisis Continues in America