യുക്രൈനിൽ ടെലഗ്രാം ആപ്പ് ഭാഗികമായി നിരോധിച്ചതായി രാജ്യത്തെ ദേശീയ സുരക്ഷാ പ്രതിരോധ കൗൺസിൽ പ്രഖ്യാപിച്ചു. റഷ്യ ചാരപ്പണി നടത്തുന്നതായുള്ള സംശയത്തെ തുടർന്നാണ് ഈ നടപടി. സർക്കാർ ജീവനക്കാരും സൈനികരും ഉപയോഗിക്കുന്ന ഔദ്യോഗിക ഉപകരണങ്ങളിൽ നിന്നാണ് ടെലഗ്രാം നിരോധിച്ചിരിക്കുന്നത്.
രാജ്യ സുരക്ഷയുടെ ഭാഗമായാണ് ഈ തീരുമാനമെടുത്തത്. യുക്രെയ്നിൻറെ ജിയുആർ മിലിട്ടറി ഇൻറലിജൻസ് ഏജൻസി തലവൻ കിറിലോ ബുഡനോവ് തെളിവുകളോടെ കൗൺസിലിൽ അറിയിച്ചത് റഷ്യൻ പ്രത്യേക സേനയ്ക്ക് ടെലഗ്രാം ഉപയോഗിച്ച് ചാരപ്പണി നടത്താൻ സാധിക്കുമെന്നാണ്. പ്രസിഡൻറ് സെലൻസ്കിയുടെ സൈനിക കമാൻഡർമാരും മേഖലാ, സിറ്റി ഉദ്യോഗസ്ഥരും കൗൺസിലിൽ പങ്കെടുത്തു.
റഷ്യ നടത്തുന്ന നിരീക്ഷണങ്ങളിലെ ആശങ്കകൾ മുൻനിർത്തിയാണ് ഈ നടപടി സ്വീകരിച്ചത്. ടെലിമെട്രിയോ ഡാറ്റാബേസ് പ്രകാരം യുക്രെയ്നിൽ ഏകദേശം 33,000 ടെലഗ്രാം ചാനലുകളാണ് പ്രവർത്തനക്ഷമമായുള്ളത്. രാജ്യത്തെ 75 ശതമാനത്തോളം ജനതയും ആശയ വിനിമയത്തിനായി ടെലഗ്രാമാണ് ഉപയോഗിക്കുന്നതെന്ന് യുക്രെയ്നിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, യുക്രെയ്ൻറെ തീരുമാനത്തിന് പിന്നാലെ ആരുടെയും വ്യക്തിപരമായ വിവരങ്ങളോ സന്ദേശങ്ങളോ പങ്കുവെക്കാറില്ലെന്ന് ടെലഗ്രാം അറിയിച്ചു.
ALSO READ:
റഷ്യൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യങ്ങൾ നേടുന്നതിനും യുക്രെയ്നെതിരായ യുദ്ധം തുടരുമെന്ന് റഷ്യൻ സർക്കാർ Read more
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ കൂടുതൽ നികുതി ചുമത്താൻ അമേരിക്ക Read more
യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുമായി മോസ്കോയിൽ ചർച്ച നടത്താൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ Read more
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക ഏർപ്പെടുത്തിയ അധിക നികുതികൾ ഇന്ത്യക്ക് Read more
റഷ്യയിൽ നിന്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു. ഇതിനായുള്ള Read more
റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിച്ചാൽ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യൻ അംബാസിഡർ. Read more
റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന ചർച്ചകൾ പ്രതിസന്ധിയിൽ. റഷ്യൻ പ്രസിഡന്റ് പുടിനുമായുള്ള ഉച്ചകോടിക്ക് Read more
ട്രംപ് - സെലൻസ്കി കൂടിക്കാഴ്ചയിൽ യുക്രെയ്ന് സുരക്ഷ ഉറപ്പാക്കാൻ ധാരണയായി. അമേരിക്ക-റഷ്യ -യുക്രെയ്ൻ Read more
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് Read more
അലാസ്ക കൂടിക്കാഴ്ചയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി Read more